
Representative Image | Photo: Gettyimages.in
സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ പ്രധാനപ്പെട്ട മാനസിക പ്രശ്നങ്ങൾക്ക് ജീനുകളുമായി ബന്ധമുണ്ടെന്ന് പഠനഫലം. എന്നാൽ ഓരോ രോഗവും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുകയെന്നും പഠനത്തിൽ പറയുന്നു. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റേതാണ് പഠനം. ന്യൂറോ സൈക്കോ ഫാർമക്കോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നേരത്തെ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, വിഷാദരോഗങ്ങൾ എന്നിവ ഉണ്ടായിരുന്ന 200 പേരുടെ പോസ്റ്റ്മോർട്ടത്തിൽ നിന്നുള്ള കോശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊതുവേ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അറിയാത്തവരുടെയും കോശങ്ങൾ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി.
ജീനുകളും മസ്തിഷ്കത്തിൽ മൂഡ്മാറ്റങ്ങൾ, ശരീരനിയന്ത്രണം, ഇമോഷനുകൾ തുടങ്ങിയവ നിയന്ത്രിക്കുന്ന ഭാഗമായ സബ്ജെനുവൽ ആന്റീരിയർ സിംഗുലേറ്റ് കോർട്ടെക്സും പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ നിന്നാണ് പഠനസംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
ജീനുകളിൽ സാദൃശ്യമുണ്ടായിട്ടും ഓരോ വ്യക്തികളിലും പലതരത്തിൽ രോഗാവസ്ഥകൾ കാണപ്പെടുന്നത് എങ്ങനെയെന്ന് ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ്പഠനസംഘമെന്ന് പഠനസംഘത്തിലെ മുതിർന്ന അംഗവും ഹ്യൂമൻ ജെനറ്റിക്സ് ബ്രാഞ്ച് ചീഫുമായ ഫ്രാൻസിസ് ജെ. മക്മോഹൻ പറഞ്ഞു.
Content Highlights:New research reveals connection between genes and mental disorder, Health, Mental Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..