ഫ്രാൻസിസ് നൊറോണ | ഫോട്ടോ: പ്രദീപ് എം.എം
'ഞാന്‍ എഴുത്തുകാരനാണ്. എനിക്ക് സുരക്ഷിതമായി കിട്ടുന്ന വരുമാനത്തിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. എന്റെ വ്യക്തിജീവിതത്തെ എന്തുതന്നെ ബാധിച്ചാലും എനിക്ക് എഴുതാതിരിക്കാനാകില്ല. ജീവനുള്ളിടത്തോളം കാലം എഴുതും. രാജിവെച്ചത് എഴുത്തു തുടരാന്‍ വേണ്ടിയാണ്.' - എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. നൊറോണയുടെ 'മാസ്റ്റര്‍പീസ്' എന്ന നോവലിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് സ്വയം വിരമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
എഴുത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. 'കക്കുകളി', 'മാസ്റ്റര്‍പീസ്' എന്നീ കൃതികള്‍ നേരിട്ട വിവാദങ്ങളെ തുടര്‍ന്ന് സ്വതന്ത്രമായി എഴുതുന്നതിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതിനും സര്‍വ്വീസിലിരിക്കെ തടസ്സമനുഭവപ്പെടുന്നുണ്ട്. സ്വതന്ത്രമായി എഴുത്ത് തുടരാന്‍ ജോലിയില്‍നിന്ന് വിരമിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
''എനിക്ക് സുരക്ഷിതമായി കിട്ടുന്ന വരുമാനത്തിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരു സാധാരണ എഴുത്തുകാരന് എഴുത്തില്‍നിന്നു കിട്ടുന്ന വരുമാനമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. പത്തിരുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഒരെഴുത്തുകാരന് പോലും എഴുത്തുകൊണ്ട് കിട്ടുന്ന വരുമാനത്തില്‍ ജീവിക്കാന്‍ കഴിയുമെന്നുറപ്പില്ല. കേരളത്തില്‍ എഴുത്തുകൊണ്ട് ജീവിക്കുന്ന എത്ര എഴുത്തുകാരുണ്ടെന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാകും.
"സര്‍വ്വീസിലിരിക്കെ എനിക്ക് ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥ വരും. ഞാന്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഒതുങ്ങിപോകണം, എഴുത്ത് തുടരരുത് എന്നാണ് നോവലിനെതിരെ പരാതി നല്‍കിയ ആളുടെ ലക്ഷ്യം. പക്ഷേ, ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അവരൊരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല." അദ്ദേഹം പറഞ്ഞു.
Content Highlights: Francis Noronha, Responds on his resignation, Masterpiece novel, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..