• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Economy
  • Stock Market
  • Mutual Fund
  • Personal Finance
  • Corporates
  • E-Commerce
  • SlideShow
  • InvestmentLessons
  • Money Plus
  • Loans
  • Savings Centre
  • Income Tax
  • Easy Life
  • Banking
  • Commodities

റിട്ടയര്‍മെന്റ് കാലയളവില്‍ സന്തോഷത്തോടെ ജീവിക്കാന്‍

Kochurani
Nov 26, 2019, 09:31 AM IST
A A A

റിട്ടയർമെന്റ് കാലഘട്ടം ജീവിതത്തിലെ സായന്തന സമയമാണ്. അമിതമായ കണക്കുകൂട്ടലുകളേക്കാളുമപ്പുറം അത് തിരക്കിൽനിന്നൊഴിഞ്ഞ് സ്വസ്ഥമാകുന്ന നാളുകളാണ്. എന്നാൽ വെറുതെയിരുന്നാൽ ജീവിതം കൂടുതൽ പ്രശ്നമുഖമാകും. ഇതുവരെ ആർജിച്ച അവനുഭവസമ്പത്തും മനഃകരുത്തും അറിവും കൈമുതലായുണ്ട്. അതിനാൽ സന്തോഷകരമായതും മനസ്സിന് ഉല്ലാസം തരുന്നതുമായ ഇടപെടലുകൾ നടത്താവുന്നതാണ്.

# ഡോ.കൊച്ചുറാണി ജോസഫ്
retirement
X

റിട്ടയർചെയ്ത ബാങ്ക് മാനേജരുടെ ഫോൺകോൾ എന്നെ ആശ്ചര്യപ്പെടുത്തി. ‘സ്മാർട്ട് മണി’ കോളത്തിന്റെ സ്ഥിരം വായനക്കാരനാണ് അദ്ദേഹമെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. തനിക്ക് റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുക നിക്ഷേപിച്ചിരിക്കുന്ന രീതികൾ എന്നോട് വിശദീകരിച്ചു. അതിൽനിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്ന കാര്യവും പറഞ്ഞതിന്‌ ശേഷം ‘ഇങ്ങനെയൊക്കെ മതിയോ’ എന്ന് എന്നോട് ചോദിച്ചു. സാധാരണയായി ബാങ്ക്‌ മാനേജർമാരോട് ജനം ചോദിക്കുന്ന ചോദ്യമാണിത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു: ‘ഒതുങ്ങി ജീവിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. കാരണം, എന്റെ ബാല്യം അങ്ങനെയായിരുന്നു. പക്ഷേ, പിടിച്ചാൽ പിടിതരാത്ത ആരോഗ്യച്ചെലവുകളാണ് തന്നെ അസ്വസ്ഥമാക്കുന്നത്’. എന്തായാലും വാർധക്യകാലത്ത് വരുമാനം കുറവും ചെലവ്, പ്രത്യേകിച്ച് ആശുപത്രിച്ചെലവ് കൂടുതലും ആയതിനാൽ കരുതൽ ഉണ്ടാവുന്നത് നല്ലതാണെന്നും അതുകൊണ്ട് വിവിധ നിക്ഷേപങ്ങൾക്കൊപ്പം അടിയന്തര ഫണ്ട് ഉണ്ടാവണമെന്നും എന്നാൽ, ദൈനംദിനാവശ്യങ്ങൾക്കായി കുറച്ച് തുക മാറ്റണമെന്നും ഞാൻ പറഞ്ഞു.

റിട്ടയർമെന്റ് കാലഘട്ടം ജീവിതത്തിലെ സായന്തന സമയമാണ്. അമിതമായ കണക്കുകൂട്ടലുകളേക്കാളുമപ്പുറം അത് തിരക്കിൽനിന്നൊഴിഞ്ഞ് സ്വസ്ഥമാകുന്ന നാളുകളാണ്. എന്നാൽ വെറുതെയിരുന്നാൽ ജീവിതം കൂടുതൽ പ്രശ്നമുഖമാകും. ഇതുവരെ ആർജിച്ച അവനുഭവസമ്പത്തും മനഃകരുത്തും അറിവും കൈമുതലായുണ്ട്. അതിനാൽ സന്തോഷകരമായതും മനസ്സിന് ഉല്ലാസം തരുന്നതുമായ ഇടപെടലുകൾ നടത്താവുന്നതാണ്. ഇന്ന് പണ്ടത്തേതിനേക്കാളധികമായി റിട്ടയർമെന്റ് ജീവിതവുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പ്രഭാഷണങ്ങളും ലഭ്യമാണ്. രണ്ടുരീതിയിൽ ഈ കാലഘട്ടത്തെ സമീപിക്കാവുന്നതാണ്.

ഒന്നാമത്തെ തലം ഓരോരുത്തർക്കും അഭിനിവേശമുള്ള അഥവാ പാഷനുള്ള കാര്യം കണ്ടെത്തി അതിനെ പിന്തുടരുക എന്നതാണ്. രണ്ടാമത്തേത് ഇഷ്ടമുള്ള കർമമേഖലയിൽ വീണ്ടും വ്യാപരിക്കാം എന്നതാണ്. അവിടെ നേതൃത്വത്തിന്റെയോ, സഹകരണത്തിന്റെയോ പിന്തുണയ്ക്കുന്നതിന്റെയോ ആയ നടപടികൾ സ്വീകരിക്കാവുന്നതാണ്.

സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേകിച്ച് ജനസംഖ്യാ സാമ്പത്തികശാസ്ത്രരംഗത്ത് മുതിർന്ന പൗരന്മാരും അവരുമായി ഉടലെടുക്കുന്ന സാമ്പത്തിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ധാരാളം ആഗോളപഠനങ്ങൾ നടത്തിവരുന്നു. ‘വാർധക്യ ജനസംഖ്യയുടെ സാമ്പത്തികശാസ്ത്രം’ എന്ന പുസ്തകത്തിൽ ഡേവിഡ് ബ്ലൂം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിഭാസമായാണ് ഈ ബന്ധത്തെ വിവരിക്കുന്നത്. അതനുസരിച്ച് പ്രധാന സാമ്പത്തിക സൂചികകളായ തൊഴിൽ, വരുമാനം, സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, ഫിസ്‌കൽ ബാലൻസ് എന്നീ ഘടകങ്ങളെയെല്ലാം ഇവർ സ്വാധീനിക്കുന്നു.

ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ ഒന്നാം തീയതി ‘അന്താരാഷ്ട്ര വയോജനദിന’മായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലം മുതൽതന്നെ ഭാരതം സാമൂഹ്യസുരക്ഷാ പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി നടത്തപ്പെടുന്ന ‘ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ’ പദ്ധതി പോലുള്ള സേവനങ്ങൾ ചില ഉദാഹരണങ്ങളാണ്. 1999 ജനുവരി 13-ന് ഭാരതസർക്കാർ വയോജനങ്ങൾക്കായുള്ള ദേശീയനയം അംഗീകരിച്ചു. ഭരണഘടനാ വ്യവസ്ഥകൾക്കു പുറമെ പെൻഷൻ ഭവനങ്ങൾ പോലുള്ള നിരവധി സംവിധാനങ്ങളും നടപ്പിലാക്കുന്നു.

കേരളത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള ആദ്യത്തെ നയരേഖ 2006-ൽ നിലവിൽവന്നു. പിന്നീട് ഭേദഗതികളോടെ 2013-ൽ പുതിയ വയോജന നയം പാസാക്കി. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ ‘വയോമിത്രം’, ‘വയോഅമൃതം’ എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കുന്നു. വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. സ്വകാര്യമേഖലയിലും ബാങ്ക് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾ വഴിയായും നിരവധി റിട്ടയർമെന്റ് സ്കീമുകൾ ഉണ്ട്.

വാർധക്യകാല സംരക്ഷണം സ്വന്തം ഉത്തരവാദിത്വമായി കരുതി ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.

ആഗോളസാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന്റെ ഈ നാളുകളിൽ തൊഴിലന്വേഷകരായും മെച്ചപ്പെട്ട തൊഴിൽ സംസ്കാരം ലഭ്യമാക്കാനുമായി യുവതലമുറ ‘ലോകമേ തറവാട്’ എന്ന രീതിയിൽ പലായനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്.

ഇത് മറ്റൊരു കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അനിവാര്യമായ നൂതന മുഖമാണ്. കാർഷികയുഗത്തിൽ അന്യദേശത്ത് പോയി പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ മുതൽ, മക്കൾക്കുപോലും വേണ്ടാതായി. ഭൂമിയിൽ ഇപ്പോൾ കൃഷിചെയ്യാൻ മക്കളെപ്പോലും കിട്ടാത്ത സ്ഥിതിയാണ്. പഴയ തലമുറയുടെ അഭിപ്രായത്തിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, അവരുടെ ജോലിയിടങ്ങളിൽച്ചെന്ന് മക്കളോടൊപ്പം ജീവിക്കാമെന്നുവച്ചാൽ ടൂറിസ്റ്റ് വിസയായി ലഭിച്ച ആറുമാസം ചെലവിടുന്നതുതന്നെ വളരെ വിഷമിച്ചാണ്. മനഃശക്തി കുറഞ്ഞുവരുന്നതുപോലെ സ്വയം തോന്നുന്ന നാളുകളിൽ പെരുമാറ്റവ്യത്യാസം കണ്ട് കളിയാക്കുന്ന മക്കളെയോർത്ത് പരിതപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഗുണമേന്മയുള്ള ജീവിതം വാർധക്യത്തിലും ഉണ്ടാകാൻ സർക്കാർ സംവിധാനങ്ങൾക്കുപുറമെ സ്വകാര്യവും വ്യക്തിപരവുമായുള്ള പരിശ്രമം ആവശ്യമാണ്.

യൗവനത്തിൽ നിരവധി ജീവിതപ്രശ്നങ്ങൾമൂലം ജീവിക്കാനാകാഞ്ഞവർക്ക് സായന്തനത്തിന്റെ തണൽ നൽകാനാവണം എന്നത് ഒരു സാമ്പത്തികപ്രശ്നം തന്നെയാണ്. ഓർക്കുക, ആയുർദൈർഘ്യത്തിലുള്ള വളർച്ച വലിയൊരു സാമൂഹ്യമൂലധനമാണ്. അത് വേണ്ടരീതിയിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടണം. ആരോഗ്യ പോളിസികൾ ഉൾപ്പെടെയുള്ള നിക്ഷേപമാർഗങ്ങളിൽ ചേരുമ്പോൾ നിലവിലുള്ള കടബാധ്യതകൾ കണക്കിലെടുക്കണം. നിരവധി പോളിസികളുള്ളപ്പോൾ നിക്ഷേപം സുരക്ഷിതമോ എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുമക്കൾക്ക് സമ്മാനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കൈവശം ദൈനംദിനാവശ്യത്തിനുള്ള നീക്കിയിരുപ്പ് ഉണ്ടാവണം. ചുരുക്കത്തിൽ വാർധക്യം ബാധ്യതയാകാതെ സാധ്യതയാക്കുക എന്നതാണ് പ്രധാനപ്പെട്ടത്.

PRINT
EMAIL
COMMENT
Next Story

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?

വലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, .. 

Read More
 

Related Articles

ഭാവിയിലേയ്ക്ക് ആസൂത്രണമില്ല; പ്രാധാന്യം നിത്യജീവിതത്തിന് |സര്‍വെ
Money |
Money |
വിരമിച്ചശേഷം ജീവിക്കാന്‍ 1.07 കോടി രൂപവേണം: അതിന് പ്രതിമാസം എത്രരൂപ നിക്ഷേപിക്കണം?
Money |
43-ാംവയസ്സില്‍ വിരമിക്കാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിക്കണം
Money |
റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി ലഭിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?
 
  • Tags :
    • Retirement planning
More from this section
Dr.Thomas Issac
കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?
investment
കോവിഡാനന്തര കേരളത്തില്‍ സ്വീകരിക്കേണ്ട വികസനമാര്‍ഗങ്ങള്‍
Nirmala sitharaman
ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല
gold
മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം
job fair
കോവിഡ് കാലത്ത് ഒരു തൊഴിൽസംവാദം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.