• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Kids
More
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd

ആലപ്പുഴയിലെ മനക്കോടത്തുണ്ടായിരുന്നു ഒരു കൊച്ചുബ്രിട്ടന്‍

Jul 11, 2020, 11:28 AM IST
A A A

മലബാറുമായി ഒരുബന്ധവുമില്ലായിരുന്നിട്ടും മനക്കോടം മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലുള്ള ബ്രിട്ടീഷ് മലബാറിലായിപ്പോയി

# ജോസഫ് മാത്യു
ആലപ്പുഴയിലെ മനക്കോടത്തുണ്ടായിരുന്നു ഒരു കൊച്ചുബ്രിട്ടന്‍
X

ആലപ്പുഴ: ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും പേറുന്ന നാട്. തിരവന്ന് കാലിൽ ചുംബിച്ചുമടങ്ങുമ്പോൾ കാലിനടിയിൽനിന്ന് മണ്ണ് ഒലിച്ചുപോകുംപോലെ അവയിൽ പലതും കടലിലേക്ക് മറഞ്ഞിരിക്കുന്നു. കടലിന്റെ അഗാധതയിൽ അതിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. പക്ഷേ, പിൻതലമുറയ്ക്കായി ചരിത്രം കാത്തുവെച്ച രഹസ്യങ്ങൾ ഇനിയുമുണ്ട്. അത് തേടിയുള്ള യാത്രയാണിത്.

Manakkodam in Alappuzha was a part of Britain History
ബ്രിട്ടീഷ് നാണയം

മനക്കോടം. ഇപ്പോൾ ചേർത്തല താലൂക്കിലെ തുറവൂർ വില്ലേജിൽ അന്ധകാരനഴി ബീച്ചിന് സമീപമുള്ള സ്ഥലം. പണ്ട് ഈ സ്ഥലത്തിന് മൂന്നുചുറ്റും തിരുവിതാംകൂർ രാജ്യമായിരുന്നു. പടിഞ്ഞാറ് അറബിക്കടൽ. അതിനുള്ളിൽ ഒരു ചെറിയ ബ്രിട്ടൻ. അതായിരുന്നു മനക്കോടം. ചേർത്തല സ്വദേശിയും ബെംഗളൂരു സി.ബി. ഐ.യിൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി.ഷാ ദാസാണ് മനക്കോടത്തിന്റെ നൂറ്റാണ്ടുകൾനീണ്ട ചരിത്രത്തിലേക്ക് ഒരു പഠനയാത്ര നടത്തിയത്. അധികമാർക്കും അറിയാത്ത വിലപ്പെട്ട വിവരങ്ങളാണ് തന്റെ യാത്രയിൽ അദ്ദേഹം മുങ്ങിയെടുത്തത്.

Manakkodam in Alappuzha was a part of Britain, History
സി. ഷാ ദാസ് 

ബ്രിട്ടീഷ് മലബാറിലായ മനക്കോടം

മലബാറുമായി ഒരുബന്ധവുമില്ലായിരുന്നിട്ടും മനക്കോടം മദ്രാസ് പ്രസിഡൻസിക്ക് കീഴിലുള്ള ബ്രിട്ടീഷ് മലബാറിലായിപ്പോയി. അതിന്റെ ചരിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. അതായത്, കൊച്ചി നഗരത്തിൽനിന്ന് മാറി ചിതറിക്കിടന്നിരുന്ന 17 ചെറിയദേശങ്ങൾ ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെട്ട കഥ.

ഈ ദേശങ്ങൾ ചേർന്നതായിരുന്നു അവരുടെ കൊച്ചി താലൂക്ക്. ബ്രീട്ടീഷ് പാട്ടം എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത്. ഇതിൽ 13-ഉം കൊച്ചി രാജ്യത്തിനുള്ളിൽ. ബാക്കി നാലെണ്ണം (തുമ്പോളി പാട്ടം, കാട്ടൂർ പാട്ടം, അട്ടലക്കാട് പാട്ടം, മനക്കോടം പാട്ടം) തിരുവിതാംകൂറിനുള്ളിൽ. ഇവിടെയുള്ളവർ മദ്രാസ് സംസ്ഥാനത്തിന്റെ പ്രജകൾ. ബ്രിട്ടീഷ് നിയമങ്ങളായിരുന്നു ബാധകം. 1890 വരെ മനക്കോടത്ത് തുറമുഖം പ്രവർത്തിച്ചിരുന്നു. 1886 വരെ കപ്പലുകൾ വന്നു. മൂന്നുവർഷം കപ്പലുകൾ വരാത്തതിനെത്തുടർന്ന് 1890-ൽ തുറമുഖം പൂട്ടി.

പോർച്ചുഗീസുകാർ വരുന്നു

2
വാസ്‌കോഡ ഗാമാ  

പോർച്ചുഗീസുകാരാണ് മനക്കോടം ആദ്യം കൈക്കലാക്കിയ വിദേശികൾ. സാമാന്യം തിരക്കുള്ള തുറമുഖം അന്ന് അന്ധകാരനഴിയിലായിരുന്നു. മലഞ്ചരക്കുകളുടെ പ്രധാന വിപണനകേന്ദ്രം. പണ്ടകശാലയും പള്ളിയും പണിത് പറങ്കികൾ മനക്കോടത്തെ പരിപാലിച്ചു. വൈകാതെ ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ മനക്കോടവും അവരുടെ അധീനതയിലായി.

ഇവിടം തെങ്ങുകൃഷി ചെയ്യാൻ ഡച്ചുകാർ പാട്ടത്തിന് കൊടുത്തതോടെ പ്രദേശം ഡച്ച് പാട്ടം എന്നറിയപ്പെട്ടു തുടങ്ങി. പാട്ടം എന്ന പേര് വന്നത് അങ്ങനെയാണ്. 1768 വരെ ഡച്ചുകാർക്ക് ഇവിടെ മിലിട്ടറി പോസ്റ്റുണ്ടായിരുന്നതായി രേഖകളിലുണ്ടെന്ന് ഷാ ദാസ് പറയുന്നു. 1795-ൽ ബ്രിട്ടീഷുകാർ ഇവരിൽനിന്ന് അധികാരം പിടിച്ചതോടെ ചരിത്രം മറ്റൊരു വഴിത്തിരിവിലെത്തി.

3
ഡച്ച് സൈനികന്‍  

ചരിത്രം ബാക്കിവെച്ചത്

1931-ൽ മദ്രാസ് ഗവൺമെന്റ് പടിഞ്ഞാറെ മനക്കോടത്ത് സ്കൂൾ അനുവദിച്ചു. പാട്ടം ലിറ്റിൽ ഫ്ളവർ മെമ്മോറിയൽ സ്കൂൾ. പേരിൽ 'പാട്ടം' ഇപ്പോഴും പേറുന്ന സ്കൂൾ നവതിയിലേക്ക് അടുക്കുകയാണ്. അവിടത്തെ മുൻ അധ്യാപകനും പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായ പി.ആർ.ജോസഫ് എന്ന ബേബിസാറിനും ഉണ്ട് ഒരുപാടുകഥ പറയാൻ.

Manakkodam in Alappuzha was a part of Britain, History
പാട്ടം ലിറ്റില്‍ഫ്‌ളവര്‍ മെമ്മേറിയല്‍ സ്‌കൂള്‍

സ്വാതന്ത്ര്യത്തിനുശേഷം ജില്ലകൾ രൂപവത്‌കരിച്ചപ്പോഴും ഈ 32 ഏക്കർ സ്ഥലം തൃശ്ശൂരിലാണ് ഉൾപ്പെട്ടത്. ഫോർട്ടുകൊച്ചിയിൽ പോയി ശമ്പളം വാങ്ങിവന്നാലും അത് തിരുവിതാംകൂർ പ്രദേശത്ത് ചെലവഴിക്കാനാകില്ല. ഇടക്കൊച്ചിയിലുള്ള ഒരാളാണ് നാണയം മാറ്റിനൽകിയിരുന്നത്. അന്ധകാരനഴി ഇപ്പോഴുള്ള സ്ഥലത്തായിരുന്നില്ലെന്ന് ബേബിസാർ പറഞ്ഞു. കുറച്ചുകൂടി വടക്ക് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു.

പുരാതന നിർമിതിയെന്ന് കരുതുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറയുന്നു. പോർച്ചുഗീസ്-ഡച്ച് കാലഘട്ടത്തിൽ മനക്കോടത്തിന്റെ വിസ്തൃതിയേറെയായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനമായപ്പോഴാണ് പടിഞ്ഞാറ് 32 ഏക്കറും കിഴക്ക് മൂന്നേക്കറുമായി ഒതുങ്ങിയത്.

Manakkodam in Alappuzha was a part of Britain, History
ബേബി  

1959 ഒക്ടോബർ ഒന്നിന് മനക്കോടം ഉൾപ്പെടെ നാല് പാട്ടപ്രദേശങ്ങൾ ആലപ്പുഴ ജില്ലയോട് ചേർത്തു. ചെറിയ സ്ഥലങ്ങളായതിനാൽ മറ്റ് മൂന്നു പ്രദേശങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നതായി അറിവില്ല.

Content Highlights: Manakkodam in Alappuzha was a part of Britain, History

PRINT
EMAIL
COMMENT
Next Story

റെക്കോഡ് സൃഷ്ടിച്ച് ടിന്‍-ടിന്‍ കാര്‍ട്ടൂണ്‍ ചിത്രം;  വിറ്റത് 22 കോടി രൂപയ്ക്ക്

ജനപ്രിയ കാർട്ടൂൺ കഥാപാത്രം ടിൻ-ടിന്റെ കാർട്ടൂൺ ചിത്രത്തിന് റെക്കോഡ് ലേലത്തുക. ടിൻ-ടിന്റെ .. 

Read More
 

Related Articles

ഒറ്റരൂപ നോട്ടുകളില്‍ ചരിത്രം തിരഞ്ഞ് ഒരധ്യാപകന്‍
Kids |
Careers |
ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാര്‍ | PSC Notes
Careers |
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍: PSC Notes
Auto |
രാജാവ് ലണ്ടന്‍ കാണാന്‍ പോയി; വന്നു 60 ചേസിസുകള്‍ കപ്പലില്‍: 80 തികയുന്ന ആനവണ്ടിയുടെ ചരിത്രമറിയുക
 
  • Tags :
    • British India
    • History
More from this section
tintin cartoon
റെക്കോഡ് സൃഷ്ടിച്ച് ടിന്‍-ടിന്‍ കാര്‍ട്ടൂണ്‍ ചിത്രം;  വിറ്റത് 22 കോടി രൂപയ്ക്ക്
historical events
ഇവയാണ് ലോകത്തെ ഇന്നുകാണുന്ന രീതിയിലേക്ക് വാര്‍ത്തെടുത്ത ചരിത്രസംഭവങ്ങള്‍
dog and cat video
കൂട്ടുകൂടാൻ ഇത്ര ഗമയോ? വൈറലായി പട്ടിയും പൂച്ചയും |വീഡിയോ
paper cup and fire experiment
തീയില്‍ വെച്ചാലും കത്താത്ത പേപ്പര്‍കപ്പ്; കാരണമിതാണ്
palm cockatoo
ചെണ്ട കൊട്ടുന്ന ഒരു തത്ത; പരിചയപ്പെടാം ഈ വ്യത്യസ്തനെ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.