നവ്യ നവേലി നന്ദ | Photos:instagram.com/navyananda
താരകുടുംബത്തിൽ പിറന്നിട്ടും സിനിമാ മേഖല തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കു പുറകെ പോയ പെൺകുട്ടിയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കുന്ന പ്രോജക്ട് നവേലി എന്ന പദ്ധതിയെക്കുറിച്ച് നവ്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീട്ടകങ്ങളിലെ പുരുഷാധിപത്യ മനോഭാവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബച്ചന്റെ മകൾ ശ്വേത നന്ദയുടെ മകളായ നവ്യ.
കൂട്ടുകുടുംബങ്ങളിൽ പ്രത്യേകമായും കാണുന്ന പാട്രിയാർക്കൽ സംവിധാനത്തെക്കുറിച്ചും അതു തുടച്ചുനീക്കേണ്ടതിനെക്കുറിച്ചും പറയുകയാണ് നവ്യ. ഇൻസ്റ്റഗ്രാമിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീട്ടിൽപ്പോലും ഇതു കാണാറുണ്ടെന്നു പറഞ്ഞാണ് നവ്യ തുടങ്ങുന്നത്. അതിഥികൾ മറ്റോ വരുന്ന അവസരങ്ങളിൽ അമ്മ തന്നെ വിളിച്ചാണ് ഓരോ സാധനങ്ങൾ എടുക്കാൻ പറയാറുള്ളത്. സഹോദരനെപ്പോലെയല്ല താൻ അപ്പോൾ ആതിഥേയയെപ്പോൽ പെരുമാറേണ്ടി വരാറുണ്ടെന്നും നവ്യ പറയുന്നു.
വലിയ കുടുംബങ്ങളിലോ കൂട്ടുകുടുംബങ്ങളിലോ ഒക്കെ താമസിക്കേണ്ടി വരുമ്പോൾ വീടെങ്ങനെ കൊണ്ടുനടക്കണം എന്നതും എങ്ങനെ ആതിഥേയയാവണം എന്നതും അതിഥികളെ സൽക്കരിക്കണം എന്നതുമൊക്കെ എപ്പോഴും മകളുടെയോ അല്ലെങ്കിൽ ആ വീട്ടിലെ പെൺകുട്ടിയുടെയോ ചുമലിലാവും. അതേ ഉത്തരവാദിത്തം കുടുംബത്തിലെ ആൺകുട്ടികൾക്ക് നൽകുന്നത് ഇതുവരെ കണ്ടിട്ടില്ല. അത്തരം രീതികൾ കുടുംബത്തെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ധാരണ സ്ത്രീകളിൽ ഉണ്ടാക്കുന്നു- നവ്യ പറയുന്നു.
വീഡിയോ പങ്കുവെച്ച് അധികം കഴിയും മുമ്പേ നവ്യയെ പിന്തുണച്ച് കമന്റുകളും എത്തി. ലോക്ക്ഡൗൺ കാലത്ത് പല സ്ത്രീകളും വീട്ടുജോലികളാൽ സമ്മർദപ്പെട്ട് വിഷാദരോഗത്തിന് അടിമപ്പെട്ടതിനു പിന്നിൽ ഇത്തരം പാട്രിയാർക്കൽ ചിന്താഗതികളാണെന്ന് പലരും കമന്റ് ചെയ്തു. ആൺകുട്ടികളെയും പെൺകുട്ടികളെയും കുട്ടിക്കാലം മുതൽ ഒരുപോലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ട് വളർത്തേണ്ടതാണ് യഥാർഥ മാതൃക എന്നുമൊക്കെ വീഡിയോക്ക് കീഴെ കമന്റുകൾ വരുന്നുണ്ട്.
Content Highlights: navya naveli nanda on patriarchy, project naveli, amitabh bachchan granddaughter navya naveli nanda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..