-
പകര്‍ച്ച വ്യാധികളോ പ്രകൃതി ദുരന്തങ്ങളോ എന്ത് വന്നാലും അതേറ്റവും കൂടുതല്‍ മോശമായി ബാധിക്കുക സ്ത്രീകളെയാണ്. ഈ സമയത്ത് അവര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ പലരും മറന്നു പോകുകയും ചെയ്യും. അമേരിക്കയിലെ ലിങ്കണില്‍ ഒരു കൂട്ടം സ്ത്രീ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്ത്രീകള്‍ക്കുള്ള ഹൈജീന്‍ പ്രോഡക്ടുകള്‍ (ആര്‍ത്തവ ശുചിത്വത്തിനും ശരീര ശുചിത്വത്തിനും) സൗജന്യമായി വിതരണം ചെയ്തത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
കൊറോണക്കലാത്ത് സാനിറ്ററി നാപ്കിനുകളടക്കമുള്ളവ വാങ്ങാന്‍ സാമ്പത്തിക ഞെരുക്കമുള്ളവരെ കണ്ടെത്തി അവര്‍ക്കാണ് ഇവര്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത്. കാപിറ്റോള്‍ സിറ്റി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
ഒരു കിറ്റില്‍ ടൂത്ത്ബ്രഷ്, സോപ്പ്, ഷാമ്പൂ, സാനിറ്റൈസര്‍, റേസര്‍, ഡിയോഡ്രന്റ്, സാനിറ്ററിപാഡ് എന്നിങ്ങനെയുള്ള സാധനങ്ങളാണ് ഉണ്ടാവുക.
'എല്ലാവരും ഇപ്പോള്‍ കഷ്ടപ്പാടുകളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാവര്‍ക്കും അറിയാനാവില്ല ചുറ്റുമുള്ളവരുടെ അവസ്ഥ എന്താണെന്ന്. ആരും പറയാനും ഇടയില്ല. പലരും കൈയിലുള്ളപണം കൂട്ടികിഴിച്ച് ജീവിക്കുന്നവരാകും, എല്ലാദിവസവും എങ്ങനെ ജീവിക്കുമെന്ന് ആലോചിക്കുന്നവരാകും.' ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഗനൈസറായ ക്രിസ്റ്റ ഡഗ്ലസ് പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ 500 ഓളം സ്ത്രീകള്‍ ഹൈജീന്‍ പ്രോഡക്ടുകള്‍ക്ക് പകരം ആ പണത്തിനുകൂടി ഭക്ഷണം വാങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നവരാണ്. ഇതില്‍ തന്നെ അഞ്ച് പേര്‍ എല്ലാമാസവും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നാണ് കണക്കുകള്‍.

ഇവയൊക്കെ പരിഗണിച്ചാണ് ഡഗ്ലസും സഹൃത്തുക്കളും ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഒരാഴ്ച മുമ്പാണ് ഈ സംഘം ആദ്യമായി സാധനങ്ങൾ വിതരണം ചെയ്തത്. ഇതിനായി ഒരു ഇവന്റും ഇവര്‍ സംഘടിപ്പിച്ചു. എന്നാല്‍ സഹായം നല്‍കാന്‍ പല സംഘടനകളും തയ്യാറല്ല എന്ന് ഡഗ്ലസ് പറയുന്നത്. ഇവ ഒരു ആവശ്യമായി ഇപ്പോഴും പലരും കരുതുന്നില്ലെന്നും അവര്‍. എങ്കിലും ആരുടെയെങ്കിലുമൊക്കെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ പെണ്‍കൂട്ടം.
എന്നാല്‍ സാധനങ്ങള്‍ ശേഖരിച്ചുതുടങ്ങിയപ്പോള്‍ പലരും സഹായവുമായി എത്തി. ജൂണ്‍ 19 ന് അടുത്ത ഇവന്റ് നടത്താനാണ് ഡഗ്ലസിന്റെ പ്ലാന്‍. 500 കിറ്റുകളെങ്കിലും വിതരണം ചെയ്യാനാകും എന്നാണ് ഈ പെണ്‍കൂട്ടത്തിന്റെ പ്രതീക്ഷ.
Content Highlights: Group of women putting on a free feminine hygiene distribution event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..