പാഠം 162| നേട്ടം 7% മതിയോ, അതോ 12% വേണോ? ഈ താരതമ്യം നിങ്ങളെ സഹായിക്കും


ഡോ.ആന്റണി സി. ഡേവിസ്‌

നഷ്ടസാധ്യത തീരെയില്ലെന്നതാണ് പിപിഎഫിനെ എന്‍പിഎസില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതേസമയം, കുറച്ചെങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നാലുശതമാനംവരെ അധിക നേട്ടം എന്‍പിഎസില്‍നിന്ന് ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യവുംനേടാം. പിപിഎഫില്‍ ഇത് 1.50ലക്ഷം രൂപവരെയാണ്.

Photo: Getty Image

ദീര്‍ഘകാലയളവില്‍ കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാന്‍ നിരവധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്. അവയില്‍തന്നെ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നവയും വിപണിയുമായി ബന്ധപ്പെട്ടവയും ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി തുടങ്ങി, എല്ലാ വിഭാഗക്കാര്‍ക്കും നിക്ഷേപത്തിന് അവസരമൊരുക്കിയ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. തീരെ നഷ്ടസാധ്യതയില്ലാത്ത, സ്ഥിരവരുമാനം ഉറപ്പുനല്‍കുന്ന ലഘുസമ്പാദ്യ പദ്ധതിയില്‍പ്പെട്ട പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) നേരത്തെതന്നെ നിക്ഷേപ ലോകത്ത് പരിചിതമാണ്. ഇരുപദ്ധതികളും താരതമ്യംചെയ്ത് ഓരോരുത്തര്‍ക്കും യോജിച്ചതേതാണെന്ന് ഈ പാഠത്തിലൂടെ കണ്ടെത്താം.

ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് പിപിഎഫ് എന്ന ചരുക്കപ്പേരിലറിയപ്പെടുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയായ പിപിഎഫിന് നിലവില്‍ ലഭിക്കുന്ന വാര്‍ഷികാദായം 7.1ശതമാനമാണ്. ഇക്വിറ്റി-ഡെറ്റ് മിശ്രിതത്തിലൂടെ മികച്ച ആദായം നല്‍കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍.പി.എസ്). വിപണിയുമായി ബന്ധപ്പെട്ടത്തിനാല്‍ അല്പം റിസ്‌കും അതോടൊപ്പം ഉയര്‍ന്ന ആദായവും പ്രതീക്ഷിക്കാം.

PPF Retrun
PeriodInterest Rates
July to September 20217.1%
April to June 20217.1%
January to March 20217.1%
October to December 20207.1%
July to September 20207.1%
April to June 20207.1%
January to March 20207.90%
October to December 20197.90%
July to September 20197.90%
April to June 20198.0%
January to March 20198.0%
October to December 20187.8%
July to September 20187.8%
April to June 20187.9%
പിപിഎഫിലെ നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാളും സുരക്ഷിതമാണെന്ന് പറയാം. കാരണം സര്‍ക്കാരാണ് അതിന് ഗ്യാരണ്ടി നല്‍കുന്നത്. അതിനുപുറമെ, ഉറപ്പുള്ള ആദായമാണ് അതില്‍നിന്ന് ലഭിക്കുക. മൂന്നുമാസംകൂടുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശയാണ് പിപിഎഫിന് ബാധകമാകുക. വരിക്കാരന്‍ നിശ്ചയിക്കുന്ന അനുപാതത്തില്‍ ഇക്വിറ്റി, ഡെറ്റ് അനുപാതം ക്രമീകരിച്ച് എന്‍പിഎസില്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്. റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം തിരഞ്ഞെടുക്കാം. ഇക്വിറ്റി നിക്ഷേപ സാധ്യതയുള്ളതിനാലാണ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പിപിഎഫിനെ അപേക്ഷിച്ച് എന്‍പിഎസില്‍നിന്ന് കൂടുതല്‍ ആദായം പ്രതീക്ഷിക്കാന്‍ കഴിയുന്നത്.

ആദായ നികുതി
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയുള്ള വാര്‍ഷിക നിക്ഷേപത്തിന് പിപിഎഫ്, എന്‍പിഎസ് എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും. അതേസമയം, 80സസിഡി പ്രകാരം എന്‍പിഎസില്‍ നിക്ഷേപിക്കുന്ന 50,000 രൂപവരെയുള്ള തുകയ്ക്ക് അധിക ആനുകൂല്യവുമുണ്ട്. 30ശതമാനം നികുതി സ്ലാബിലാണ് നിങ്ങളെങ്കില്‍ ഈ വകുപ്പുപ്രകാരം വര്‍ഷം 16,000 രുപയെങ്കിലും ആദായനികുതിയിളവ് നേടാന്‍ കഴിയും. 80സി പ്രകാരമുള്ള തുക പിപിഎഫിലും 80സിസിഡി പ്രകാരമുള്ള തുക എന്‍പിഎസിലും നിക്ഷേപിച്ചും ഈ ആനുകൂല്യം സ്വന്തമാക്കാം.

NPS Retrun
TIER 1: Equity Plans 5Yr Return(%)*
HDFC Pension Fund15.24
ICICI Prudential Pension Fund14.22
Kotak Pension Fund14.54
LIC Pension Fund13.21
SBI Pension Fund13.79
UTI Retirement Solutions14.08
*Return as on 11 Feb, 2022
ആദായം
മൂന്നുമാസംകൂടുമ്പോള്‍ നിശ്ചയിക്കുകയും വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപത്തോട് കൂട്ടിച്ചേര്‍ക്കുകയുമാണ് പിപിഎഫില്‍ ചെയ്യുന്നത്. എന്നാല്‍, വിപണിയുടെ നീക്കങ്ങള്‍ക്കനുസരിച്ചാകും എന്‍പിഎസില്‍നിന്നുള്ള ആദായം ലഭിക്കുക. നിക്ഷേപിക്കുന്ന തുകയില്‍ 75ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എന്‍പിഎസില്‍ അവസരമുണ്ട്. 60 ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപം ക്രമീകരിച്ചാല്‍ 12ശതമാനം നേട്ടം പ്രതീക്ഷിക്കാം. നിലവിലെ പിപിഎഫിലെ ആദായവുമായി താരതമ്യംചെയ്യുമ്പോള്‍ 4.9ശതമാനം കൂടുതല്‍ നേട്ടം ഇതുപ്രകാരം എന്‍പിഎസില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇക്വിറ്റി, ഡെറ്റ് അനുപാതം 50ഃ50ല്‍ നിലനിര്‍ത്തുകയാണെങ്കില്‍ 10ശതമാനവും പ്രതീക്ഷിക്കാം. ഇതുപ്രകാരം പിപിഎഫിലെ നേട്ടത്തില്‍നിന്നുള്ള വ്യത്യാസം 2.9ശതമാനമാണ്.

ഏതാണ് മികച്ചത്
നഷ്ടസാധ്യത തീരെയില്ലെന്നതാണ് പിപിഎഫിനെ എന്‍പിഎസില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതേസമയം, കുറച്ചെങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നാലുശതമാനംവരെ അധിക നേട്ടം എന്‍പിഎസില്‍നിന്ന് ലഭിക്കാനും സാധ്യതയുണ്ട്. ദീര്‍ഘകാലയളവിലെ നിക്ഷേപമായതിനാല്‍ 'റിസ്‌ക് ഫാക്ടര്‍' പരിതമിതവുമാണ്. പിപിഎഫ് പോലുള്ള ഡെറ്റ് നിക്ഷേപങ്ങള്‍ക്ക് ആദായത്തിന് പരിമിതിയുണ്ടെന്ന് അറിയുക. അതേസമയം, ഓഹരിയിലെ നിക്ഷേപത്തില്‍നിന്നുള്ള ആദായത്തിന് പരിധിയൊന്നുമില്ല. അതിനുപുറമെ, ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യവുംനേടാം. പിപിഎഫില്‍ ഇത് 1.50ലക്ഷം രൂപവരെയാണ്.

ദീര്‍ഘകാലയളവില്‍ ശരാശരി 5-6ശതമാനം വിലക്കയറ്റ നിരക്കുമായി താരതമ്യംചെയ്യുമ്പോള്‍ പിപിഎഫിലെ നിക്ഷേപവും തരക്കേടില്ലാത്ത നേട്ടം നിക്ഷേപകന് നല്‍കുന്നുണ്ടെന്ന് കാണാം. ദീര്‍ഘകാലയളവില്‍ എന്‍പിഎസിലെ നിക്ഷേപത്തിന് കാര്യമായ റിസ്‌കില്ലെന്നുതന്നെ പറയാം. എങ്കിലും ഓഹരി നിക്ഷേപത്തിലെ നഷ്ടസാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. ആദായവും നികുതിയിളവുകളും പരിഗണിച്ച് ഏതു പദ്ധതി വേണമെന്ന് തീരുമാനിക്കാം.

feedback to:
antonycdavis@gmail.com

കുറിപ്പ്: 15 വര്‍ഷമാണ് പിപിഎഫിന്റെ ചുരുങ്ങിയ നിക്ഷേപ കാലാവധി. എന്‍പിഎസിന്റേതാണെങ്കില്‍ 60വയസ്സുവരെയും. ഇരു പദ്ധതികളും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കാണ് അനുയോജ്യമെന്ന് മനസിലാക്കുക. പരിധിയില്ലാത്ത ആദായ സാധ്യതയാണ് എന്‍പിഎസ് മുന്നോട്ടുവെയ്ക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും ചെലവുകുറഞ്ഞ നിക്ഷേപ പദ്ധതിയുമാണ്. ഇരു പദ്ധതികളുടെയും കാലാവധിയെത്തി തിരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയും നികുതി വിമുക്തമാണ്. 60വയസാകുമ്പോള്‍ എന്‍പിഎസിലെ മൊത്തം നിക്ഷേപത്തില്‍നിന്ന് 60 ശതമാനമാണ് പണമായി ലഭിക്കുക. ബാക്കി 40ശതമാനംതുക പെന്‍ഷന്‍ ലഭിക്കാനായി ഏതെങ്കിലും ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കണം. പിപിഎഫിലാണെങ്കില്‍ ഈ നിയന്ത്രണമില്ല. മൊത്തംതുകയും തിരിച്ചെടുത്ത് സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലോ, ബാങ്കിലോ ഇഷ്ടംപോലെ നിക്ഷേപിക്കാന്‍ കഴിയും. എന്‍പിഎസിലെ നിര്‍ബന്ധിത ആന്വിറ്റി നിക്ഷേപരീതി ഭാവിയില്‍ മാറിയേക്കാം. പദ്ധതി കൂടുതല്‍ ജനപ്രിയമാക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി(പിഎപ്ആര്‍ഡിഎ)പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented