ഓമന ഗംഗാധരനും ഡോ. ആർ.ഇ.ആഷറും
കോട്ടയം: ''അഞ്ചുവയസ്സില്‍ അച്ഛന് മരിച്ച എനിക്ക് ഇംഗ്ലണ്ട് സമ്മാനിച്ച അച്ഛന് ആയിരുന്നു അദ്ദേഹം'' അന്തരിച്ച പ്രശസ്ത വിവര്‍ത്തകനും ഭാഷാ ശാസ്ത്രജ്ഞനുമായ പ്രൊഫ. ആര്.ഇ.ആഷറിനെ എഴുത്തുകാരിയും ന്യൂഹാമിലെ മുന്‍ മേയറും ചങ്ങനാശ്ശേരി സ്വദേശിനിയുമായ ഡോ. ഓമന ഗംഗാധരന് ഓര്‍ക്കുന്നത് ഇങ്ങനെ. 1973-ല്‍ ലണ്ടനിലെത്തിയ ഡോ. ഓമന ഗംഗാധരന് 30 വര്‍ഷത്തെ ബന്ധമാണ് ആഷറുമായുണ്ടായിരുന്നത്.
''അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച എന്റെ 'അസ്തമയത്തിലെ നിഴലുകള്‍' പുസ്തകത്തിനുവേണ്ടിയായിരുന്നു. അതില്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ആശംസ അയച്ചുതന്നു. 2021 ഓഗസ്റ്റിലായിരുന്നു അത്. ഡോ. ഓമന ഗംഗാധരന് പറയുന്നു. '' ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലെ ഞങ്ങളുടെ വീട്ടില്‍ സ്കോട്ട്ലന്‍ഡില്‍നിന്ന് ആഷര്‍ വരുമായിരുന്നു. വീട്ടില്‍ വന്നാല്‍ കപ്പയും മീന്കറിയുമൊക്കെ പാചകം ചെയ്തുകൊടുക്കും. വീട്ടിലെ ഒരു കാരണവരെപ്പോലെയായിരുന്നു അദ്ദേഹം''.
മനസ്സില്‍ കേരളത്തെ ഒപ്പംചേര്‍ത്ത മറ്റൊരു വിദേശ എഴുത്തുകാരന് വേറെയില്ലെന്ന് അവര്‍ പറയുന്നു. ഓമന ഗംഗാധരന്റെ സ്വദേശമായ ചങ്ങനാശ്ശേരിയിലും അദ്ദേഹം വന്നിട്ടുണ്ട്. ''ഞാന്‍ ജനിച്ച സ്ഥലം ഇന്ന് ബസ്സ്റ്റാന്റാണ്. അത് അദ്ദേഹം കണ്ടിട്ടുണ്ട്''
ഓമന ഗംഗാധരന് എഴുതിയ ആയിരം ശിവരാത്രികളുടെ പ്രസിദ്ധീകരണത്തിന്റെ 25-ാം വാര്‍ഷികം 2009-ല്‍ മരുമകന് ഡോ. സൂരജിന്റെ ലണ്ടനിലെ വീട്ടിലാണ് ആഘോഷിച്ചത്. അന്ന് നടത്തിയ ഗാര്ഡന് പാര്‍ട്ടിയിലും അദ്ദേഹം പങ്കെടുത്തു.
'ഞാന്‍ എഴുതിയ 'ആരുമല്ലാത്ത ഒരാള്‍' എന്ന നോവലില്‍ ഒരു അച്ഛന്റെയും മുത്തച്ഛന്റെയും കഥാപാത്രമുണ്ട്. രണ്ടും അദ്ദേഹം തന്നെയാണ്. പേര് ആഷര്‍. മറ്റൊരു പേരും ആ കഥാപാത്രങ്ങള്‍ക്ക് ചേരുമായിരുന്നില്ല.'-ഓമന ഗംഗാധരന് പറഞ്ഞു.
Content Highlights: prof asher, tranlator, writer and linguist, dr omana gangadharan, kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..