• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Economy
  • Stock Market
  • Mutual Fund
  • Personal Finance
  • Corporates
  • E-Commerce
  • SlideShow
  • InvestmentLessons
  • Money Plus
  • Loans
  • Savings Centre
  • Income Tax
  • Easy Life
  • Banking
  • Commodities

നോട്ട് അസാധുവാക്കൽ: നിഷ്‌ക്രിയ അക്കൗണ്ട് ഉടമകളെക്കുറിച്ച് വിവരമില്ല

Aug 24, 2019, 02:00 AM IST
A A A

ജോലിയാവശ്യത്തിനായി തുടങ്ങുകയും സ്ഥലംമാറ്റം കിട്ടുമ്പോൾ ക്ലോസ് ചെയ്യാതെ മറ്റിടങ്ങളിലേക്കുപോയവരുമായ ആളുകളുടെ പേരിലുള്ളതാണ് ഈ അക്കൗണ്ടുകളിലേറെയും. ഇവ പിന്നീട് ക്ലോസ് ചെയ്യാൻ ബാങ്കധികൃതർ നിർബന്ധിക്കാറില്ല. ഇതാണ് നോട്ടസാധുവാക്കൽ സമയത്ത് പണം മാറിയെടുക്കാൻ ഉപയോഗപ്പെടുത്തിയത്.

# കെ.വി. രാജേഷ്
note
X

മുംബൈ: നിഷ്‌ക്രിയ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകൾ മാറിയെടുത്തവരെ കണ്ടെത്താനുള്ള ആദായനികുതിവകുപ്പിന്റെ ശ്രമം പാളുന്നു. ഇത്തരം അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്താനാകുന്നില്ലെന്നതാണ് പ്രതിസന്ധി.

ബാങ്കുദ്യോഗസ്ഥരുടെ സഹായത്തോടെ നിഷ്‌ക്രിയ അക്കൗണ്ടുകൾ ഉപയോഗിച്ച് നോട്ടസാധുവാക്കലിന്റെ സമയത്ത് വൻതോതിൽ പണം മാറിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടപാടുകൾ കണ്ടെത്തുന്നതിന് 17 ഇന രേഖാപരിശോധനകളാണ് ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം അക്കൗണ്ടുകളുടെയും ഉടമകളുടെ വിലാസം കണ്ടെത്താനാകുന്നില്ല. രാജ്യം വിട്ടുപോയവരും കൂട്ടത്തിലുണ്ട്.

ഇത്തരം നിഷ്‌ക്രിയ അക്കൗണ്ടുകളിൽ നോട്ടസാധുവാക്കൽ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമായി നോട്ടുകൾ വൻതോതിൽ നിക്ഷേപിക്കപ്പെട്ടതായാണ് വിവരം. ഇവ പിന്നീട് പല അക്കൗണ്ടുകളിലേക്കായി മാറ്റി പിൻവലിച്ചു. കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഈ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുക ഏറെ ദുഷ്കരമാണെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.

ജോലിയാവശ്യത്തിനായി തുടങ്ങുകയും സ്ഥലംമാറ്റം കിട്ടുമ്പോൾ ക്ലോസ് ചെയ്യാതെ മറ്റിടങ്ങളിലേക്കുപോയവരുമായ ആളുകളുടെ പേരിലുള്ളതാണ് ഈ അക്കൗണ്ടുകളിലേറെയും. ഇവ പിന്നീട് ക്ലോസ് ചെയ്യാൻ ബാങ്കധികൃതർ നിർബന്ധിക്കാറില്ല. ഇതാണ് നോട്ടസാധുവാക്കൽ സമയത്ത് പണം മാറിയെടുക്കാൻ ഉപയോഗപ്പെടുത്തിയത്.

പുതിയ സാഹചര്യത്തിൽ ഫൊറൻസിക് ഓഡിറ്റ് നടത്തി ഇടപാടുകൾ കണ്ടെത്തുന്നത് ആദായനികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അനവധി അക്കൗണ്ടുകളുണ്ടെന്നതിനാൽ ഏറെ ദുഷ്കരമായ നടപടിയാകുമിത്. 2016 നവംബർ ഒമ്പതു മുതൽ ഡിസംബർ 31 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Content Highlights: demonetization; Govt has no information about who owned Idle account 

PRINT
EMAIL
COMMENT
Next Story

റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.

മുംബൈ: ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന .. 

Read More
 

Related Articles

നോട്ട് നിരോധനം ഫലം കണ്ടില്ലെന്ന് പ്രണബ് മുഖർജി ആത്മകഥയിൽ
India |
Gulf |
അബുദാബിയില്‍ 144 നില കെട്ടിടം വീഴ്ത്താൻ പത്തു മിനിറ്റ്‌
News |
'കോവിഡല്ല, മോദിയുടെ നോട്ട് നിരോധനമാണ് രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ത്തത്'-രാഹുല്‍
News |
നിരോധിച്ചത് അറിഞ്ഞില്ല; ചികിത്സക്കായി നിരോധിത നോട്ടുകള്‍ സൂക്ഷിച്ച് വെച്ച് വൃദ്ധ സഹോദരികള്‍
 
  • Tags :
    • Demonetisation
More from this section
RBI
റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.
Currency
ബാഡ് ബാങ്ക് വരുന്നു: 2.25 ലക്ഷംകോടി രൂപയുടെ കിട്ടാക്കടം പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റും
currency
കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്
CURRENCY
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ ഇത്തവണയും മാറ്റമില്ല: വിശദാംശങ്ങള്‍ അറിയാം
CURRENCY
പാപ്പരത്ത നടപടി: തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടിയുടെ കിട്ടാക്കടം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.