ബി.കെ ഹരിനാരായണൻ/ ഫോട്ടോ: എ.കെ ബിജുരാജ്
തന്നോടുള്ള പേടി മാറ്റാന്‍
അമ്മാമന് കുട്ടിക്കാലത്ത്
തന്നതാണ് ആ നൂറ്റടപ്പന്‍
വെള്ളികൊണ്ടുള്ളത്
അടപ്പും കുഞ്ഞു കൊളുത്തുമുള്ളത്
ചന്തത്തില്‍ ഉരുണ്ടിരിക്കുന്നത്
അമ്മാമന് മരിച്ച്
നടുമുറി കത്തിവീഴാന്
കാത്തിരിക്കുമ്പോള്‍,
ചിതയ്ക്കരികില്‍ കൂട്ടിവെച്ച
റീത്തുകള്‍ കണ്ടപ്പോള്‍,
നൂറ്റടപ്പന്‍ ഓര്‍മ്മ കുടഞ്ഞ് പുറത്തുവന്നു.
പേടി മാറിയതിനാലും
എന്റെ ദുശ്ശീലങ്ങളില്‍
മുറുക്ക് ഇല്ലാത്തതിനാലും
നൂറ്റടപ്പനെ പിന്നെ കണ്ടിട്ടില്ല.
എവിടെപ്പോയാവോ?
തിരിച്ചു വരുമായിരിക്കും,
ഞാനും മരിച്ച്
രണ്ടാളും വീണ്ടും ജനിച്ച്
എനിക്കമ്മാമനോട്
പേടി തോന്നുമ്പോള്‍!
Content Highlights: poem noottadappan by b k harinarayanan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..