ആരൊക്കെ കോവിഡ് പരിശോധന നടത്തണം? പുതിയ മാർഗനിർദേശങ്ങൾ അറിയാം


1 min read
Read later
Print
Share

താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് കോവിഡ് പരിശോധന നിർദേശിക്കാവുന്നതാണ്

Photo: ANI

കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ് .

കോവിഡ് പരിശോധനയുടെ ഉദ്ദേശം

  • രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുകയും നിരീക്ഷണത്തിലാക്കുകയും പരിചരണം നൽകുകയും ചെയ്യുക.
  • 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോഗങ്ങൾ (പ്രമേഹം, രക്താതിമർദം, ഗുരുതര ശ്വാസകോശ രോഗം, വൃക്കരോഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും ഉള്ള രോഗബാധ നേരത്തെ കണ്ടെത്തി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക.
ആരെയൊക്കെ പരിശോധിക്കണം?

എ. പൊതുവിൽ

  • ചുമ, പനി, തൊണ്ടവേദന, രുചി നഷ്ടപ്പെടുക, മണം നഷ്ടപ്പെടുക, ശ്വാസമെടുക്കാൻ പ്രയാസമോ മറ്റ് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ
  • ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള അപകടസാധ്യത കൂടിയവർ(60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോഗങ്ങൾ- പ്രമേഹം, രക്താതിമർദം, ഗുരുതര ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും
  • രാജ്യാന്തര യാത്രകൾ നടത്തുന്നവർ(രാജ്യം അനുശാസിക്കുന്ന തരത്തിൽ)
  • വിമാനത്താവളം, തുറമുഖം, രാജ്യാതിർത്തി പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാർ
ബി. ആശുപത്രിയിൽ

താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് കോവിഡ് പരിശോധന നിർദേശിക്കാവുന്നതാണ്.

  • പരിശോധിച്ചിട്ടില്ല എന്ന കാരണത്താൽ അടിയന്തര ശസ്ത്രക്രിയകളും പ്രസവവും ഉൾപ്പടെയുള്ള പ്രൊസീജിയറുകൾ താമസിപ്പിക്കരുത്.
  • പരിശോധനാ സംവിധാനം ഇല്ല എന്ന കാരണത്താൽ രോഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യരുത്. സാമ്പിൾ ശേഖരിക്കാനും പരിശോധന നടത്തുന്ന ലബോറട്ടറിയിലേക്ക് എത്തിക്കുവാനും ഉള്ള സൗകര്യം എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഉണ്ടാകണം.
  • രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത, ശസ്ത്രക്രിയയോ മറ്റ് പ്രൊസീജിയറുകളോ ചെയ്യുന്ന രോഗികൾ, പ്രസവത്തിനായി പ്രവേശിക്കപ്പെട്ടിട്ടുള്ള ഗർഭിണികൾ എന്നിവരെ നിർദേശിക്കപ്പെടുന്നില്ല/ ലക്ഷണങ്ങൾ ഇല്ല എങ്കിൽ പരിശോധിക്കേണ്ടതില്ല.
  • ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് ആഴ്ചയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ പരിശോധിക്കേണ്ടതില്ല.
കടപ്പാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരളസർക്കാർ

Content Highlights: Covid19 test new guidelines by kerala health department

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
diabetes

2 min

ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നു; രാജ്യത്ത് 10 കോടിയിലധികം രോഗികളെന്ന് സർവേ ഫലം

Jun 9, 2023


bacteria

2 min

മെലിയോയിഡോസിസിന് കാരണമായ മാരക ബാക്ടീരിയയെ അമേരിക്കൻ തീരങ്ങളില്‍ കണ്ടെത്തി

Jun 9, 2023


food

2 min

നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണമെന്നില്ല;  സൂക്ഷിക്കണം വെച്ചുവിളമ്പുമ്പോൾ

Jun 7, 2023

Most Commented