• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Kollam
More
  • Thiruvananthapuram
  • Kollam
  • PTA
  • Alappuzha
  • KTM
  • Idukki
  • EKM
  • Thrissur
  • Palakkad
  • Malappuram
  • Kozhikode
  • Wayanad
  • Kannur
  • Kasaragod

'ആകെ ആശ്വാസം ഈ കുഞ്ഞിന്റെ കളിയും ചിരിയുമായിരുന്നു'; വിങ്ങിപൊട്ടി പൃഥ്വിരാജിന്റെ അമ്മൂമ്മ

Aug 4, 2020, 08:00 AM IST
A A A
സങ്കട ജീവിതത്തിനിടയിൽ  കുഞ്ഞിന്റെ വിയോഗവും
X

കൊല്ലം : “ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചു. മകനെയും മകളെയും പോറ്റാൻ ജോലി തേടിയാണ് ആലുവയ്ക്ക് പോയത്. അവിടെ 350 രൂപ ദിവസശമ്പളത്തിൽ പാത്രം കഴുകിയാണ് ഞാൻ ജീവിക്കുന്നത്. 5,500 രൂപ വാടക കൊടുക്കണം. ബാക്കികിട്ടുന്ന തുകകൊണ്ട് ജീവിതം തള്ളിനീക്കുമ്പോൾ ആകെ ഒരു ആശ്വാസം ഈ കുഞ്ഞിന്റെ കളിയും ചിരിയുമായിരുന്നു”-നാണയം ഉള്ളിൽച്ചെന്നതിനെ തുടർന്ന് മരിച്ച മൂന്നുവയസ്സുകാരൻ പൃഥ്വിരാജിന്റെ അമ്മൂമ്മ യശോദ വിങ്ങിപൊട്ടി.

''ശനിയാഴ്ച പത്തുമണിക്ക് അവൻ അമ്മയ്ക്ക് കഞ്ഞിവാരിക്കൊടുത്തുകൊണ്ടിരിക്കെയാണ് കൈയിൽ നാണയം എടുത്ത് കളിച്ചതും വായിലിട്ടതും. തുപ്പുകയും ചെയ്തു. പക്ഷേ ഒരെണ്ണം വിഴുങ്ങിയെന്ന് തോന്നിയതായി മോളെന്നോട് പറഞ്ഞു. അപ്പോൾത്തന്നെ ആലുവ ആശുപത്രിയിലും എത്തിച്ചു.

അവിടെനിന്ന്‌ എക്സ്‌റേ എടുത്തു. കുഴപ്പമില്ല വിസർജ്യത്തോടൊപ്പം പുറത്തുപോകുമെന്നും പറഞ്ഞ് മടക്കിയപ്പോൾ ഞങ്ങൾക്ക് സമാധാനമായില്ല. പുറത്തിരുന്ന് കരയുന്നത് കണ്ടാണ് ഓട്ടോഡ്രൈവർ ബാബുവർഗീസ് സഹായത്തിനെത്തിയത്. അങ്ങനെ കളശ്ശേരി മെഡിക്കൽ കോളേജിലും പിന്നെ വണ്ടാനം മെഡിക്കൽ കോളേജിലും എത്തി. കണ്ടെയ്ൻമെന്റ് സോണിൽനിന്ന്‌ വന്നതിനാൽ അവിടെനിന്ന്‌ തിരിച്ചയയ്ക്കുകയായിരുന്നു.

രാത്രി ഒരുമണിയോടെയാണ് ഞങ്ങൾ വീട്ടിലെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് അവൻ കരഞ്ഞു. എഴുന്നേറ്റ് ചായകൊടുക്കാൻ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. അടുത്ത വീട്ടിലെ ദിനിലിനെ വിളിച്ചപ്പോൾ അവൻ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

എക്സ്‌റേ നോക്കി ഒരു നാണയമാണെന്നാ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം ചെയ്തപ്പോ രണ്ട് നാണയം ആണെന്നാ പറയുന്നേ. ഞങ്ങളോട് സ്കാൻ ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിൽ നിലത്ത് തുണിയിട്ട് യാചിച്ചെങ്കിലും കാശുണ്ടാക്കി ചെയ്‌തേനേ... ഒരു ദിവസമെങ്കിലും ഞങ്ങളെ ആശുപത്രിയിൽത്തന്നെ നിർത്തിയിരുന്നെങ്കിലും എന്റെ മോൻ രക്ഷപ്പെട്ടേനേ''-യശോദ സങ്കടം താങ്ങാനാകാതെ പറയുന്നു.

യശോദയുടെ മകൾ നന്ദിനിയുടെ മകനാണ് പൃഥ്വിരാജ്. ഇവർ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. നന്ദിനിയും സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയിരുന്നു. എന്നാൽ ഇപ്പോൾ ജോലിയില്ല. നന്ദിനിയുടെ ഭർത്താവ് രാജു കർണാടകയിലാണ്.

Content Highlights: Child dies after swallowing coin

PRINT
EMAIL
COMMENT
Next Story

എല്ലാ പഞ്ചായത്തിലും സപ്ലൈകോ വിപണനകേന്ദ്രങ്ങൾ-പി.തിലോത്തമൻ

കൊട്ടിയം : ഈ സർക്കാരിന്റെ ഭരണകാലത്തുതന്നെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ .. 

Read More
 

Related Articles

സ്വർണം പവന് 40,280 രൂപ
Business |
Sports |
ക്ലബ്ബിന്റെ പേര് റോസ് അഞ്ച് താരങ്ങളും റോസ്
Business |
Business |
റബ്ബർ അവധി വ്യാപാരത്തിൽ മാന്ദ്യം
 
  • Tags :
    • 04Aug2020
More from this section
ബജറ്റിൽ അവഗണന; എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധിച്ചു
ഭുവനേശ്വരി ക്ഷേത്രത്തിൽ സപ്താഹവും ഉത്സവവും
ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്തു
പേപ്പർമിൽ മിച്ചഭൂമിയിൽ സർവേ മൂന്നാംഘട്ടത്തിലേക്ക്‌
പേപ്പർമിൽ മിച്ചഭൂമിയിൽ സർവേ മൂന്നാംഘട്ടത്തിലേക്ക്‌
ക്ഷേത്രപൊതുയോഗം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.