Photos: twitter.com|AttyCarolRN
പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ല എന്ന് പൊതുവേ പറയാറുണ്ട്. പ്രണയത്തിന് പ്രായവും തടസ്സമില്ല എന്നു തെളിയിക്കുന്ന വാർത്തകളും നിരവധി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ എഴുപത്തിമൂന്നാം വയസ്സിൽ ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയ ഒരു വയോധികയുടെ ട്വീറ്റാണ് വൈറലാവുന്നത്.
കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് കഥയിലെ നായിക. ജീവിതം വളരെ വിചിത്രമാണ് എന്ന ആമുഖത്തോടെയാണ് വിരലിൽ മോതിരം ധരിച്ച ചിത്രംസഹിതം കരോൾ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചത്.
വിവാഹം കഴിഞ്ഞ് ഏതാണ്ട് നാൽപതുവർഷങ്ങൾക്കിപ്പുറം എഴുപതാം വയസ്സിൽ വീണ്ടും സിംഗിൾ ആവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എഴുപത്തിമൂന്നാംവയസ്സിൽ ഈ മഹാമാരിക്ക് നടുവിൽ നിൽക്കുന്ന കാലത്ത് യഥാർഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.- എന്നാണ് കരോൾ കുറിച്ചത്.
നഴ്സും അറ്റോണിയും സാമൂഹിക പ്രവർത്തകയുമൊക്കെയായ കരോളിന്റെ ട്വീറ്റ് വൈറലായെന്നു മാത്രമല്ല ഒരുമില്യണിൽപരം പേർ ലൈക് ചെയ്യുകയും ചെയ്തു. കരോളിന്റെ പ്രണയകഥ കണ്ണുതുറപ്പിച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്.
ജീവിതാന്ത്യത്തിൽ കൂട്ടുതേടാനുള്ള കരോളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നവരുമുണ്ട്. ഏതു പ്രായമായാലും എല്ലാവരും യഥാർഥ സ്നേഹം അർഹിക്കുന്നുണ്ടെന്ന് ചിലർ കുറിച്ചു. ഇപ്പോഴും യഥാർഥ പ്രണയത്തെ കണ്ടെത്താൻ കഴിയാത്തവരും ട്വീറ്റിന് കീഴെ കമന്റുകളുമായെത്തി.
ട്വീറ്റ് വൈറലായതോടെ വീണ്ടും കരോൾ പ്രതികരണവുമായെത്തി. തന്റെ മുൻഭർത്താവിനെക്കുറിച്ചും കരോൾ ആ ട്വീറ്റിൽ പങ്കുവെച്ചു. അദ്ദേഹം മരിക്കുകയായിരുന്നില്ല എന്നും മറ്റൊരു സ്ത്രീയെ തേടിപ്പോയതിനാൽ താൻ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നും കരോൾ കുറിച്ചു.
നിലവിലെ പ്രണയം എങ്ങനെയാവും അവസാനിക്കുക എന്നറിയില്ല എന്നും കരോൾ പറഞ്ഞു. തന്റെ പ്രണയത്തിന് ആശംസകൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കരോൾ.
Content Highlights: seventy three year old woman tweets about finding true love


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..