മൃണാൾ ഠാക്കൂർ
സാധാരണ മനുഷ്യരെപ്പോലെ ആയിരുന്നിട്ടും എല്ലാവര്ക്കും മുമ്പില്‍ ചിരിച്ച മുഖവുമായി നില്ക്കാന് വിധിക്കപ്പെട്ടവരാണ് സിനിമാ താരങ്ങള്‍. എപ്പോഴെങ്കിലും അവര്‍ അതില്‍നിന്ന് വ്യതിചലിച്ചാല്‍ ക്രൂരമായി അപഹസിക്കപ്പെടുന്നതാണ് നാം പലപ്പോഴും കാണുന്നത്.
വിഷാദരോഗത്തിന് അടിമയായിരുന്ന ഒരു കാലത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീട് അതില്‍നിന്നും കരകയറിയതിനെക്കുറിച്ചെല്ലാം അവര്‍ വിവരിച്ചിരുന്നു.
തന്റെ ജീവിതത്തിലെയും ഇരുള് നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് വിവരിക്കുകയാണ് ബോളിവുഡ് താരം മൃണാള്‍ ഠാക്കൂര്‍. വളരെ ചെറിയപ്രായത്തില്‍ തന്നില്‍ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി അവര്‍ തുറന്നുപറഞ്ഞു. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. ഈ ഉത്തരവാദിത്വങ്ങള്‍ നന്നായി ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരിടത്തും എത്തില്ലെന്ന് കരുതിയിരുന്നു-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
23-ാം വയസ്സില്‍ വിവാഹിതയായി കുട്ടികളുമൊക്കെയായി കഴിയേണ്ടി വരുമെന്ന് ഞാന്‍ കരുതി. എന്നാല്‍, സത്യത്തില്‍ ഇത് എനിക്ക് വേണ്ടിയിരുന്നില്ല. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെട്ടു. തുടര്‍ന്ന് ഓഡീഷനുകള്‍ക്ക് പോയി തുടങ്ങി. എന്നല്‍, പലപ്പോഴും ഞാന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത അലട്ടിയിരുന്നു-അവര്‍ പറഞ്ഞു.
15 മുതല്‍ 20 വയസ്സുവരെയുള്ള പ്രായം ഓരോരുത്തരും തങ്ങളെ കണ്ടെത്തുന്ന സമയമാണ്. ജീവിതത്തില്‍ ആര് ആയിത്തീരണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ആ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയേക്കുമെന്നും അവര്‍ പറഞ്ഞു. ഞാന്‍ മിക്കപ്പോഴും തീവണ്ടിയില്‍ യാത്ര ചെയ്യുമായിരുന്നു. തീവണ്ടിയുടെ വാതിലിനോട് ചേര്‍ന്നായിരുന്നു പതിവായി നില്ക്കുക. പലപ്പോഴും അവിടെനിന്ന് പുറത്തേക്ക് ചാടാന്‍ തോന്നുമായിരുന്നു-അവര്‍ വെളിപ്പെടുത്തി.
മാതാപിതാക്കള്‍ക്ക് താന്‍ ദന്തഡോക്ടര്‍ ആയി കാണാന്‍ ആയിരുന്നു താത്പര്യം. എന്നാല്‍, ടി.വിയില്‍ പ്രത്യക്ഷപ്പെടുന്നതിന് ക്രൈം ജേണലിസം പോലുള്ള എന്തെങ്കിലും ചെയ്യാന്‍ ആയിരുന്നു താത്പര്യം. മാസ് മീഡിയയില്‍ ബിരുദം നേടുന്നതിനു മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ വളരെയേറെ ബുദ്ധിമുട്ടിയെന്നും മറ്റൊരഭിമുഖത്തില്‍ യൂട്യൂബര്‍ രണ്‍വീര്‍ അലാബാഡിയയോട് മൃണാള്‍ ഠാക്കൂര്‍ പറഞ്ഞിരുന്നു.
Content highlights: mrunal thakur says she suffered from self doubt had suicidal thoughts while growing up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..