Photo:AFP
മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് 15,479 കോടി രൂപ അറ്റാദായംനേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 46ശതമാനമാണ് വർധന.
റീട്ടെയിൽ, ഡിജിറ്റൽ, ഓയിൽ ബിസിനസുകളിൽനിന്നുള്ള വരുമാനമാണ് കമ്പനിക്ക് മികച്ച ലാഭംനേടിക്കൊടുത്തത്. മുൻവർഷം ഇതേകാലയളവിലെ 1.16 ലക്ഷം കോടിയെ അപേക്ഷിച്ച് വരുമാനം 1.74 ലക്ഷം കോടി രൂപയായി. 49.8ശതമാനമാണ് വരുമാനത്തിലെ വർധന.
കമ്പനിയുടെ ടെലികോം ബിസിനസിൽനിന്ന് 19,777 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഒരാളിൽനിന്നുള്ള ശരാശരി വരുമാനും 143.6 രൂപയായി ഉയർത്താൻ റിലയൻസ് ജിയോക്കുകഴിഞ്ഞത് നേട്ടമായി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്കെടുത്താൽ 429.5 മില്യൺ വരിക്കാരാണ് ജിയോക്കുള്ളത്.
വിപണിമൂല്യത്തിന്റെകാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണ് റിലയൻസിനുള്ളത്. 18 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ഒക്ടോബർ 19ന് ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് 2,750 നിലവാരത്തിലെത്തിയിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..