Representative Image | Photo: Canva.com
ന്യൂയോർക്ക്: ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെ പേർ മറവിരോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ വർഷം കൂടുംതോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നുമുണ്ട്. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിത മദ്യോപയോഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പലപഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് ബാധിച്ച വയോധികരിൽ മറവിരോഗം കൂടുന്നുവെന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികരിൽ ഒരുവർഷത്തിനിപ്പുറമാണ് മറവിരോഗം കൂടുന്നതായി കണ്ടെത്തിയത്.
അൽഷൈമേഴ്സ് ഡിസീസ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എൺപത്തിയഞ്ചിനു മുകളിലുള്ള സ്ത്രീകളിൽ ഇക്കാലയളവിൽ മറവിരോഗം കൂടിയിട്ടുണ്ട്. പ്രായമായവരിൽ മറവിരോഗം ബാധിച്ചിരുന്നതിന്റെ തോത് 0.35 ശതമാനം ആയിരുന്നിടത്ത് കോവിഡിനു പിന്നാലെയുള്ള ഒരുവർഷം കൊണ്ട് 0.68 ആയി മാറിയെന്നാണ് കണ്ടെത്തൽ.
യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷം വയോധികരുടെ ആരോഗ്യവിവരങ്ങൾ നിരീക്ഷിച്ചാണ് പഠനത്തിലെത്തിയത്. 2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയിൽ ചികിത്സയിൽ കഴിഞ്ഞവരായിരുന്നു ഇവർ. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗം കോവിഡ് ബാധിച്ചവരും മറുവിഭാഗം അല്ലാത്തവരുമായിരുന്നു. നേരത്തെ അൽഷൈമേഴ്സ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു.
കോവിഡ് ബാധിച്ച വയോധികരിൽ മറവിരോഗം കൂടാൻ കാരണമായ ഘടകങ്ങൾ സംഘം പഠിച്ചുവരുന്നതേയുള്ളു. മുമ്പുണ്ടായ വൈറൽ ഇൻഫെക്ഷനുകൾക്ക് ഇതിൽ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ കോവിഡ് മറവിരോഗത്തിന്റെ തോത് ത്വരിതപ്പെടുത്തുമോ എന്നതുസംബന്ധിച്ചും വ്യക്തതയിൽ എത്തിയിട്ടില്ല.
Content Highlights: covid may up risk of developing alzheimers disease among the older


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..