പ്രതീകാത്മക ചിത്രം | Photo: ANI
വേട്ടക്കാർ കാട്ടിൽ കയറി കടുവകളെ കൊല്ലന്നു. വനവാസികൾ വിഷംവെച്ചു കൊല്ലുന്നു. കൂടാതെ വനം വകുപ്പ് ജോലിക്കാരും കൊല നടത്തുന്നു. ഇതാണ് നമ്മുടെ വനങ്ങളിലെ സ്ഥിതിയെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ചില വനങ്ങളിൽനിന്ന് വനവാസികളെ പുറത്തെവിടെയെങ്കിലും മാറ്റിപാർപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ പറഞ്ഞു. അവർക്ക് അനുയോജ്യമായ താമസസൗകര്യം നൽകും. കടുവ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇതെന്ന് സർക്കാർ പറഞ്ഞു. കടുവകൾക്കെതിരെ വനവാസികളുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുന്നു.
കടുവക്ക് നൽകുന്ന സംരക്ഷണം എന്താണ്? വനവാസികളെ മാറ്റിപാർപ്പിച്ചാൽ കടുവയുടെ എണ്ണം കൂടുമോ? അതാണ് കോടതി ചോദിച്ചത്. സർക്കാർ മറുപടി നൽകണമെന്നു കോടതി ഉത്തരവിട്ടു. ഇപ്പോൾ എത്ര കടുവയുണ്ട്? എത്ര എണ്ണം സമീപകാലത്തായി കൊല്ലപ്പെട്ടു? എങ്ങനെ? ഇക്കാര്യങ്ങൾ വിശദമായി അറിയിക്കണം. കടുവാ സംരക്ഷണ പദ്ധതികൾ ഫലപ്രദമാണോഎന്നു കോടതി പരിശോധിക്കും.
Content Highlights: Tigers, Forests, Killed, Supreme Court, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..