മലൈക അറോറയും മകൻ അർഹാൻ ഖാനും,മലൈകയും അർജുൻ കപൂറും|photo:instagram.com/malaikaaroraofficial/
സാമൂഹിക മാധ്യമങ്ങളിലെല്ലാം ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ്. സെലിബ്രിറ്റികളെല്ലാവരും തന്നെ തങ്ങളുടെ ക്രിസ്മസ് ആഘോഷചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡ് ഫാഷന്‍ ക്വീനായ മലൈക അറോറയുടെ ക്രിസ്മസ് ആഘോഷചിത്രങ്ങളും ആരാധകശ്രദ്ധ പിടിച്ചുപറ്റി.
തന്റെ മകന്‍ അര്‍ഹാന്‍ ഖാനോടൊപ്പം മുംബൈയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമാണ് മലൈക തന്റെ ക്രിസ്മസ് ആഘോഷിച്ചത്. മകന്‍ അര്‍ഹാന്‍ ഖാന്‍, മാതാപിതാക്കളായ ജോയ്‌സ് പോളികാര്‍പ്പ്, അനില്‍ അറോറ, സഹോദരി അമൃത അറോറ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും അവര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആഘോഷങ്ങളില്‍ ഒപ്പമില്ലാതിരുന്ന നടനും സുഹൃത്തുമായ അര്‍ജുന്‍ കപൂറിനെ മിസ് ചെയ്യുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ പുതിയ പ്രോജക്ട് ചിത്രീകരണങ്ങളുടെ ഭാഗമായി അദ്ദേഹം മുബൈയ്ക്ക് പുറത്താണ്.
ക്രിസ്മസ് ഫോട്ടോ ഡംപ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ മലൈക പങ്കുവെച്ചിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളും ആരാധകരും അവരുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിട്ടുണ്ട്.ആദ്യത്തെ ഫോട്ടോയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്കിലുള്ള കോ ഓര്‍ഡ് സെറ്റാണ് അവര്‍ ധരിച്ചിരിക്കുന്നത്.അതിനൊപ്പം കറുപ്പ് നിറത്തിലുള്ള ഹീല്‍സും അവര്‍ പെയര്‍ ചെയ്തിട്ടുണ്ട്.
പതിവ് പോലെ തന്നെ തന്റെ ഔട്ട്ഫിറ്റില്‍ സൂപ്പര്‍ സ്റ്റൈലിഷാണ് മലൈക.അമൃത അറോറയുടെ ഭര്‍ത്താവ് ഷകീല്‍ ലഡക്, മക്കളായ റയാന്‍,ആസാന്‍ എന്നിവരുടെ ചിത്രങ്ങളും മലൈക പങ്കുവെച്ചിട്ടുണ്ട്.തന്റെ നിലപാടുകളെക്കുറിച്ച് കൃത്യമായി പറയുന്ന നടി കൂടിയാണ് മലൈക.
അര്‍ജുന്‍ കപൂറുമായി ഉടന്‍ വിവാഹമുണ്ടാകുമോ എന്ന കാര്യത്തെക്കുറിച്ച് അടുത്തയിടെ ഒരു റിയാലിറ്റിഷോയില്‍ അവര്‍ മറുപടി പറഞ്ഞിരുന്നു. ഭാവി എന്താണ് തനിക്ക് വേണ്ടി കരുതിയിരിക്കുന്നത് എന്നറിയില്ല. തന്റെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം പൂര്‍ണമായും തന്റേതു തന്നെയാണ്.
ഇപ്പോള്‍ തന്റെ ജീവിതത്തിലുള്ള ഈ പുരുഷന്‍ ഏറെ സന്തോഷം പകരുന്നുണ്ട്. തനിക്ക് അരക്ഷിതത്വം അനുഭവപ്പെടാത്ത ബന്ധമാണിത്. ലോകം വേറെന്തു പറയുന്നോ, അവര്‍ക്കെന്തു തോന്നുന്നോ അതൊന്നും തന്നെ സംബന്ധിച്ച് പ്രശ്നമല്ലെന്നും അന്ന് മലൈക വ്യക്തമാക്കിയിരുന്നു.
Content Highlights: Malaika Arora,Arjun Kapoor, Arhaan Khan,x mas celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..