Representative Image | Photo: Canva.com
രക്തപരിശോധനയിലൂടെ ഇനി അൽഷിമേഴ്സ് രോഗവും കണ്ടെത്താം. രോഗം വരാനുള്ള സാധ്യത ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ അറിയാനാവുമെന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാരീതിയുടെ പ്രത്യേകത. ‘ബ്രെയിൻ ജേണലി’ൽ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിലാണ് ഇക്കാര്യമുള്ളത്.
തലച്ചോറിലെ പുതിയകോശങ്ങളുടെ രൂപവത്കരണത്തിൽ രക്തത്തിലെ പദാർഥങ്ങൾക്ക് പങ്കുണ്ട്. ന്യൂറോജെനിസിസ് എന്നാണ് ഈ പ്രക്രിയക്ക് പറയുക. പഠിക്കാനും ഓർമിക്കാനും നമ്മളെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്റെ ആദ്യഘട്ടം ബാധിക്കുന്നത് ഹിപ്പോകാമ്പസിൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനെയാണ്.
ചെറിയതോതിൽ ഓർമക്കുറവ് കാണിച്ചുതുടങ്ങിയ 56 പേരുടെ രക്തം പലവർഷങ്ങളായി തുടർച്ചയായി പരിശോധിച്ചു. 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചു. ഇവരുടെ രക്തപരിശോധനാഫലങ്ങളിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. രോഗം ക്ലിനിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിക്കുന്നതിന് മൂന്നരവർഷം മുമ്പാണ് ഈമാറ്റങ്ങൾ കണ്ടെത്തിയത്.
Content Highlights: blood test for early alzheimers detection
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..