മഹ്ദി ബഹ്മൻ
ടെഹ്റാന്: പൗരാവകാശ പ്രക്ഷോഭങ്ങള്‍ തുടരുന്ന ഇറാനില്‍ സാഹിത്യകാരനും രേഖാചിത്രകാരനുമായ മെഹ്ദി ബഹ്മന് റെവലൂഷണറി കോടതി വധശിക്ഷവിധിച്ചു. ഏപ്രിലില്‍ ഇസ്രയേലി ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിന്റെ പേരിലാണ് ശിക്ഷാവിധി. ടെഹ്റാനിലെ വീട്ടില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒക്ടോബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.
അഭിമുഖത്തില്‍ ഇറാന് ഭരണകൂടത്തെയും രാജ്യത്ത് ഇസ്ലാമികനിയമം നടപ്പാക്കുന്നതിനെയും വിമര്‍ശിച്ചതാണ് ബഹ്മനെ കുരുക്കിലാക്കിയത്. ഇസ്രയേലും ഇറാനും തമ്മില്‍ സമാധാനത്തിനും ആഹ്വാനംചെയ്തിരുന്നു.
മതങ്ങള്‍ തമ്മില്‍ സമാധാനപൂര്‍വമായ സഹവര്‍ത്തിത്വം എന്ന ആശയമാണ് തന്റെ പുസ്തകങ്ങളിലൂടെയും കലയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ബഹ്മന് പ്രചരിപ്പിച്ചിരുന്നത്. ഷിയാ പുരോഹിതന് മസൗമി ടെഹ്റാനിക്കൊപ്പം ചേര്‍ന്ന് വിവിധ മതങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളുമുണ്ടാക്കി. ടെഹ്റാനിയും അറസ്റ്റിലാണെന്നാണു വാര്‍ത്ത.
പൗരാവകാശ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 11 പേരുടെ വധശിക്ഷ ഇറാന് നടപ്പാക്കി എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ബഹ്മനു ശിക്ഷവിധിച്ച വിവരവുമെത്തുന്നത്. മൂന്നുമാസം പിന്നിട്ട പ്രക്ഷോഭങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തവരില്‍ നൂറോളം പേര് വധശിക്ഷകാത്തു കഴിയുന്നുവെന്നാണ് മനുഷ്യാവകാശസംഘടനകളുടെ റിപ്പോര്‍ട്ട്.
Content Highlights: iran author mehdi behman to be executed for giving interview to television channel
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..