Representative Image| Photo: GettyImages
ബിഹാറിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മുസാഫർപുരിൽ നിന്നുള്ള 52 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് രോഗബാധയുണ്ടായതായി റിപ്പോർട്ടുകളുള്ളത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ സങ്കീർണമായ ഒന്നാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമെെക്കോസിസ്. മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണിത്.
രോഗം കണ്ടെത്തിയ സ്ത്രീ പട്നഐ.ജി.ഐ.എം.എസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പ്രതിരോധശേഷിക്കുറവുള്ള രോഗിയുടെ മൂക്കിലും കണ്ണുകളിലുമാണ് ഈ ഫംഗസ് കാണുന്നത്. ഇതുമൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ഈ ബ്ലാക്ക് ഫംഗസ് ബാധ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നമായി നിരവധി പേരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ രോഗത്തെ പ്രതിരോധിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ആംഫോടെറിസിൻ ബി എന്ന മരുന്നിന്റെ ഉത്പാദനം കൂട്ടാൻ മരുന്നുത്പാദക കമ്പനികളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. മരുന്നിന്റെ ഉത്പാദനവും വിതരണവും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിങ് അതോറിറ്റിയുടെ നിരീക്ഷണത്തിൽ ആയിരിക്കും.
Content Highlights: Bihar reports first black fungus mucormycosis case, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..