ടി. പത്മനാഭൻ | Photo: Latheesh Poovathur
കോഴിക്കോട്: ഭാഷയുടെമേല്‍ ആധിപത്യം നേടണമെന്ന് പുതിയ എഴുത്തുകാരോട് ടി. പത്മനാഭന്. മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കിക്കൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭക്തനല്ലെങ്കിലും എല്ലാ കര്‍ക്കടകമാസത്തിലും രാമായണം വായിക്കുന്ന ശീലം ഇപ്പോഴുമുണ്ട്. ഭാഷ എങ്ങനെ ഉപയോഗിക്കണമെന്ന് നിശ്ചയമുണ്ടാവുന്നത് വായനയിലൂടെയാണ്. എഴുത്തച്ഛനെ അറിയാതെയും രാമായണം വായിക്കാതെയും ഒരുകുന്തവുമാവില്ലെന്നും പത്മനാഭന് പുതിയ എഴുത്തുകാരോട് പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ നല്കിയ അറിവിന്റെ പിന്തുണ പത്മനാഭന് കൃതജ്ഞതയോടെ സ്മരിച്ചു. കെ.പി. കേശവമേനോനുമായി നേരിട്ടുബന്ധമില്ലെങ്കിലും മാതൃഭൂമിയുടെ സാരഥിയായിരുന്ന കെ. കേളപ്പനുമായി നല്ലബന്ധമായിരുന്നു. ഏഴര ഉറുപ്പിക ആദ്യപ്രതിഫലം വാങ്ങിയ തന്നെ, ഒരുപക്ഷേ ഇന്ത്യയില്‍ ഒരുകഥയ്ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കഥാകൃത്താക്കിമാറ്റിയതില് എം.പി. വീരേന്ദ്രകുമാര്‍ നല്കിയ പിന്തുണയും പത്മനാഭന് സ്നേഹപൂര്‍വം ഓര്‍ത്തു.
Content Highlights: mathrubhumi vishuppathippu, award distribution, writer t padmanabhan, mathrubhumi weekly, kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..