കൊച്ചി: കോവിഡ് പ്രതിസന്ധിൽ 2020-ൽ ലോകത്തെ സ്വർണത്തിന്റെ ഉപഭോക്തൃ ആവശ്യകത 14 ശതമാനം ഇടിഞ്ഞ് 3,759.6 ടണ്ണിലെത്തി.
2009-നു ശേഷം ഇതാദ്യമായാണ് ആവശ്യകത 4,000 ടണ്ണിനു താഴെ എത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ പാദത്തിൽ മാത്രം ആഗോള സ്വർണ ആവശ്യകതയിൽ 28 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. ആഭരണങ്ങളുടെ ആവശ്യകതയിൽ 13 ശതമാനം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്.
സ്വർണത്തിന്റെ ആകെ വാർഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണ്ണിലെത്തി. 2013-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളിൽ ഉണ്ടായ ഉത്പാദന തടസ്സങ്ങളാണ് ഇതിന് കാരണം.