മന്ദിര ബേദി | Photos: instagram.com/mandirabedi/
അഭിനേത്രി, അവതാരക, ഫാഷൻ ഡിസൈനർ തുടങ്ങിയ മേഖലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള താരമാണ് മന്ദിര ബേദി. എന്നാൽ വെല്ലുവിളിയോടെ പുരുഷാധിപത്യം നിറഞ്ഞ ക്രിക്കറ്റ് മേഖലയിൽ മന്ദിര ഒരു കൈവെക്കുകയുണ്ടായി. നിരവധി ക്രിക്കറ്റ് വേദികളിൽ മന്ദിര അവതാരകയായി എത്തുകയുണ്ടായി. എന്നാൽ അത്ര സുഖകരമായിരുന്നില്ല അക്കാലത്തെ അനുഭവങ്ങളെന്നും പലരും തന്നെ മുൻവിധിയോടെ സമീപിക്കുകയുണ്ടായെന്നും പറയുകയാണ് മന്ദിര.
പല ക്രിക്കറ്റർമാരും തന്റെ ചോദ്യങ്ങളെ മുൻവിധിയോടെ സമീപിക്കുകയുണ്ടായി. ഇവൾ എന്താണ് ചോദിക്കുന്നതെന്നും എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത് എന്നുമൊക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു. അവർക്ക് മറുപടി നൽകണമെന്ന് തോന്നിയിരുന്ന ചോദ്യങ്ങൾക്ക് മാത്രമാണ് ഉത്തരം നൽകിയിരുന്നത്. എന്റെ ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങൾ. അതു വളരെയധികം ധൈര്യം ചോർത്തുന്ന ഘടകമായിരുന്നു- മന്ദിര പറയുന്നു.
ഇരുനൂറോളം പെൺകുട്ടികളിൽ നിന്നാണ് തന്നെ തിരഞ്ഞെടുത്തിരുന്നത്. ആ സമയത്ത് എന്ത് ചോദിക്കാൻ തോന്നുന്നുവോ അത് ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ സാരിയുടുത്ത് കമന്ററി ചെയ്യുന്നതും അവതരിപ്പിക്കുന്നതുമൊക്കെ പലരുടെയും നെറ്റി ചുളിച്ചിരുന്നുവെന്നും മന്ദിര പറയുന്നു.
തുടക്കത്തിൽ ആരും തന്നെ അംഗീകരിച്ചിരുന്നില്ല. സാരിയുടുത്ത് വന്ന ഒരു സ്ത്രീ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നത് അവരിൽ പലർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ ക്രിക്കറ്റിന്റെ എല്ലാ സാങ്കേതിക-സൂക്ഷ്മ വശങ്ങളും അറിയാത്ത ഒരു സാധാരക്കാരനെ പ്രതിനിധീകരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നു എന്നും മന്ദിര പറയുന്നു.
കായിക വേദികളിൽ കമന്ററി-അവതാരക വേഷങ്ങളിലേക്ക് സ്ത്രീകൾ അധികം എത്തിപ്പെടാത്ത കാലത്തായിരുന്നു മന്ദിരയുടെ വരവ്. 2003, 2007 കാലഘട്ടങ്ങളിൽ നടന്ന ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ്, 2004,2006 വർഷങ്ങളിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ വേദികളിൽ മന്ദിര അവതാരകയായി എത്തിയിരുന്നു. ഐപിഎൽ സീസൺ 2വിലും മന്ദിര അവതാരകയായി എത്തിയിരുന്നു.
Content Highlights: mandira bedi cricket anchor, breaking stereotypes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..