• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Health
More
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

മരുന്നുപരീക്ഷണ ഇരകള്‍ക്ക് ഏഴുവര്‍ഷത്തിനിടെ 12 കോടിയുടെ നഷ്ടപരിഹാരം

Dec 8, 2020, 11:18 AM IST
A A A

പരീക്ഷണങ്ങളുടെ ഫലമായി അംഗവൈകല്യം ഉണ്ടായവര്‍ക്കുപോലും നഷ്ടപരിഹാരം ലഭിച്ചില്ല

# എം.കെ. രാജശേഖരന്‍
Pills spilling out of open pill bottle - stock photo container containing abundance of pills
X

Representative Image | Photo: Gettyimages.in

തൃശ്ശൂര്‍: പുതിയ മരുന്നുകളുടെ പരീക്ഷണങ്ങളില്‍ പങ്കാളികളായി പാര്‍ശ്വഫലങ്ങളനുഭവിക്കുന്നവര്‍ക്ക് ഏഴുവര്‍ഷത്തിനിടെ നഷ്ടപരിഹാരമായി നല്‍കിയത് 12 കോടി. എന്നാല്‍ ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലായെന്ന ആരോപണം ശക്തമാവുകയാണ്. കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ചര്‍ച്ചയാകുന്നത്.

മരുന്നുകളുടെ വലിയ വിപണിയായും ഫാക്ടറിയുമായി മാറുന്ന ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2015-ല്‍ 859 പരീക്ഷണങ്ങള്‍ക്കാണ് അനുമതി കൊടുത്തത്. എന്നാല്‍ 2018 ആകുമ്പോഴേക്കും ഇത് 3869 എണ്ണമായി. ഇത്തരം പരീക്ഷണങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ അറിയാനും വിലയിരുത്താനും തുടര്‍ നടപടികള്‍ക്കുമായി എത്തിക്സ് കമ്മിറ്റികള്‍ വേണമെന്നാണ് നിയമം. പരീക്ഷണത്തിന് അനുമതി കൊടുക്കുന്ന താത്പര്യമൊന്നും കമ്മിറ്റികളുണ്ടാക്കുന്നതിലില്ലെന്നും കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. അതായത് 859 അനുമതികള്‍ നല്‍കിയ കാലത്ത് 130 കമ്മിറ്റികളുണ്ടാക്കി.

എന്നാല്‍ അനുമതി 3869 ലേക്കെത്തിയപ്പോള്‍ വെറും 330 കമ്മിറ്റികള്‍ മാത്രമാണ് നിലവില്‍ വന്നത്.

ഇതേ അലംഭാവം നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിലും കാണാം. മൂന്നുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മരുന്നുപരീക്ഷണങ്ങളില്‍ പങ്കാളികളായ 1443 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാലിതില്‍ 88 പേരില്‍ മാത്രമാണ് മരുന്നുകളുടെ പാര്‍ശ്വഫലം കാരണമായതെന്നാണ് എത്തിക്സ് കമ്മിറ്റികള്‍ പറയുന്നത്.

അതില്‍ത്തന്നെ 66 പേര്‍ക്കാണ് അക്കാലത്ത് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി അംഗവൈകല്യമോ പരിക്കുകളോ വന്ന ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്കൊന്നും ഒരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടുമില്ല.

അനുമതി നല്‍കുന്ന ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫീസിന്റെ ഘടനാപരമായ പരിമിതികള്‍ മൂലം എത്തിക്സ് കമ്മിറ്റിയുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സാധിക്കുന്നില്ലായെന്നാണ് പറയുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് കുത്തിവെപ്പ് മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യസംഘടനകള്‍ ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു.

മരുന്നുപരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളുടെ വിലയിരുത്തലും സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ അതില്‍ ഉയര്‍ന്നു. ഇതിനുള്ള മറുപടിയായി ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ വി.ജി. സോമാനിയാണ് ഏഴുവര്‍ഷത്തെ ഏകദേശ കണക്ക് വ്യക്തമാക്കിയത്. എന്നാല്‍ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നതുമില്ല.

എത്തിക്സ് കമ്മിറ്റികളില്‍ പലതും നിയമമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം 10-15 കമ്മിറ്റികള്‍ക്കെതിരേ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടി.

Content Highlights: 12 crore compensation for drug test victims over seven years, Health

PRINT
EMAIL
COMMENT
Next Story

കോവിഡ് വാക്സിനേഷന്‍: വ്യത്യസ്തതയാര്‍ന്ന മോഡലുമായി എറണാകുളം ജില്ലാ ഭരണകൂടവും അമൃത ആശുപത്രിയും

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ സംരംഭമായ കോവിഡ് 19 വാക്സിനേഷന്‍, .. 

Read More
 

Related Articles

അനുമതി വാങ്ങാതെ പ്രമേഹമരുന്ന്; രണ്ടു കമ്പനികള്‍ക്കെതിരേ നോട്ടീസ്
Health |
Health |
മെഡിക്കല്‍ ഉപകരണങ്ങള്‍ മരുന്നുകളാക്കിയതിനെതിരേ നിര്‍മാതാക്കള്‍ കോടതിയില്‍
Health |
ഹെപ്പാരിന്‍ കുത്തിവെപ്പ് മരുന്നിന് ഉയര്‍ന്ന വില മാര്‍ച്ചുവരെ തുടരും
Health |
മരുന്നു സ്ട്രിപ്പുകളില്‍ ഉടന്‍ ബ്രെയ്‌ലി ലിപി വരില്ല
 
  • Tags :
    • Medicines
    • clinical trials
More from this section
Coronavirus Covid-19 Vaccine - stock photo
കോവിഡ് വാക്സിനേഷന്‍: വ്യത്യസ്തതയാര്‍ന്ന മോഡലുമായി എറണാകുളം ജില്ലാ ഭരണകൂടവും അമൃത ആശുപത്രിയും
A young doctor in blue protective glove is holding a medical syringe and vial - stock photo
കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ
Finger with a bead of blood - stock photo
രോഗികളില്‍ പള്‍സും ബി.പിയും മാത്രമല്ല ബ്ലഡ് ഷുഗറും ഇനി നിര്‍ബന്ധമായി നോക്കണം; പുതിയ നിര്‍ദേശം
Nurse holding senior patient's hand, close-up of hands - stock photo
കോവിഡ്കാലത്തെ സാന്ത്വനത്തലോടല്‍
health
കോവിഡ് രോഗമുക്തനായ വ്യക്തി കോവിഡ് വാക്‌സിന്‍ എടുക്കണോ? പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എപ്പോള്‍?
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.