• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

മുന്നിലെത്തുന്ന ഓരോരുത്തരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ടീം വര്‍ക്കിലൂടെയാണ്

Jul 1, 2020, 11:59 AM IST
A A A

അവയവദാനത്തിന്റെ മഹത്ത്വം ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും. ഓരോ ഹൃദയം മാറ്റിവെക്കലും ഓരോ ജീവിതകഥയാണ്

Dr Jose Chacko and team
X

എറണാകുളം ലിസി ഹോസ്പിറ്റലില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറം(നടുവില്‍), തന്റെ സഹപ്രവര്‍ത്തകരായ ഡോ. റോണി മാത്യു കടവില്‍(ഇടത്), ഡോ. ജേക്കബ് എബ്രഹാം എന്നിവര്‍ക്കൊപ്പം

എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കാനാണ് ഇവര്‍ക്കിഷ്ടം... ഓര്‍മകളും അനുഭവങ്ങളും. എറണാകുളം ലിസി ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ അവരെ കണ്ടുമുട്ടുമ്പോള്‍ ഹൃദയത്തിന്റെ വിശേഷങ്ങളായിരുന്നു ഒഴുകിയെത്തിയതെല്ലാം. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം... ഹൃദയത്തിന്റെ കൂട്ടുകാരും സംരക്ഷകരുമെന്ന് നൂറു ശതമാനം അടയാളപ്പെടുത്താവുന്ന ഇവര്‍ക്ക് ഡോക്ടര്‍മാരുടെ ദിനത്തില്‍ പറയാനുള്ളത് ഒന്നുമാത്രം:

''ഹൃദയമാണ് മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം. ഹൃദയം സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇനിയും കഴിയേണമേ...!''

എറണാകുളം ലിസി ആശുപത്രിയില്‍ ഒരു ടീമായി ഇവര്‍ 12 വര്‍ഷം പിന്നിടുമ്പോള്‍, കൈപിടിച്ചുയര്‍ത്തപ്പെട്ടത് എത്രയോ ജീവനുകളാണ്.

''ഹൃദയത്തിന്റെ താളം നഷ്ടമായി മുന്നിലെത്തുന്ന ഓരോരുത്തരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ടീം വര്‍ക്കിലൂടെയാണ്. ആദ്യം രോഗി ഫിസിഷ്യന്റെ അടുക്കലാണ് എത്തുന്നത്. അയാളെ പരിശോധിച്ച് ആന്‍ജിയോഗ്രാമാണോ ആന്‍ജിയോപ്ലാസ്റ്റിയാണോ വേണ്ടതെന്നൊക്കെ തീരുമാനമെടുക്കണം. ബൈപ്പാസ് സര്‍ജറിയിലേക്ക് പോകേണ്ടതാണെങ്കില്‍ അതു ചെയ്യണം. സര്‍ജനും അനസ്‌തേഷ്യ വിദഗ്ധനുമൊക്കെ അടുത്ത ഘട്ടത്തില്‍ ഒപ്പം ചേരും. അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ഒരാളുടെ ഹൃദയത്തിന്റെ തെറ്റിയ താളം വീണ്ടെടുക്കുന്നത്...'' - ഡോ. ജോസ് ചാക്കോ പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ അതു ശരിവെച്ച് തലയാട്ടി.

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത ജീവനുകളും ഒരിക്കലും മായാത്ത ഓര്‍മകളായി ഇവരുടെ മനസ്സിലുണ്ട്.

''അവയവദാനത്തിന്റെ മഹത്ത്വം ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും. ഓരോ ഹൃദയം മാറ്റിവെക്കലും ഓരോ ജീവിതകഥയാണ്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരാളുടെ ഹൃദയം എടുത്ത് അപരിചിതനായ മറ്റൊരാളില്‍ വെച്ചുപിടിപ്പിക്കുക, പുതിയ പ്രതീക്ഷകളുമായി അയാളില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങുക, അയാളും കുടുംബാംഗങ്ങളും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുക... എല്ലാം മനസ്സിനെ സ്പര്‍ശിക്കുന്ന വലിയ അനുഭവങ്ങളാണ്...'' -ഡോ. റോണി പറയുന്നു.

ഇതിനകം 25-ഓളം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് ലിസി ആശുപത്രിയില്‍ നടന്നത്. ഡോക്ടര്‍മാരെന്ന നിലയില്‍ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വകാര്യമായ ചില സ്വപ്നങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ആശുപത്രിയിലെ തിരക്കുകള്‍ക്കിടയില്‍ അല്പസമയം വീണുകിട്ടിയാല്‍ ശാസ്ത്രീയസംഗീതം കേള്‍ക്കാനാണ് ഡോ. ജോസ് ചാക്കോ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ അവധി കിട്ടിയാല്‍ യാത്രകളാണ് ഡോ. ജേക്കബ് എബ്രഹാമിന്റെ ഇഷ്ടം.

ആശുപത്രിയിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഗവേഷണവും ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഡോ. റോണി മാത്യുവിന് പക്ഷേ, ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ ഒരാഗ്രഹം സാധിക്കുന്നുണ്ട്: ''ലോക്ഡൗണ്‍മൂലം ഇപ്പോള്‍ ക്ലാസുകളും മറ്റും ഇല്ലാത്തതിനാല്‍ കുറെ സിനിമകള്‍ കാണാന്‍ അവസരം കിട്ടി...'' - ഡോ. റോണി പറഞ്ഞതു കേട്ട് സഹ പ്രവര്‍ത്തകര്‍ ചിരിച്ചു.

Content Highlights: National Doctor's Day 2020 Dr Jose Chacko Periyappuram Heart transplant surgery, Health

PRINT
EMAIL
COMMENT

 

Related Articles

രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കുന്നതിന് വീണ്ടും രജിസ്റ്റര്‍ ചെയ്യണോ? കോവിഡ് വാക്‌സിനേഷന്‍ സംശയങ്ങളും മറുപടികളും
Health |
Health |
വാതിലിനരികെ കാത്തുനില്‍ക്കുന്ന അച്ഛനില്‍ നിന്നും ചോദ്യമുയര്‍ന്നു,'സിസ്റ്റർ, മോന്‍ കണ്ണ് തുറന്നോ?'
Health |
വേണ്ട, ഈ ശത്രുവിനോട് ഒരു വിട്ടു വീഴ്ചയും വേണ്ട...
Health |
കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദം
 
  • Tags :
    • Health
    • National Doctor's Day 2020
More from this section
Doctor
''ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരുക? ''
poems
ഡോക്ടര്‍മാര്‍ക്ക് കാവ്യോപഹാരമൊരുക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
doctor
ഈ ചികിത്സകന് പ്രായം 81, ചികിത്സക്ക് വയസ്സ് 53, ചികിത്സാഫീസ് 50
doctor
പ്രതിരോധത്തിനുള്ള അവസരം ഒന്നുപോലും നഷ്ടപ്പെടുത്തരുതെന്ന് ബോധ്യമായ ദിവസങ്ങളായിരുന്നു അത്‌
doctor
പടം വരയ്ക്കും, പാടും, പാടത്തിറങ്ങും ഡോക്ടര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.