ബ്രിജ്ഭൂഷൺ ശരൺ സിങ്ങ്, വിനേഷ് ഫോഗട്ട് ,സാക്ഷി മാലിക് എന്നിവർ | ഫോട്ടോ: എ.എൻ.ഐ
ലൈംഗിക ആരോപണക്കേസില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് എന്ന ബിജെപി എം.പിക്കെതിരേ നടപടിയാവശ്യപ്പെട്ട് രാജ്യാന്തര ഗുസ്തി താരങ്ങള്‍ നടത്തിവരുന്ന രണ്ടാംഘട്ട സമരം ഒരുമാസം പിന്നിടുമ്പോള്‍ സമരം പുതിയ രാഷ്ട്രീയമാനം കൈവരിക്കുകയാണ്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തിയിരിക്കുകയാണ് താരങ്ങള്‍. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കര്‍ഷക സമരത്തിന്റെ സമാന രൂപത്തിലേക്ക് സമരത്തെ മാറ്റുകയെന്ന ലക്ഷ്യവും താരങ്ങള്‍ക്കുണ്ട്. ഇതിനിടെ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങളും ബ്രിജ്ഭൂഷണും സമ്മതിച്ചിട്ടുമുണ്ട്. നേരത്തേയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്താണ് നുണപരിശോധന? അതിന്റെ നിയമസാധുതയെന്താണ്?
- സാങ്കല്‍പ്പികത മായ്ച്ച് കളയുന്ന പരിശോധന

- നാര്‍ക്കോ അനാലിസിസ്
- ട്രൂത്ത് സിറം അഥവാ സത്യമരുന്ന്
.jpg?$p=d7ade35&&q=0.8)
വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത് സിറങ്ങള്‍ കുത്തിവെച്ചാല്‍ മരണംവരെ സംഭവിക്കാനിടയുണ്ട്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താറുള്ളൂ. അതുകൊണ്ടുതന്നെ ഇതിന് വിധേയരാക്കപ്പെടുന്നവരുടെ സമ്പൂര്‍ണമായ പിന്തുണയാണ് ആദ്യം വേണ്ടത്. വ്യക്തികളുടെ സമ്മതമില്ലാതെ പരിശോധന നടത്താന്‍ പാടില്ലന്നും നിയമം പറയുന്നു.
- ബ്രെയിന്‍ മാപ്പിംഗ്

- നുണപരിശോധനയും സുപ്രീംകോടതിയും
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
- പ്രതി അല്ലെങ്കില്‍ സാക്ഷി സ്വമേധയാ സമ്മതം നല്‍കുകയാണെങ്കില്‍ മാത്രമേ നുണ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ.
- പ്രതി/സാക്ഷി നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കില്‍ പ്രതിക്ക് അയാളുടെ അഭിഭാഷകനെ കാണാനും പോളിഗ്രാഫ് ടെസ്റ്റിന്റെ ശാരീരികവും മാനസികവും നിയമപരവുമായ വിശദാംശങ്ങള്‍ പോലീസും അഭിഭാഷകനും പറഞ്ഞു നല്‍കേണ്ടതുമാണ്.
- നുണ പരിശോധനയ്ക്കുള്ള സമ്മതം ഒരു മജിസ്ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തേണ്ടതാണ്. മജിസ്ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി മൊഴിയെടുക്കുമ്പോള്‍ ഒരു അഭിഭാഷകന്റെ സേവനം നിര്‍ബന്ധമായും അനുവദിക്കേണ്ടതാണ്. പൊലീസിന് നല്‍കിയ ഒരു മൊഴിയായി മാത്രമേ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി പരിഗണിക്കേണ്ടതുള്ളൂ പ്രതിയുടെ കുറ്റസമ്മത മൊഴിയായി പരിഗണിക്കാന്‍ പാടുള്ളതല്ല.
- അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ട സമയവും ചോദ്യംചെയ്യലിന്റെ വിശദാശങ്ങളും മജിസ്ട്രേറ്റ് വിശദമായി പരിശോധിക്കേണ്ടതാണ്. പ്രതിയുടെ /സാക്ഷിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ആശുപത്രി പോലൊരു സ്വതന്ത്ര ഏജന്‍സി മാത്രമേ നുണ പരിശോധന നടത്താന്‍ പാടുള്ളൂ.
പരിശോധനയുടെ എല്ലാ ശാസ്ത്രീയ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്
.jpg?$p=e2b8920&&q=0.8)
- കൃത്യത എത്രമാത്രം
- ബ്രിജ്ഭൂഷണ്‍ കേസ് ഇതുവരെ
ലഖ്നൗവിലെ ദേശീയ ക്യാമ്പില്‍ നിരവധി പരിശീലകര്‍ വര്‍ഷങ്ങളായി വനിതാ താരങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരം താരങ്ങളെ സമീപിക്കുന്ന കുറച്ച് സ്ത്രീകള്‍ ക്യാമ്പിലുണ്ടെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആരോപണം.
ബ്രിജ്ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തതായി താരങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത്തരം ചൂഷണങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെങ്കിലും ഫെഡറേഷനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍വരെ ഫെഡറേഷന്‍ ഇടപെട്ടുവെന്നും പ്രതിഷേധത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഫെഡറേഷന്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നവരെ ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ബജ്രങ് പൂനിയയും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഫെഡറേഷന്‍ തയ്യാറാണെന്നുമായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം.

വിവാദങ്ങള്‍ പുത്തരിയല്ല പഴയ ഗുസ്തി താരവും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്. എവിടെ നിന്നാലും ഏത് പാര്‍ട്ടിക്കൊപ്പമായാലും തന്നെ ജയിപ്പിക്കാന്‍ താന്‍ തന്നെ ധാരാളമെന്ന ആത്മവിശ്വാസമാണ് ശക്തി. അത് പലപ്പോഴും ബ്രിജ് ഭൂഷണ്‍ തനിക്കെതിരേ മത്സരിച്ച പാര്‍ട്ടിക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. ലോക്സഭാ എം.പി സ്ഥാനം എന്നതിനപ്പുറം ഗുസ്തിയുടെ സംഘടനാ തലവനായി തന്നെ അദ്ദേഹത്തെ നിയോഗിക്കുന്നതില്‍ ബി.ജെ.പി. നിര്‍ബന്ധിതനായതും ഈ എം.പിയുടെ പവര്‍ പൊളിറ്റിക്സ് തിരിച്ചറിഞ്ഞു തന്നെയാണ്.
ബ്രിജ് ഭൂഷണെതിരേ 2023 ജനവരി മാസം ആരംഭിച്ച സമരമാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ചത്. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കുമെന്ന ഉറപ്പിന്‍മേലായിരുന്നു മൂന്ന് ദിവസത്തെ സമരം അന്ന് ജനുവരി 21 ന് താരങ്ങള്‍ അവസാനിപ്പിച്ചതെങ്കിലും വാക്കുകള്‍ പാലിക്കാതായതോടെ സമരം പുനഃരാരംഭിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബ്രിജ്ഭൂഷന്റെ സ്വാധീനം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇപ്പോഴും നടപടിയെടുക്കാന്‍ തയ്യാറാവുന്നുമില്ല.
പത്ത് വര്‍ഷത്തില്‍ അധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തുടരുന്ന ബ്രിജ് ഭൂഷണ് അയോധ്യയടക്കമുള്ള സ്ഥലങ്ങളില്‍ വലിയ പിന്തുണയാണുള്ളത്. യു.പിയിലെ ആറ് ജില്ലകളിലെങ്കിലും സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്തിട്ടുണ്ട് ഇയാൾ. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് ഈ മുന്‍ ഗുസ്തി താരത്തെ അങ്ങനെ പിണക്കാനും കഴിയില്ല. ഇതാണ് ദേശീയ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ഉന്നയിച്ച ആരോപണത്തില്‍ മൂന്ന് മാസം തികഞ്ഞിട്ടും നടപടിയെടുക്കാന്‍ ഇപ്പോഴും ബി.ജെ.പി. മടിക്കുന്നത്. രണ്ടാം ഘട്ട സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ സമരത്തിന് പിന്തുണ തേടി വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം ആരംഭിച്ചിട്ടുള്ളത്. ഇതിനിടെയാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങളും ബ്രിജ്ഭൂഷണും അറിയിച്ചിട്ടുള്ളത്.
Content Highlights: Brij Bhushan Saran Singh Wrestling Strike and Narco Analysis Test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..