ഹോം തെറാപ്പി നിർത്തി; ഹീമോഫീലിയ രോഗികൾ ആശങ്കയിൽ


By കെ.ഇ. അനിൽ

2 min read
Read later
Print
Share

ഹോം തെറാപ്പി തുടരണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി.

പ്രതീകാത്മക ചിത്രം | വര: എൻ.എൻ. സജീവൻ

കോഴിക്കോട്: ഹോം തെറാപ്പി നിര്‍ത്തലാക്കിയതോടെ ഹീമോഫീലിയ രോഗികള്‍ ആശങ്കയില്‍. രക്തസ്രാവം സംഭവിച്ചാല്‍ രക്തം കട്ടപിടിക്കാത്ത അസുഖമായ ഹീമോഫീലിയ രോഗികള്‍ക്ക് ഹോം തെറാപ്പി തുടര്‍ന്നും നല്‍കണമെന്ന് ഹീമോഫീലിയ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫാക്ടര്‍ എട്ടാമത്തെയോ ഒമ്പതാമത്തെയോ പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണിത്. ജീവിതകാലം മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്ക് ചികിത്സ ആവശ്യമാണ്. മരുന്നുകള്‍ കാരുണ്യ ബെനവലെന്റ് സ്‌കീം വഴി ലഭിച്ചിരുന്നപ്പോള്‍ ഒരു ഡോസ് മരുന്ന് വീട്ടില്‍ സൂക്ഷിച്ചുവെക്കാനും രക്തസ്രാവം ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനും സാധിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയെ നാഷണല്‍ ഹെല്‍ത്ത് മിഷനോടൊപ്പം ചേര്‍ത്ത് ആശാധാരപദ്ധതിയില്‍ ലയിപ്പിച്ചതിനാല്‍ ജില്ലാ ആശുപത്രികളിലെ നോഡല്‍ ഓഫീസര്‍ മുഖാന്തരം മാത്രമേ രോഗികള്‍ക്ക് മരുന്ന് ലഭിക്കുകയുള്ളൂ. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വീടുകളിലേക്ക് നല്‍കിയിരുന്നതാണ് നിര്‍ത്തിയത്.

വിലകൂടിയ മരുന്ന് എല്ലാവര്‍ക്കും സൗജന്യം

രക്തസ്രാവമുണ്ടാകുമ്പോള്‍ ഉടനടി മരുന്ന് നല്‍കണം. വൈകിയാല്‍ സാധാരണ എടുക്കുന്നതിനെക്കാള്‍ നാലിരട്ടിവരെ ഡോസ് മരുന്ന് ഉപയോഗിക്കേണ്ടിവരും. അപകടം, സര്‍ജറി ഉണ്ടാകുമ്പോള്‍ അത് പത്തിരട്ടിവരെയാവും.

രോഗി ഫാക്ടര്‍ 8, 9 മരുന്ന് ഏതെങ്കിലുമെടുത്താല്‍ 12 മുതല്‍ 24 മണിക്കൂര്‍ മാത്രമേ ഫലം നീണ്ടുനില്‍ക്കൂ. പിന്നീട് ശരീരത്തിന്റെ പ്രതികരണമനുസരിച്ച് രോഗിക്ക് 25,000ത്തോളം രൂപ വിലയുള്ള 'ഫിബ 500' മരുന്ന് അഞ്ച് യൂണിറ്റ് വരെ വേണ്ടിവരും. അപ്പോള്‍ ചെലവ് ഒന്നേകാല്‍ലക്ഷം രൂപയാകും. രക്തസ്രാവം നിലച്ചില്ലെങ്കില്‍ ഇതിലും കൂടുതല്‍ ഉപയോഗിക്കേണ്ടതായുംവരും.

രോഗിയുടെ ശരീരഭാരത്തെ ആശ്രയിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്. 60 കിലോഗ്രാം തൂക്കമുള്ളയാള്‍ക്ക് 1500 മുതല്‍ 5500 വരെ വിലയുള്ള ചുരുങ്ങിയത് നാല് വയല്‍ ഫാക്ടര്‍ മരുന്നാണ് ആവശ്യമായിവരുന്നത്. ഇങ്ങനെ മുന്‍കൂട്ടി അറിയാന്‍പറ്റാത്ത കേസുകളില്‍ മരുന്നിന്റെ ഉപയോഗം സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയിലും കൂടുതല്‍ രോഗികള്‍ക്ക് ആവശ്യമായിവരുന്നു.

കേരളത്തില്‍ 1650 രോഗികള്‍ ഉള്ളതില്‍ 400 പേര്‍ക്ക് ടാര്‍ഗറ്റ് ജോയന്റ് (സന്ധികളില്‍ അടിക്കടി രക്തസ്രാവം) ഉള്ളവരാണ്. ഇത്തരം രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ മരുന്ന് കൊടുക്കുന്ന രീതി അനുവര്‍ത്തിക്കണം. രക്തസ്രാവം തുടരുമ്പോള്‍ മരുന്ന് വീണ്ടും എടുക്കണം. 20-ഉം 30-ഉം തവണ ഹൈഡോസ് ഫാക്ടര്‍ മരുന്നുകള്‍ സ്വീകരിക്കുന്ന രോഗികളുണ്ട്.

അതേസമയം ആശാധാരപദ്ധതിയിലൂടെ ജില്ലാ, താലൂക്ക് ആശുപത്രികളിലെ അത്യാഹിതവിഭാഗത്തില്‍ ലഭിച്ചിരുന്ന ഫാക്ടര്‍ 9, ഫിബ മരുന്നുകളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

ഫാക്ടര്‍ 9 രോഗികള്‍ ഏറ്റവും കൂടുതലുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മരുന്നിന്റെ വിതരണം നിലച്ചിട്ട് മാസങ്ങളായെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

ഹോം തെറാപ്പി

ലോകത്താകെ അംഗീകരിച്ച ഹീമോഫീലിയ ചികിത്സയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഹോം തെറാപ്പിയാണ് ഏറ്റവും കാര്യക്ഷമമായ ചികിത്സാരീതി. രോഗികള്‍ക്ക് വീട്ടില്‍വെച്ചുതന്നെ ഫാക്ടര്‍ ചികിത്സ ചെയ്യാന്‍ ആവശ്യമായ ഘടകങ്ങള്‍ ലഭ്യമാക്കുകയാണ് ഹോം തെറാപ്പി.

Content Highlights: home therapy, hemophilia treatment, hemophilia patients

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

2 min

വൈറൽ ചലഞ്ചിന് പിന്നാലെ ഹൃദയസ്തംഭനവും മസ്തിഷ്ക ക്ഷതവും; 13കാരിക്ക് ദാരുണാന്ത്യം

May 30, 2023


sushmita sen

2 min

ഹൃദയാഘാതത്തെ അതിജീവിക്കാൻ വ്യായാമം സുസ്മിതയ്ക്ക് ​ഗുണം ചെയ്തു, ചികിത്സിച്ച ഡോക്ടർ പറയുന്നു

Mar 15, 2023


shyam yadav

3 min

ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Mar 2, 2023

Most Commented