-
ബോഡിഷെയിമിങ്ങിനും സൈബർ ബുള്ളിയിങ്ങിനും നിരന്തരം ഇരയായിട്ടുള്ള ബോളിവുഡ് താരമാണ് സൊനാക്ഷി സിൻഹ. സമൂഹമാധ്യമത്തിലൂടെയുള്ള ട്രോളുകളും ക്രൂര വിമർശനങ്ങളും മടുത്ത് കഴിഞ്ഞ മാസം താരം ട്വിറ്റർ അക്കൗണ്ട് നിർജീവമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൈബർ ബുള്ളിയിങ്ങിനെയും ട്രോളുകളെയും പ്രതിരോധിക്കാൻ ഇൻസ്റ്റഗ്രാമിലൂടെ താരം തുടക്കമിട്ടിരിക്കുകയാണ്. അബ് ബസ്(ഇനി നിർത്താം) എന്ന പേരിൽ അതാതു രംഗത്തെ വിദഗ്ധരുമായി അഭിമുഖം നടത്തുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെക്കുന്നത്.
ചൊവ്വാഴ്ച്ച ഇൻസ്റ്റഗ്രാമിലൂടെ ആദ്യവീഡിയോ പുറത്തുവിടുകയും ചെയ്തു സൊനാക്ഷി. സമൂഹമാധ്യമത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെ മഹാമാരി ആയാണ് സൊനാക്ഷി വിശേഷിപ്പിക്കുന്നത്. സൈബർ ബുള്ളിയിങ്, ട്രോളിങ് എന്നീ പകര്‍ച്ചവ്യാധികള്‍ അവസാനിപ്പിക്കാം. സ്ക്രീനിന് പുറകിലിരുന്ന് മോശം അഭിപ്രായങ്ങളും കമന്റുകളും പരാമർശങ്ങളും ഭീഷണികളും നടത്തുന്ന പേരില്ലാത്ത ഈ ഉപദ്രവകാരികളെയെല്ലാം അവഗണിക്കുന്നതിന് അവസാനമിടേണ്ടിയിരിക്കുന്നു.
അബ് ബസിന്റെ ആദ്യ എപ്പിസോഡിൽ മഹാരാഷ്ട്രാ പോലീസ് സ്പെഷൽ ഐജി പ്രതാപ് ദിഗാവ്കർ, സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റിതേഷ് ഭാട്ടിയ എന്നിവരാണ് അതിഥികളായി ഉണ്ടായിരുന്നത്. സൈബർ ബുള്ളിയിങ് എന്താണെന്നും അതൊരാളുടെ ജീവിതത്തെ തകർക്കുന്നത് എങ്ങനെയാണെന്നതിന്റെയും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ എന്നും സൊനാക്ഷി പോസ്റ്റിൽ കുറിക്കുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമയക്കുന്നത് സംബന്ധിച്ച വിഷയത്തിലും മുമ്പൊരിക്കൽ കോൻ ബനേഗാ ക്രോർപതിയിൽ രാമായണം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതിരുന്നതുമൊക്കെ സമൂഹമാധ്യമത്തിൽ സൊനാക്ഷിക്കെതിരെ ട്രോളുകൾ ഉയർത്തിയിരുന്നു.
Content Highlights: How Sonakshi Sinha Is Fighting A Pandemic Of Trolling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..