അനുശോചനക്കവിത: ആര്യാഗോപിയുടെ കവിത


ആര്യാഗോപി

1 min read
Read later
Print
Share

ചിത്രീകരണം ; ബാലു

വളകളുടെ മരണ വാർത്ത
കേട്ടവർ കേട്ടവർ
കൂട്ടം കൂടി നിന്ന്
വാവിട്ടു കരഞ്ഞു.
ഞൊടി നേരം കൊണ്ട്
റീത്തും ശവമഞ്ചവുമായി
അവർ ഓടിപ്പാഞ്ഞെത്തി.

എന്നാൽ,
പാമ്പുകളുടെ
ചരമമറിഞ്ഞും
കേട്ടപാതി കേൾക്കാത്ത പാതി
കണ്ണീർ വടിച്ചുതുടച്ചു
ദുഃഖം മറന്ന്
ശരവേഗത്തിൽ
അവിടേക്കു അന്ത്യോപചാരമർപ്പിക്കാൻ
ഓടിപ്പോയി.

എന്നിട്ടോ!?
അനുശോചനം രേഖപ്പെടുത്തിയോ??
അയ്യോ.. ഇല്ലല്ലോ?!!
അപ്പോഴല്ലേ പരുന്തുകളുടെ
വീരമൃത്യു ചെവിയിലെത്തിയത്.
പിന്നെയൊന്നും
നോക്കിയില്ല.
തലതല്ലിപ്പുളഞ്ഞു
നിലവിളിച്ചു കൊണ്ട്
അങ്ങോട്ടേക്ക് വെച്ചു പിടിച്ചു.
അത്രതന്നെ!

എത്ര വെള്ളം കുടിച്ചാലും
തീരാത്ത ദാഹം ബാക്കി വെച്ച്
അജ്ഞാത മരുഭൂമിയിലെ
ആൾപ്പാർപ്പില്ലാത്ത
രഹസ്യ മൺഗുഹയിൽ
എന്റെ വരാനിരിക്കുന്ന
ശ്രാദ്ധദിനം
മറവിയുടെ മരയലമാറയിൽ
നിക്ഷേപിച്ച്
മരണശയ്യകൾക്ക് തീയിട്ട്
മനുഷ്യരുടെ സഹതാപപ്പേക്കൂത്ത്
കാണാനാകാതെ
അന്ത്യമണിയുടെ
കയററുത്തു ഞാൻ ഒളിച്ചിരിക്കട്ടെ!!

Content Highlights: Arya Gopi, Mathrubhumi, Anusochanakkavitha, Mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Madanan

1 min

വിട | ജിബെന്‍ നരായുടെ കവിത

Sep 30, 2023


Ammu Deepa

1 min

പിറന്ന വീട്ടില്‍: അമ്മുദീപയുടെ കവിത

Dec 20, 2022


Art by Balu

1 min

തലച്ചോറിലിന്നെന്‍ ശവദാഹം!:എമിലി ഡിക്കിന്‍സണ്‍ കവിതയ്ക്ക് ആര്യ ഗോപിയുടെ വിവര്‍ത്തനം

Sep 25, 2023

Most Commented