ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ നിർമിച്ച കെട്ടിടം
മുംബൈ: ഭവനനിർമാണമേഖലയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ.
പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഇരുനില കെട്ടിടമാണ് കമ്പനി നിർമിച്ചത്. 2022-ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ഗുണകരമായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ ബഹുനില മന്ദിരമാണിതെന്നും കമ്പനി ഡയറക്ടർ എം.വി. സതീഷ് പറഞ്ഞു.
നിർമാണപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനും വേഗവും ഗുണമേൻമയും കൂട്ടാനും ഇത് സഹായിക്കും. നിലവിൽ 700 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. വലിയ നിർമാണസൈറ്റുകളിലും ഇത് ഉപയോഗിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..