കോവിഡ്: മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു


1 min read
Read later
Print
Share

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 12.1 ടണ്‍ സ്വര്‍ണമാണ് വിറ്റത്. മൂന്‍വര്‍ഷത്തെ ഇതേപാദത്തില്‍ 141.9 ടണ്‍ സ്വര്‍ണം വാങ്ങിയ സ്ഥാനത്താണിത്.

Photo: Reuters

കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാന്‍ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 12.1 ടണ്‍ സ്വര്‍ണമാണ് വിറ്റത്. മൂന്‍വര്‍ഷത്തെ ഇതേപാദത്തില്‍ 141.9 ടണ്‍ സ്വര്‍ണം വാങ്ങിയ സ്ഥാനത്താണിത്.

ഉസ്‌ബെകിസ്താന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണം വിറ്റഴിച്ചു. തുര്‍ക്കിയിലെയും ഉസ്‌ബെക്കിലെയും കേന്ദ്ര ബാങ്കുകള്‍ യഥാക്രമം 22.3 ഉം 34.9ഉം ടണ്‍ സ്വര്‍ണമാണ് വിറ്റത്. വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രാജ്യങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഇടിഎഫിലെ നിക്ഷേപ വര്‍ധന നടപ്പുവര്‍ഷം സ്വര്‍ണത്തിന്റെ ആവശ്യകതവര്‍ധിക്കാന്‍ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടാന്‍ സഹായിച്ചിരുന്നു.

സ്വര്‍ണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയില്‍ ആവശ്യകത കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. നിലവില്‍ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് പകുതിയായി. ചൈനയിലെ സ്വര്‍ണാഭരണ ഉപഭോഗത്തിലും വന്‍ ഇടിവുണ്ടായി.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണത്തിന്റെ വിതരണത്തില്‍ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്.

Central banks sell gold for first time in decade as virus bites

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented