കണ്ണൂരിൽ നടന്ന മാതൃഭൂമി ബുക്‌സിന്റെ പ്രതിമാസ സാഹിത്യചർച്ചാപരിപാടിയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംസാരിക്കുന്നു. ദീപമോൾ മാത്യു, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സമീപം
കണ്ണൂര്‍: ജീവിതത്തിന്റെ മാത്രമല്ല ജീവിതചുറ്റുപാടുകളുടെയും ഓരോ ഇടവും ഒരു കഥപറയും. സമഗ്രമായ ജീവിതാവബോധമില്ലാത്ത കാലത്തിന്റെ ഉറവിടങ്ങളില്‍ വ്യത്യസ്തമായ കഥകള്‍ ഉണരുകതന്നെ ചെയ്യും -എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.
മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കെ.പി.ഉമ്മര്‍' എന്ന കഥയെ കുറിച്ചും കഥാജീവിതത്തെ കുറിച്ചുമുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.ഉമ്മര്‍ എന്ന കഥയില്‍ ചില ദര്‍ശനങ്ങള്‍ ഉണ്ട്. മറഞ്ഞിരിക്കുന്ന ഒരുപാട് വര്‍ത്തമാനയാഥാര്‍ഥ്യങ്ങള്‍ അത്തരം കഥയിലൂടെ പുറത്തുവന്നേക്കാം. ഒരു വ്യക്തിയെ കുറിച്ച്, അയാളുടെ ജീവിതത്തെ കുറിച്ച് കഥ പരാമര്‍ശിക്കുമ്പോള്‍, ചിലപ്പോള്‍ അതുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത മറ്റു ചില യാഥാര്‍ഥ്യങ്ങളിലേക്ക് എഴുത്തുകാരന്‍ അറിയാതെ കടന്നുചെല്ലും.
മതത്തെ നമ്മള്‍ വിലയിരുത്തുന്നത് പലപ്പോഴും മതമുതലാളിമാരെയും മതവ്യവസായിമാരെയും കണ്ടുകൊണ്ടാണ്. പക്ഷേ, അതല്ല മതം, അതല്ല രാഷ്ട്രീയം. ഇത്തരം മതരാഷ്ട്രീയ ഭിന്നതകള്‍ ആണ് ഓരോയിടത്തും എഴുത്തുകാരനും മറ്റുള്ളവരും എല്ലാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
മതത്തിന് വര്‍ഗീയതയില്ല. വര്‍ഗീയത ഉണ്ടെങ്കില്‍ അത് മതവുമല്ല. പക്ഷേ, ഈ യാഥാര്‍ഥ്യം ചിന്തിക്കാന്‍ പോലും നമ്മള്‍ ഭയപ്പെടുന്നു. എല്ലാം ഗൂഗിള്‍ തരുമെങ്കിലം അനുഭൂതി തരാന്‍ ഗൂഗിളിനാവില്ല. എല്ലാ കഥകളും തരുന്നത് അത്തരം അനുഭൂതികളാണ്. കൃത്യമായ ഉത്തരങ്ങളല്ല -അദ്ദേഹം പറഞ്ഞു.
ദീപമോള്‍ മാത്യു മോഡറേറ്ററായി. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി., സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: writer shihabuddin poythumkadavu about his story kp ummer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..