• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Economy
  • Stock Market
  • Mutual Fund
  • Personal Finance
  • Corporates
  • E-Commerce
  • SlideShow
  • InvestmentLessons
  • Money Plus
  • Loans
  • Savings Centre
  • Income Tax
  • Easy Life
  • Banking
  • Commodities

നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം

Nov 8, 2019, 12:03 AM IST
A A A

കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം).

# കെ.വി. രാജേഷ്‌
 demonetisation
X

2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്.  മൂന്നുവർഷത്തിനിപ്പുറം അത്‌ ഉദ്ദേശിച്ച ഫലം കണ്ടുവോ 

ലക്ഷ്യങ്ങൾ

സമ്പദ്‌വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക പണം കൈമാറിയുള്ള അഴിമതി തടയുക. കള്ളനോട്ടുകൾ ഒഴിവാക്കുക. ഭീകരപ്രവർത്തനം തടയുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നിവ പിന്നീട് ലക്ഷ്യങ്ങളായി ചേർക്കപ്പെട്ടു.

ഫലം

രാജ്യത്തെ സാമ്പത്തികവളർച്ച എട്ടു ശതമാനത്തിൽനിന്ന് ആറു ശതമാനത്തിൽ താഴെയെത്തി. ചരക്ക് - സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളർന്നു. ചെറുകിട മേഖലയെ ഒന്നാകെ തകർന്നു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി. വിപണിയിൽ പൂർണതോതിൽ പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. നികുതിവെട്ടിപ്പ് പതിവുപോലെ തുടരുന്നു. നികുതി റിട്ടേണുകളുടെ എണ്ണം കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. 2017 ഓഗസ്റ്റ് അഞ്ചിനുള്ള കണക്കുപ്രകാരം നികുതി റിട്ടേണുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24.7 ശതമാനത്തിന്റെയും മുൻകൂർ നികുതി വരുമാനത്തിൽ 41.79 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞത് വരുമാനത്തെ ബാധിച്ചു. ചരക്ക്-സേവന നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് ഇപ്പോഴും. കറൻസി രൂപത്തിൽ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനിൽക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല. 

തുക കോടി രൂപയിൽ

നോട്ടസാധുവാക്കലിനുശേഷം 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചു. മൂന്നു വർഷം കഴിയുമ്പോൾ 6,58,199 കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ട്. 2019 ജനുവരിക്കു ശേഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. 500 രൂപാ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവുമധികം വിപണിയിലുള്ളത് 500 രൂപയുടെ നോട്ടാണ്. 10,75,881 കോടി രൂപയുടേത്.

വീണ്ടും കള്ളനോട്ട്

കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം). 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ൽ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകൾ 2019 സാമ്പത്തികവർഷം കണ്ടെത്തി. 

പണം കൈവശംവെക്കുന്നത്‌ കൂടി

കണക്കിൽപ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ടായിരുന്നു നോട്ട്‌ അസാധുവാക്കൽ. വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും ഇതുവഴി സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി തിരിച്ചെത്തി. മൂന്നുവർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയതുപോലെയാകുകയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. നോട്ടസാധുവാക്കലിനു മുമ്പും പിമ്പുമുള്ള ബാങ്ക് നിക്ഷേപവും ആളുകളുടെ കൈവശമുള്ള കറൻസിയും താരതമ്യം ചെയ്യുന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 
2011 മുതൽ നോട്ട് അസാധുവാക്കിയ 2016 വരെ കൃത്യമായ അനുപാതത്തിലായിരുന്നു രണ്ടും. നോട്ടസാധുവാക്കിയപ്പോൾ ബാങ്കിലെ നിക്ഷേപം കുത്തനെകൂടി 67.3 ശതമാനം വരെയെത്തി. അതേസമയം, കൈവശമുള്ള പണം -22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വിപണിയിൽ വീണ്ടും പണമെത്തിത്തുടങ്ങിയപ്പോൾ ഇത് പഴയ അനുപാതത്തിലേക്കു നീങ്ങുകയാണെന്ന് കണക്കുകൾ പറയുന്നു. വിപണിയിൽ പണം ഇറക്കാൻ ആളുകൾ മടിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും വിലയിരുത്തപ്പെടുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പണം കൈവിടുന്നില്ലെന്നാണ് സൂചന. 

ഡിജിറ്റൽ ഇടപാടുകൾ

ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ കൂടി. നോട്ടസാധുവാക്കലിനു ശേഷം കൊണ്ടുവന്ന യു.പി.ഐ. ആപ്പുകൾ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയ പ്രചാരം നേടി. നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി. ഐ.) ആണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ വിവിധ തലങ്ങളിലുള്ള പേമെന്റ് സംരംഭങ്ങൾ സംയോജിപ്പിച്ച് ഗൂഗിൾ രംഗത്തെത്തിയതോടെ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നു. എൻ.പി.സി.ഐ.യുടെ കണക്കു പ്രകാരം പത്തുകോടിയിലധികം പേർ യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുന്നു. ഒക്ടോബറിൽ യു.പി.ഐ. ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണം 115 കോടിയിലെത്തി. 1.91 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് / ക്രെഡിറ്റ് ഇടപാടുകളെപ്പോലും മറികടന്നാണ് യു.പി.ഐ. ആപ്പുകളുടെ മുന്നേറ്റം.

തൊഴിൽനഷ്ടം

സാമ്പത്തികവളർച്ച കുറഞ്ഞത് ഇന്ത്യയിൽ വലിയതോതിൽ തൊഴിൽനഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ 8.5 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ. (അവലംബം: സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി). 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. 
വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ വാഹന മേഖലയിൽ മൂന്നരലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 
ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കണക്കിൽപ്പെടാത്ത പണം ഏറെ കൈകാര്യം ചെയ്തിരുന്ന ഈ മേഖല സ്തംഭനാവസ്ഥയിലാണിപ്പോൾ. നിക്ഷേപമെന്ന നിലയിൽ ആരും ഭവനമേഖലയിൽ എത്തുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിർമാണ കമ്പനികൾ പലതും കടക്കെണിയിലായി. ഇതിന്റെ തുടർച്ചയായി ഭവന വായ്പ രംഗത്തുണ്ടായിരുന്ന കമ്പനികൾ പലതും പാപ്പരായി മാറി. 

കറൻസിയും വിപണിയും

വിപണിയിൽ കള്ളപ്പണം വലിയ അളവിലുണ്ടെന്നായിരുന്നു നോട്ടസാധുവാക്കലിന്റെ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി.
 മൂന്നുവർഷം കഴിയുമ്പോൾ അന്നുണ്ടായിരുന്നതിനെക്കാൾ വിപണിയിൽ കറൻസികളുടെ എണ്ണം കുത്തനെ കൂടി. 2016 നവംബർ നാലിന് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 ഒക്ടോബർ 11-ന് ഇത് 22 ലക്ഷം കോടി രൂപയുടേതായി.
എ.ടി.എമ്മുകളുടെ എണ്ണം കുറഞ്ഞു. അതേസമയം, ഒരുദിവസം ഒരു എ.ടി.എം. വഴിയുള്ള ശരാശരി ഇടപാടുകൾ കൂടി. 2016 സെപ്റ്റംബറിൽ 121 ആയിരുന്നത് 2018 ഡിസംബറിൽ 145 എണ്ണം വരെയായി. 2019 ഏപ്രിലിൽ ഇത് 130 ആയിരുന്നു.

 

PRINT
EMAIL
COMMENT
Next Story

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം

കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയന്‍ .. 

Read More
 

Related Articles

നോട്ടുനിരോധനം ഈ പ്രണയത്തോട് ചെയ്തതെന്ത് ?
Youth |
News |
നിരോധിച്ചത് അറിഞ്ഞില്ല; ചികിത്സക്കായി നിരോധിത നോട്ടുകള്‍ സൂക്ഷിച്ച് വെച്ച് വൃദ്ധ സഹോദരികള്‍
Money |
'2,000 രൂപ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു; നിരോധിക്കാന്‍ എളുപ്പം'
Election |
നോട്ട് നിരോധനം തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ ന്യായ് പദ്ധതി പുനരുജ്ജീവിപ്പിക്കും-രാഹുല്‍
 
  • Tags :
    • Note Ban
More from this section
Thomas Issac
ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം
Nirmala sitharaman
ഇത്തവണ കേന്ദ്ര ബജറ്റ് അച്ചടിക്കില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണംചെയ്യും
HALWA CEREMONY
ബജറ്റിന് ഇനി ദിവസങ്ങള്‍മാത്രം: അണിയറയിലെ ഒരുക്കങ്ങള്‍ അറിയാം
gst
സമ്പദ്ഘടന അതിവേഗപാതയില്‍: ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി
currency
പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17.6ശതമാനം ഇടിവ്: ധനക്കമ്മി 9.14 ലക്ഷംകോടിയായി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.