കോവിഡ് രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചതായി സര്‍വെ. ഡിജിറ്റല്‍ ലെന്റിങ് പ്ലാറ്റ്‌ഫോമായ ഇന്ത്യലെന്‍ഡ്‌സാണ് രാജ്യവ്യാപകമായി സര്‍വെ സംഘടിപ്പിച്ചത്.
അടച്ചിടലിലെതുടര്‍ന്ന് ജോലി നഷ്ടമായതും ശമ്പളംകുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്. സര്‍വെയില്‍ പങ്കെടുത്ത 82ശതമാനംപേരും കോവിഡ്മൂലം സാമ്പത്തിക തകര്‍ച്ചനേരിട്ടതായി വ്യക്തമാക്കി. 5000പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.
84ശതമാനംപേരും ചെലവുകള്‍ വെട്ടിക്കുറച്ചു. 90ശതമാനംപേര്‍ സാമ്പത്തികഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും ഇന്ത്യലെന്‍ഡ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതസന്ധിനേരിടാന്‍ 72ശതമാനംപേരും വ്യക്തിഗതവായ്പയെ ആശ്രയിക്കുമെന്നാണറിയിച്ചത്. ചികിത്സ, വിദ്യാഭ്യാസത്തിനുള്ള ഫീസ്, ഭവന അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാകും മുന്‍ഗണന നല്‍കുക. 76ശതമനംപേരും പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍കഴിയില്ലെന്നും വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..