Representative Image | Photo: Gettyimages.in
വാഷിങ്ടണ്‍: യുഎസില്‍ പനി ബാധിച്ച് മുപ്പത്തിയാറുകാരി മരിച്ചു. മസാച്ചൂസെറ്റ്‌സ് സ്വദേശിയായ പ്രൈസ് മിയര്‍പോള്‍ മക്മഹോന്‍ ആണ് സാധാരണപനി ബാധിച്ച് മരിച്ചത്. പ്രൈസിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. 'അത്യപൂർവസംഭവം' എന്നാണ് പ്രൈസിനെ ചികിത്സിച്ച ഡോക്ടർ പ്രതികരിച്ചതെന്നും ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബര്‍ 27 നു നടക്കാനിരുന്ന ബോസ്റ്റണ്‍ മാരത്തോണിനു തയ്യാറെടുക്കുകയായിരുന്നു പ്രൈസ്. ഇതിനായി 13 കിലോമീറ്ററുള്ള ടെസ്റ്റ് റണ്ണും പൂര്‍ത്തിയാക്കിയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കുടുംബത്തോടൊപ്പം ഹനൂക്ക ആഘോഷങ്ങളില്‍ പ്രൈസ് പങ്കെടുക്കുകയും ചെയ്തിരുന്നു. കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രൈസ് ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
അമേരിക്കന്‍ എക്‌സ്പ്രസ്, ബര്‍ബറി തുടങ്ങിയ സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ് ആയി പ്രവർത്തിച്ചുവരികയായിരുന്നു പ്രൈസ് എന്ന് ബോസ്റ്റണ്‍ ഗ്ലോബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബോസ്റ്റണടുത്താണ് പ്രൈസ് താമസിച്ചിരുന്നത്.
അമേരിക്കയില്‍ എല്ലാ സീസണിലും എട്ട് ശതമാനത്തോളം ആളുകള്‍ക്ക് പനി ബാധിക്കാറുണ്ടെന്നും ചെറുതും വലുതുമായ പനിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പറഞ്ഞു. ചുമ. തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, തളര്‍ച്ച എന്നിവയാണ് ഈ പനിയുടെ സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍ ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവുമുണ്ടാക്കാനിടയുണ്ടെന്നും സിഡിസി പറയുന്നു.
Content Highlights: 36 year old woman died in us due to flu doctor says it's a one in a million case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..