കാലുകള്‍ നഷ്ടമായപ്പോള്‍ വേണ്ടപ്പെട്ടവര്‍ പോലും ഭാരമായി കരുതി, യോഗയിലൂടെ ജീവിതം തിരിച്ചുപിടിച്ച് പെണ്‍കുട്ടി


2 min read
Read later
Print
Share

കൃത്രിമ അവയവങ്ങളില്ലാതെ മുറിച്ച് മാറ്റപ്പെട്ട കാലുകള്‍ കാണിക്കുന്നതെന്തിന് എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് അര്‍പിത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു

instagram.com|royarpita_yoga

പല തരം യോഗാഭ്യാസങ്ങൾ കണ്ടിട്ടില്ലേ. നല്ല ആരോഗ്യത്തോടെ ഇരിക്കുന്നവർക്കും ശരീരം ബാലൻസ് ചെയ്ത് യോഗാ പോസുകളിലൊക്കെ ഇരിക്കാൻ നല്ല പരിശീലനം വേണം. ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും തലകുത്തി നിന്ന് ബാലൻസ് തെറ്റാതെ യോഗ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. പശ്ചിമ ബംഗാളിലെ അർപിത റോയിയാണ് ആ പെൺകുട്ടി. 2006 ൽ ഉണ്ടായ ഒരു അപകടത്തിലാണ് ഇവർക്ക് കാലുകൾ നഷ്ടപ്പെട്ടത്.

അപകടത്തിനിടെ ബൈക്കിൽ നിന്ന് വീണ അർപിതയുടെ കാലുകളിലൂടെ ഒരു ലോറി കയറിയിറങ്ങി. പരിക്ക് വളരെ ഗുരുതരമായതിനാൽ കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കാലുകൾ മുറിച്ച് മാറ്റിയതിന് ശേഷം അടുത്ത നാല് മാസം അർപിത ആശുപത്രി കിടക്കയിൽ തന്നെ ഒതുങ്ങി.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമമായി. പതിയെ വയ്പ്പുകാലുകളിൽ നടക്കാൻ പഠിച്ചു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരും അവളെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉണ്ടായിരുന്നില്ല. ഏറ്റവും അടുപ്പമുള്ളവർ പോലും തന്നെ ഭാരമായി കണ്ടിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അർപിത പറഞ്ഞു. എന്നാൽ അവൾ തോൽക്കാൻ തയ്യാറായിരുന്നില്ല. സാധാരണ ജീവിതം തിരിച്ചു പിടിക്കാനായി പലതരം വർക്ക്ഔട്ടുകൾ പരീക്ഷിച്ചു. ഒടുവിലാണ് യോഗയിലെത്തിയ്ത്. യോഗ ചെയ്യുന്നത് തന്റെ ശാരീരിക ക്ഷമതയെ മാത്രമല്ല, മാനസികമായും സഹായിച്ചുവെന്ന് അർപിത പറയുന്നു.

അർപിത തന്റെ യോഗ പരിശീലന വീഡിയോകൾ പോസ്റ്റുചെയ്യാൻ തുടങ്ങി. പല പ്രശസ്ത കായികതാരങ്ങളും അർപിതയുടെ സോഷ്യൽ മീഡിയയിലെ വീഡിയോകളും മറ്റും കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. യോഗയുമായി ബന്ധപ്പെട്ട മത്സരങ്ങളിലും അവൾ പങ്കെടുത്തു തുടങ്ങി. പലതിലും വിജയിച്ചതോടെ അർപിതയെ അംഗീകരിക്കാനും ചുറ്റുമുള്ളവർ തയ്യാറായി.

എങ്കിലും കൃത്രിമ അവയവങ്ങളില്ലാതെ മുറിച്ച് മാറ്റപ്പെട്ട കാലുകൾ കാണിക്കുന്നതെന്തിന് എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് അർപിത ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. 'കാലുകൾ മുറിച്ച് മാറ്റേണ്ടി വന്ന ദാരുണമായ അപകടമാണ് തനിയ്ക്കുണ്ടായത്. അത് എന്റെ തെറ്റല്ല. അപകടങ്ങളും നിർഭാഗ്യകരമായ സംഭവങ്ങളും ആർക്കും സംഭവിക്കാം, അവരോടും ആളുകൾ ദയ കാണിക്കണം.' യോഗ പരിശീലക കൂടിയായ അർപിത കുറിച്ചു. തന്റെ ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ ഇല്ലെന്നും സോഷ്യൽ മീഡിയയിൽ കാണിക്കാൻ താൻ വ്യാജ ജീവിതം നയിക്കുന്നില്ലെന്നും അർപിത പറയുന്നു.

Content Highlights:Woman from Bengal Does Headstand with Amputated Legs Gives Hope to Others

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
meera nandan

2 min

മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചന; മീരയെ കാണാന്‍ ലണ്ടനില്‍ നിന്ന് ദുബായില്‍ പറന്നെത്തിയ ശ്രീജു

Sep 14, 2023


ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


hardik pandya
Premium

5 min

നൈറ്റ് പാർട്ടിയിൽ ഫസ്റ്റ് സൈറ്റ്, നടുക്കടലിൽ പ്രൊപ്പോസൽ, ഹാര്‍ദിക്കിനെ ബൗൾഡാക്കിയ സെർബിയൻ സുന്ദരി

Sep 7, 2023

Most Commented