പ്രതീകാത്മകചിത്രം | Photo: PTI
പോലീസുകാർ ബുൾഡോസറുകളായി ജനിച്ച കാലമാണിതെന്ന് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് വീടുകൾ ഇടിച്ചു നിരപ്പാക്കപ്പട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. കേട്ടുകേൾവിയില്ലാത്ത പോലീസ് അതിക്രമമായി സംഭവത്തെ കോടതി വിവർശിച്ചു.
നഗോൺ ജില്ലയിൽ ക്രിമിനൽ കേസിൽ പ്രതികളായ നാലു പേരുടെ വീടുകളാണ് അവിടുത്തെ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇടിച്ചു നിരപ്പാക്കിയത്. അതിനായി ബുൾഡോസർ പോലീസ് വാടകയ്ക്ക് എടുത്തു കൊണ്ടുവന്നു.
ഏത് നിയമപ്രകാരമാണ് ബുൾഡോസർ പ്രയോഗിച്ചതെന്ന് കോടതി തിരക്കി. ഇത്ര അതിര് കടന്ന നടപടി ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും അനുവദനീയമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സ്വമേധയായാണ് കോടതി നടപടി സ്വീകരിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു സമിതി അന്വേഷിക്കണമെന്ന് കോടതിയെ സർക്കാർ അറിയിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് കോടതി ഉത്തരവ് നൽകി. ഒരു പക്ഷെ ഇത്തരം ക്രൂരകൃത്യങ്ങൾ ചലച്ചിത്രങ്ങളിൽ കണ്ടേക്കാം. പക്ഷെ മനുഷ്യസമൂഹത്തിൽ അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു.
Content Highlights: bulldozers, police, demolition, guwahati high court, niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..