• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

കുഞ്ഞുങ്ങളെ കളിക്കാന്‍ വിട്ടാലും ഉറക്കിക്കിടത്തിയാലും ജാഗ്രത വേണം;ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടമാകാം

Feb 10, 2020, 05:26 PM IST
A A A

മുതിര്‍ന്നവരുടെ ചെറിയ ശ്രദ്ധക്കുറവ് പലപ്പോഴും കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാവാന്‍ വരെ ഇടയാക്കാറുണ്ട്. കളിക്കാന്‍ വിട്ടാലും വീട്ടില്‍കിടത്തി ഉറക്കിയാലും കൂടെ ഷോപ്പിങ്ങിന് കൊണ്ടുപോവുമ്പോഴുമൊക്കെ ജാഗ്രതവേണം

# ദീപ ഹരീന്ദ്രനാഥ്
kids
X

Photo: Pixabay

മാസങ്ങള്‍ക്കുമുമ്പാണ് വയനാട്ടില്‍ മൂന്നരവയസ്സുകാരി വെള്ളം നിറച്ച ബക്കറ്റില്‍ വീണ് മരിച്ചത്. രാവിലെ കുഞ്ഞിനെ കുളിപ്പിക്കാനായി ബക്കറ്റില്‍ വെള്ളം നിറച്ചപ്പോഴാണ് സോപ്പ് എടുത്തില്ലെന്ന കാര്യം അമ്മ ഓര്‍ത്തത്. ബക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കുഞ്ഞിനോട് ആവശ്യപ്പെട്ട് അമ്മ അകത്തേക്കുപോയി. തിരിച്ചുവരുമ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. ഒറ്റക്കുട്ടിയുള്ള വീടാണെങ്കിലും ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കിലും  കൃത്യമായ ശ്രദ്ധ കൊടുക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വീഴ്ച പറ്റുന്നതാണ് പല അത്യാഹിതങ്ങള്‍ക്കും കാരണം. ആറു മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗൃഹാന്തരീക്ഷത്തില്‍ കൂടുതലും അപകടമരണങ്ങള്‍ സംഭവിക്കുന്നത്. നല്ലളത്ത് ശനിയാഴ്ച വൈകീട്ട് കളിക്കുന്നതിനിടെയാണ് അഞ്ചുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചത്. കിണറിന്റെ കമ്പിവലയില്‍ ചവിട്ടിയപ്പോള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

പിറന്നാളിന് നാലഞ്ചുദിവസം മുമ്പാണ് അമ്മയുടെ കൈയില്‍നിന്ന് റോഡിലേക്ക് വീണ രണ്ടരവയസ്സുകാരന്‍ ഓട്ടോറിക്ഷ കയറി മരിച്ചത്. ഡോക്ടറെ കാണിച്ച് വരുന്നതിനിടെ കുറ്റ്യാടിയിലായിരുന്നു ദാരുണസംഭവം. ദമ്പതിമാരുടെ ഏകമകനാണ് മരിച്ചത്.

നാദാപുരത്ത് ഒരുവര്‍ഷം മുമ്പാണ് ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ഏഴുവയസ്സുകാരന് ഭക്ഷണം എടുക്കാന്‍ മുത്തശ്ശി അടുക്കളയിലേക്ക് പോയതായിരുന്നു. മഴക്കാലമായതിനാല്‍ പാടത്തും പറമ്പിലും വെള്ളം നിറഞ്ഞിരുന്നു. ഭക്ഷണവുമായി തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ വീട്ടിനുള്ളില്‍ എവിടെയും കണ്ടില്ല. തിരിച്ചിലിനൊടുവില്‍ കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ മരിച്ചു കിടക്കുന്നതാണ് മുത്തശ്ശി കണ്ടത്.

അടുക്കളയിലേക്കോ മറ്റോ പോയി മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചുവരുമ്പോഴേക്കും കുട്ടികള്‍ക്ക് അത്യാഹിതം സംഭവിക്കുമെന്ന് ആരും കരുതില്ല. എല്ലാ വസ്തുക്കളോടും കൗതുകം തോന്നുന്ന സമയമാണ് ബാല്യം. അതുകൊണ്ട് കാര്യത്തിന്റെ ഗൗരവമറിയാതെ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടുകയും ചെയ്യും. ബീച്ചിലും മറ്റു തിരേക്കറിയ സ്ഥലങ്ങളിലും പോവുമ്പോള്‍ കുട്ടികളെ മറന്നുപോവുന്നതും സ്ഥിരം സംഭവമാണ്. പലപ്പോഴും വീടുകളില്‍ എത്തിയിട്ടാണ് പല രക്ഷിതാക്കളും കുട്ടികള്‍ കൂടെയില്ലാത്ത കാര്യംപോലും അറിയുക.

ഗൗരവമേറിയ ജോലികൾ വേണ്ട

രണ്ടുവര്‍ഷം മുമ്പാണ് പേരാമ്പ്രയില്‍ മണ്ണെണ്ണ ദേഹത്തുമറിഞ്ഞ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് മൂന്നാം ക്ലാസുകാരി മരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ മൂത്തകുട്ടിയായിരുന്നു മരിച്ച കുട്ടി. അമ്മയും അച്ഛനും ജോലിക്ക് പോയാല്‍ ഇളയകുട്ടികളെ നോക്കുന്നത് അവളുടെ കടമയായിരുന്നു. അങ്ങനെ ഒരു ദിവസം അടുക്കള ജോലിക്കിടെയാണ് ദേഹത്ത് മണ്ണെണ്ണ മറിഞ്ഞത്. അടുപ്പില്‍നിന്ന് തീ കുട്ടിയുടെ ശരീരത്തില്‍ ആളിപ്പടര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു.

KIDS

കുഞ്ഞുങ്ങളെ അടുക്കള ജോലിയടക്കമുള്ളവ ഏല്‍പ്പിക്കുന്നത് പല വീടുകളിലെയും കാഴ്ചയാണ്. പച്ചക്കറി മുറിക്കുന്നത് മുതല്‍ ഭക്ഷണം പാചകം ചെയ്യുന്ന കുട്ടികള്‍ വരെയുണ്ട്. കുട്ടികള്‍ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കില്‍ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. അതിനര്‍ഥം കളിച്ചുവളരേണ്ട പ്രായത്തില്‍ കുട്ടികളെ ഗൗരവമേറിയ ജോലികള്‍ ഏല്‍പ്പിക്കുകയെന്നതല്ല.

കാര്‍ട്ടൂണ്‍ ചാനല്‍ വെച്ചുകൊടുത്തും മൊബൈല്‍ ഫോണ്‍ നല്‍കിയും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത്. പലപ്പോഴും കാര്‍ട്ടൂണ്‍ കണ്ട് കുഞ്ഞ് ചിരിക്കുന്നതിനിടയില്‍ ആഹാരം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സൈക്കോളജിസ്റ്റായ ഡോ. ബിന്ദു അരവിന്ദ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. 'ശ്രദ്ധക്കുറവു മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പരിമിതമായ ജീവിത സാഹചര്യം കൊണ്ട് ഓരോ കുട്ടിയിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെന്നത് വാസ്തവമാണ്. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് വളരെധികം ബോധവാന്മാരാക്കുക എന്നത് തന്നെയാണ് നമ്മുടെ മക്കളുടെ ജീവന്‍ പൊലിയാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടത്.'

Content Highlights: child safety at home

PRINT
EMAIL
COMMENT
Next Story

ആൺകുട്ടികൾ കളിക്കാൻ കിച്ചൻ സെറ്റ് ചോദിക്കുമ്പോൾ

സ്ത്രീയും പുരുഷനും എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യണം, അല്ലെങ്കില്‍ ചെയ്യാന്‍ .. 

Read More
 

Related Articles

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍
Health |
Food |
ഇടനേരത്ത് കഴിക്കാന്‍ ചിക്ക്പി സാലഡ്
Health |
നാല്‍പത് കടന്നോ? ദിവസവും നട്‌സ് കഴിക്കൂ, ഡിമെന്‍ഷ്യ വരാതെ നോക്കാം
Health |
അമിതമായാൽ ശരീരത്തിലെ ഇരുമ്പും തുരുമ്പിക്കും
 
  • Tags :
    • Parenting
    • Child Care
    • Health
    • Children Safety
More from this section
High Angle View Of Children Shadow On Street - stock photo
ആൺകുട്ടികൾ കളിക്കാൻ കിച്ചൻ സെറ്റ് ചോദിക്കുമ്പോൾ
parenting
പുരുഷന്‍ കരഞ്ഞാലെന്താണ്? മാതാപിതാക്കളുടെ മനോഭാവം മാറിയേ തീരൂ
kids
പോക്കിരികളെ പൂട്ടിയിടേണ്ട, കൂട്ടുകൊടുക്കാം
children
മക്കള്‍ ഓണ്‍ലൈനിലാണോ? പഠനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ദുരുപയോഗം
corona
അവധിക്കാലയാത്രകള്‍ വേണ്ട, കൊറോണക്കാലത്തെ കുട്ടിക്കാലം എങ്ങനെ ഉപയോഗപ്രദമാക്കാം ?
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.