Representative Image| Photo: AFP
തൃശ്ശൂർ: ഏറെ പ്രചാരമുള്ള നൂറിലധികം അവശ്യമരുന്നിനങ്ങളുടെ വിലനിയന്ത്രണം ഫലപ്രദമാക്കാൻ നടപടി. പുതിയ വില പതിക്കാതെ ചില്ലറവിൽപ്പന വേണ്ടെന്ന നിലപാട് ആരും സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.
പാരസെറ്റാമോൾ, അറ്റോർവസ്റ്റാറ്റിൻ, ഗ്ലിമിപ്രൈഡ്, അംലോഡിപിൻ, മെറ്റ്ഫോർമിൻ, ടെൽമിസാർട്ടൻ തുടങ്ങി ഒട്ടേറെ മരുന്നിനങ്ങൾക്കാണ് പരമാവധി വിൽപ്പനവില നിശ്ചയിച്ച് കഴിഞ്ഞമാസം പ്രത്യേക ഉത്തരവിറക്കിയത്. പൊതുജനാരോഗ്യമേഖല ഏറെ സ്വാഗതം ചെയ്ത നടപടിയെ തുരങ്കംവെയ്ക്കാനുള്ള ശ്രമങ്ങൾ വിപണിയിൽ തുടങ്ങിയെന്ന സൂചനകളെത്തുടർന്നാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതിയുടെ ഉത്തരവ്.
പഴയ വില മാറ്റുന്നതിന് മരുന്നുകൾ വിപണിയിൽനിന്ന് തിരിച്ചെടുക്കുകയാണെന്നാണ് ചില കമ്പനികൾ പറയുന്നത്. മറ്റുചിലരാകട്ടെ, നിലവിലെ വില മാറ്റി പുതിയവില ഒട്ടിക്കുന്നതിന് സമയം വേണമെന്ന നിലപാടിലാണ്. ഔഷധവിലനിയമപ്രകാരം കൃത്യവില രേഖപ്പെടുത്താതെയുള്ള ചില്ലറവിൽപ്പന കുറ്റകരമാണ്. ഈ നിബന്ധന ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ വാദങ്ങൾ.
എന്നാൽ ഏറെ ആവശ്യമുള്ള മരുന്നുകളുടെ വിതരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള താമസം വരുന്നത് മൊത്തം ലഭ്യതയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പുതിയ ലേബൽ നിർബന്ധമല്ലെന്ന ഉത്തരവിറക്കിയത്.
Content Highlights: price regulation for essential drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..