Photos: instagram.com/mirzasaniar/
വിദ്യാഭ്യാസത്തെയും പാഷനെയും കരിയറിനെയും കുറിച്ചൊക്കെയുള്ള ആഗ്രഹങ്ങൾ പങ്കുവെക്കുന്ന പല പെൺകുട്ടികളും ഇത് നിങ്ങൾക്ക് ചേരുന്ന മേഖലയല്ല എന്ന മറുപടി എപ്പോഴെങ്കിലുമൊക്കെ കേട്ടിരിക്കും. ഇത്തരത്തിൽ സ്ത്രീകൾക്ക് മുന്നിൽ നിരത്തുന്ന വിവേചനങ്ങളെക്കുറിച്ചും അവയെ അതിജീവിച്ച് മുന്നേറേണ്ടതിനെക്കുറിച്ചും പങ്കുവെക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. അവനവനു വേണ്ടി പോരാടണമെന്ന സന്ദേശമാണ് സാനിയ പങ്കുവെക്കുന്നത്.
ഒരിക്കൽ വിമ്പിൾഡൺ കളിക്കണം എന്ന ആഗ്രഹം പറഞ്ഞ പെൺകുട്ടി കളിയാക്കപ്പെട്ടതിനെക്കുറിച്ചും സ്വപ്നങ്ങൾ കീഴടക്കാൻ കടന്നുപോയ കഠിനകാലത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് സാനിയ. ഒടുവിൽ സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തിലെയും തന്നെ മികച്ചതാവണം എന്ന സ്വപ്നം നേടിയെടുത്തതിനെക്കുറിച്ചും സാനിയ പറയുന്നു.
ഒരു സ്ത്രീയുടെ ജീവിതം ഒരിക്കലും അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് പറയുകയാണ് സാനിയ. പാചകം ചെയ്യലും കുട്ടികളെ നോക്കലും മാത്രമല്ല ഒരു സ്ത്രീക്ക് പ്രൊഫഷണൽ കായികതാരമാവാനും ടെന്നീസോ, ക്രിക്കറ്റോ മറ്റേതെങ്കിലും സ്പോർട്സോ കളിക്കാനും കഴിയണം. അത് സ്ത്രീയെ സംബന്ധിച്ചിടത്തോളം നേരംപോക്കാവണമെന്നില്ല, ആ മനോഭാവമാണ് നമ്മൾ മാറ്റേണ്ടത്- സാനിയ പറയുന്നു.
സ്ത്രീകളെ ഒരിക്കലും പിന്തുണയ്ക്കാത്ത വ്യവസ്ഥയെക്കുറിച്ചും സാനിയ പറയുന്നുണ്ട്. കായികമേഖലയിലേക്ക് തിരിയുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനുള്ള വ്യവസ്ഥ നമുക്കില്ലെന്നും ഒരു സമൂഹം എന്ന നിലയിലേക്ക് ആ മനോഭാവം മാറേണ്ടതുണ്ടെന്നും സാനിയ പറയുന്നു.
സമത്വത്തെക്കുറിച്ച് നമ്മൾ എത്രതന്നെ സംസാരിച്ചാലും ജീവിക്കുന്നത് പുരുഷന്റെ ലോകത്താണ്, അവിടെ സമത്വത്തിനായി നാം പോരാടേണ്ടതുണ്ട് എന്നും സാനിയ. സ്ത്രീയെ നിലയ്ക്ക് നമുക്കു വേണ്ടി നാം തന്നെ നിലകൊള്ളുകയും പോരാടുകയും വേണം. അപ്പോൾ മാത്രമേ മറ്റുള്ളവർ നമ്മളെ ബഹുമാനിക്കുകയുള്ളു- സാനിയ പറയുന്നു.
തുറന്നു സംസാരിക്കാൻ മുന്നോട്ടു വരാൻ തയ്യാറാവുന്ന സ്ത്രീകളെ ഒരിക്കലും അടിച്ചമർത്തരുതെന്നും സാനിയ പറയുന്നു. സ്ത്രീകൾ ഈലോകത്ത് അവർക്കുവേണ്ടി സംസാരിക്കാൻ തയ്യാറാകുമ്പോൾ അവരെ റിബലുകളായും ബന്ധങ്ങളെയും കുടുംബങ്ങളെയും വിലമതിക്കാത്തവർ ആയുമാണ് കണക്കാക്കുന്നത്. ഈ ചിന്താഗതിക്കും മാറ്റമുണ്ടാകേണ്ടതുണ്ട് എന്നും സാനിയ കൂട്ടിച്ചേർക്കുന്നു.
Content Highlights: tennis star sania mirza on women empowerment equality discrimination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..