ഓഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്.
സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്.
ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി.
സെൻസെക്സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു.
അതായത് ഒരുവർഷത്തിനിടെ സെൻസെക്സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്സും നിഫ്റ്റിയും തകർച്ചനേരിട്ടത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..