ഡൊമിനിക് ലാപിയർ | Photo: AFP
പാരീസ്: ലോകപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന് ഡൊമിനിക് ലാപിയര്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മരണം. ഇന്ത്യയെക്കുറിച്ചെഴുതാന് പ്രത്യേക അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവലംബിച്ച് ലാറി കോളിന്‍സുമായി ചേര്‍ന്ന് ലാപിയര്‍ രചിച്ച 'സ്വാതന്ത്യം അര്‍ധരാത്രിയില്‍', കൊല്‍ക്കത്തയിലെ ജീവിതത്തെക്കുറിച്ച് പറയുന്ന 'സിറ്റി ഓഫ് ജോയ്' എന്നീ പുസ്തകങ്ങള്‍ വലിയ പ്രശസ്തി നേടി.
'ഈസ് പാരീസ് ബേണിങ്', 'ഒ ജെറുസലേം', 'ഓര് ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിങ്' 'അഞ്ചാം കുതിരക്കാരന്' തുടങ്ങി അമേരിക്കന്‍ എഴുത്തുകാരന് ലാരി കോളിന്‍സിനൊപ്പം ഡൊമിനിക് ലാപിയര്‍ എഴുതിയ പുസ്തകങ്ങള്‍ വലിയതോതില്‍ വായനക്കാരെ സ്വാധീനിച്ചു. ഇവയില്‍ മിക്കതും ബെസ്റ്റ് സെല്ലറുകളായിരുന്നു.
2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ഡൊമിനിക് ലാപിയറെ ആദരിച്ചിരുന്നു.
Content Highlights: dominique lapierre passes away, french writer, world literature, france
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..