2020-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എം.പി. സച്ചിദാനന്ദന് സമർപ്പിക്കുന്നു. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, സച്ചിദാനന്ദന്റെ ഭാര്യ ടി.പി. തുളസീദേവി എന്നിവർ സമീപം
കോഴിക്കോട്: മലയാളകവിതയെ ഭാവാന്തരങ്ങളിലേക്കും ലോകാന്തരങ്ങളിലേക്കും കൈപിടിച്ചു നടത്തിയ കവി സച്ചിദാനന്ദന് മാതൃഭൂമി സാഹിത്യപുരസ്കാരം സമര്‍പ്പിച്ചു. മാതൃഭൂമി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി.യാണ് പുരസ്കാരം സമ്മാനിച്ചത്. ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് പുരസ്കാരത്തുകയും പ്രശസ്തിപത്രവും കൈമാറി. ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് പൊന്നാടയണിയിച്ചു.
മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന് രൂപകല്പനചെയ്ത വാഗ്ദേവതാ ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ഭാര്യ ടി.പി. തുളസീദേവിയും സച്ചിദാനന്ദനൊപ്പമുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന് സംസാരിച്ചു.
സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, എക്സിക്യുട്ടീവ് എഡിറ്റര്‍ ഒ.ആര്. രാമചന്ദ്രന്, ചീഫ് ജനറല്‍ മാനേജര്‍ ഫിനാന്‍സ് ആന്‍ഡ് കമ്പനി സെക്രട്ടറി സജീവന് നന്നാട്ട്, സീനിയര്‍ ജനറല്‍ മാനേജര്‍ എം. ബൈജു, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ആര്. പ്രമോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights :Mathrubhumi Literary Award 2020 awarded to poet Satchidanandan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..