File Photo: PTI
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയിൽ കുറവുണ്ടായത്.
യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയിൽ സ്വർണവില 2.5ശതമാനം ഇടിവ് നേരിട്ടു.
സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,822.36 ഡോളർ നിലവാരത്തിലെത്തി. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.5ശതമാനം ഇടിഞ്ഞ് 47,799 രൂപയായി. ആഗോള വിപണിയിലെ വിലതകർച്ചയാണ് കമ്മോഡിറ്റി വിപണിയിൽ പ്രതിഫലിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..