മലയാള സിനിമയിലെ ആദ്യത്തെ വനിതാ പ്രൊഡക്ഷൻ മാനേജർ; 26ാം വയസ്സിൽ തുടങ്ങിയ സിനിമായാത്ര


കെ.പ്രസാദ്

ഒൻപതു വർഷങ്ങൾക്ക് മുമ്പ് 26-ാം വയസ്സിൽ പ്രൊഡക്ഷൻ മാനേജരായി തുടങ്ങിയതാണ് സിനിമായാത്ര

ലക്ഷ്മിവാരിയർ മമ്മൂട്ടിക്കൊപ്പം

ലയാളസിനിമയിൽ അസോസിയേഷൻ അംഗത്വമുള്ള ആദ്യ വനിതാ പ്രൊഡക്ഷൻ മാനേജരെന്ന് അടയാളപ്പെടുത്തുകയാണ് ലക്ഷ്മി വാര്യർ. കൊടകര മരത്തോംപിള്ളി വാരിയത്ത് (ഗീതാഭവൻ) ബി. നന്ദകുമാറിന്റെയും അംബികയുടെയും ഏകമകൾ. തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ജാൻ.എ.മൻ’ എന്ന മലയാള സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാളാണ്. ഒൻപതു വർഷങ്ങൾക്ക് മുമ്പ് 26-ാം വയസ്സിൽ പ്രൊഡക്ഷൻ മാനേജരായി തുടങ്ങിയതാണ് സിനിമായാത്ര. ‘ഞാൻ കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മമ്മൂക്കയുടെ ചിത്രങ്ങളിലാണ്. സ്ത്രീ എന്ന പരിഗണന നന്നായി കിട്ടുന്നുണ്ട്. അതിനാൽ അവസരങ്ങളും.’ അസോസിയേഷനംഗമായി എട്ടുവർഷം കഴിഞ്ഞിട്ടും മറ്റൊരു സ്ത്രീയും ഈ വഴിയിലേക്ക് വന്നിട്ടില്ല. കണ്ണൂർ സ്വദേശി ഹരിലാലാണ്‌ ലക്ഷ്മിയുടെ ഭർത്താവ്‌ . ഡോയിഷ് ബാങ്കിൽ സൈബർ സെക്യൂരിറ്റിയിലാണ് ജോലി.

സിനിമകൾ

സാഹസം (തെലുങ്ക്), സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ, ലൈൻസ്, പ്രെയ്സ് ദ ലോഡ്, കസിൻസ്, ഹാപ്പി ജേർണി, ഞാൻ മര്യാദരാമൻ, ഭാസ്കർ ദ റാസ്കൽ, അച്ഛാ ദിൻ എന്നിവയിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു. 2019-ൽ സുരാജ് വെഞ്ഞാറമ്മൂടും സൗബിൻ ഷാഹിറും പ്രധാന വേഷം അഭിനയിച്ച ‘വികൃതി’, 2021-ൽ പുറത്തിറങ്ങിയ ‘ജാൻ.എ.മൻ’ ചിത്രങ്ങളുടെ നിർമാതാക്കളിൽ ഒരാളായി മാറി ലക്ഷ്മി.

വളർച്ചയുടെ പടവുകൾ

ലൈൻ പ്രൊഡ്യൂസർ, പ്രൊഡക്ഷൻ മാനേജർ, ട്രാൻസ്‌ലേറ്റർ കം പ്രൊഡക്ഷൻ മാനേജർ തുടങ്ങി അണിയറയിലെ വിവിധ വേഷങ്ങൾ ലക്ഷ്മിക്ക് നന്നായി വഴങ്ങും. ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ അസിസ്റ്റന്റാണ് പ്രൊഡക്ഷൻ മാനേജർ. സാമ്പത്തിക കാര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ സംഘടിപ്പിച്ചുകൊടുക്കൽ, അഭിനേതാക്കളുടെ ഏകോപനം, അവർക്കുള്ള കോൾ ലിസ്റ്റ് കൊടുക്കൽ തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.

വന്നവഴി

എം.ജി. സർവകലാശാലയിൽനിന്ന് രണ്ടാം റാങ്കോടെ ട്രാവൽ ആൻഡ് ടൂറിസം പാസായി. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ ജോലി. പുറത്തുപോയി പഠിച്ചതിനാൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാസ്വാധീനം ഉപകാരപ്പെട്ടെന്ന് ലക്ഷ്മി. അന്യഭാഷാ നടീനടൻമാർ വരുമ്പോൾ ട്രാൻസ്‌ലേറ്റർ കം പ്രൊഡക്ഷൻ മാനേജർ റോളിൽ.

മമ്മൂക്കയുടെ പ്രോത്സാഹനം

ആദ്യത്തെ വനിതാ പ്രൊഡക്ഷൻ മാനേജർ എന്നതിനാൽ മമ്മൂക്കയുടെ പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി ലക്ഷ്മി നന്ദിയോടെ ഓർക്കുന്നു. ക്രിക്കറ്റ് അമ്പയറായ അച്ഛൻ നന്ദകുമാറിനൊപ്പം ക്രിക്കറ്റ് കളിക്കാൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും എത്താറുണ്ടായിരുന്നു. ലിജോയാണ് നിർമാതാവ്‌ സാന്ദ്രാതോമസിനെ പരിചയപ്പെടുത്തിയത്. ഇത് കരിയറിലേക്കുള്ള വഴിയായി. മമ്മൂട്ടിയുടെ മാനേജർ ജോർജുമായി ചേർന്ന് രൂപവത്‌കരിച്ച ചിയേഴ്സ് എന്റർടെയിൻമെൻറ്‌സ് കമ്പനിയാണ് പുതിയ ചിത്രമായ ജാൻ.എ.മൻ നിർമിച്ചത്.

Content Highlights: first woman production manager malayalam movie, lakshmi warrier, women in cinema

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented