Representative Image | Photo: Canva.com
ന്യൂഡൽഹി: ഇന്ത്യൻനിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദം കെട്ടടങ്ങുംമുമ്പ് ഉസ്ബെകിസ്താനിലും സമാനരീതിയിൽ മരണമെന്ന് ആരോപണം.
ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമസിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‌ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഉസ്ബെകിസ്താൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം തുടങ്ങി.
പനിക്കും ചുമയ്ക്കും ഡോക്ടർ നിർദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ ശ്വാസകോശസംബന്ധമായ കടുത്ത അസുഖങ്ങളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പരാതി. ഡോക്-1 മാക്സ് സിറപ്പിൽ ഗാംബിയയിലെ മരണങ്ങൾക്ക് കാരണമായ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരകരാസവസ്തു കലർന്നിട്ടുണ്ടെന്ന് ഉസ്ബെകിസ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു. നിർമാതാക്കളായ മരിയോൺ ബയോടെക് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
Content Highlights: 18 kids deaths in uzbekistan linked to cough syrup made in india, probe on
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..