• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Gulf
More
Hero Hero
  • UAE
  • Saudi Arabia
  • Qatar
  • Kuwait
  • Oman
  • Bahrain
  • Columns
  • Super Selfie

കേരള ഹെൽത്ത് എക്‌സ്‌പോ ഇന്ന്

Dec 20, 2019, 02:00 AM IST
A A A

* വിദഗ്ധരുടെ പ്രഭാഷണങ്ങൾ * പവിലിയനുകൾ * * കുട്ടികൾക്കായി പെയിന്റിങ്‌ മത്സരങ്ങൾ* * രാവിലെ 11 മുതൽ രാത്രി എട്ടുവരെ * പ്രവേശനം സൗജന്യം*

health expo 2019
X

ഷാർജ: രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ രോഗംവരാതെ നോക്കുക എന്നതാണ്. മലയാളി മാത്രമല്ല, ലോകത്തിലെ ഓരോ മനുഷ്യനും ചെറുപ്പംമുതൽ കേട്ടുപരിചയിച്ച പ്രയോഗമാണത്. പക്ഷെ മിക്കവരും മറന്നുപോകുന്നതും അതുതന്നെ. രോഗങ്ങളെക്കുറിച്ചുള്ള അറിവുകൾ, അതിലേക്ക് നയിക്കാവുന്ന ലക്ഷണങ്ങൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ. ഇതൊക്കെ മനസ്സിലാക്കിയാൽ തന്നെ രോഗങ്ങളെ വലിയൊരു പരിധിവരെ അകറ്റിനിർത്താം. അതിനുള്ള ഏറ്റവുംമികച്ച വഴി ബോധവത്‌കരണമാണ്.

മലയാളിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ഒരു നൂറ്റാണ്ടോളമായി സ്വാധീനിച്ചും അവർക്ക് വഴികാട്ടിയായും നിൽക്കുന്ന മാതൃഭൂമി പ്രവാസികൾക്കായി അത്തരമൊരു ദൗത്യവുമായി വീണ്ടും ഷാർജയിൽ എത്തുന്നു. മലയാളത്തിലെ ഏറ്റവുംമികച്ച ആരോഗ്യ പ്രസിദ്ധീകരണം എന്ന വിശേഷണം വർഷങ്ങളായി സ്വന്തമാക്കിയിട്ടുള്ള മാതൃഭൂമി ആരോഗ്യമാസികയാണ് ഇത്തവണ കേരള ഹെൽത്ത് എക്സ്‌പോ എന്ന പേരിൽ സമഗ്രമായ ആരോഗ്യപ്രദർശനം ഷാർജ എക്സ്‌പോ സെന്ററിൽ ഒരുക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിമുതൽ രാത്രി എട്ടുമണിവരെയാണ് പ്രദർശനം. കഴിഞ്ഞവർഷം മാതൃഭൂമിയുടെ ഓൺലൈൻ സംരംഭമായ മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽത്ത് എക്സ്‌പോയാണ് ഇത്തവണ മാതൃഭൂമി ആരോഗ്യമാസിക വീണ്ടും എത്തിക്കുന്നത്.

വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, രോഗങ്ങൾ സംബന്ധിച്ച സംശയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കേരളത്തിലെ ഒരുസംഘം വിദഗ്ദ ഡോക്ടർമാർ പ്രവാസികളോട് സംസാരിക്കും. അർബുദചികിത്സാരംഗത്തെ കേരളത്തിലെ ഏറ്റവും പ്രഗല്ഭനായ ഡോ. വി.പി. ഗംഗാധരൻ, ഡോ. ഷോൺ ടി. ജോസഫ് (ഓങ്കോ സർജൻ), ഡോ. ജിലീപ് പണിക്കർ (ന്യൂറോ സർജൻ), ഡോ. പ്രസാദ് സുരേന്ദ്രൻ), ഡോ. രവി ചെറിയാൻ (കാർഡിയോളജി), ഡോ. അനിൽ കുമാർ (ന്യൂറോളജി), ഡോ. മാത്യു പാപ്പച്ചൻ (റീപ്രൊഡക്ടീവ് മെഡിസിൻ), ഡോ. ഷജീം ഷാഹുദീൻ (റേഡിയോളജിസ്റ്റ്), ഡോ. എം.ബി. വിനീത് (ഓർത്തോപീഡിക്സ്) എന്നിവർ ഹെൽത്ത്‌ എക്സ്‌പോവിൽ അവരവരുടെ മേഖലകളെക്കുറിച്ച് സംസാരിക്കും. സദസ്സിന്റെ സംശയങ്ങൾക്ക് അവർ മറുപടിനൽകുകയും ചെയ്യും.

കേരളത്തിലെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാളുകളും ഹെൽത്ത് എക്സ്‌പോയിൽ അണിനിരക്കുന്നുണ്ട്. നാട്ടിൽ എവിടെ ചികിത്സ നടത്താനും പ്രശസ്തരായ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച ഒരുക്കാനും ഈ സ്റ്റാളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കും. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ബി.ആർ. ലൈഫ് എസ്.യു.ടി. പട്ടം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, വിവിഡ് ഇമേജിങ് ആൻഡ്‌ ഡയഗ്നോസ്‌റ്റിക് സെന്റർ, ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, റിജൻകെയർ, കേരളീയ ആയുർവേദ സമാജം, സി.ഐ. കോസ്‌മെറ്റിക് ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ എന്നീ ആരോഗ്യസ്ഥാപനങ്ങളുടെ പവിലിയനുകൾ മേളയിലുണ്ടാവും. ഇവിടെവെച്ച് അതാത് സ്ഥാപനങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വിവരങ്ങൾലഭിക്കും.

വൈകീട്ട് അതിഥിയായി അനൂപ് മേനോന്‍

കേരള ഹെല്‍ത്ത് എക്സ്‌പോ രാത്രിവരെ നീളുമെങ്കിലും സമാപനച്ചടങ്ങ് വൈകീട്ട് ആറു മണിക്കാണ്. എക്സ്‌പോവിന് എത്തിയ ഡോക്ടര്‍മാരെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം അനൂപ് മേനോന്‍ മുഖ്യാതിഥിയായി എത്തും.

ടെലിവിഷന്‍ ചാനല്‍ പരിപാടികളിലൂടെ സിനിമയിലേക്ക് എത്തിയ അനൂപ് മേനോന്‍ നടന്‍ എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയിട്ടുണ്ട്. തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കിയ അനൂപ് മേനോന്‍ മികച്ച ചില സിനിമകളുടെ തിരക്കഥയുടെ രചയിതാവാണ്. പകല്‍ നക്ഷത്രങ്ങള്‍, കോക് ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

രോഗത്തെ അറിയാം രോഗത്തെ ചെറുക്കാം

രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആധുനികകാലത്ത് അവയുടെ ചികിത്സാ രീതികളെയും കുറിച്ചുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പ്രഭാഷണങ്ങളാണ് മാതൃഭൂമി ഒരുക്കുന്ന കേരള ഹെല്‍ത്ത് എക്സ്‌പോയെ വ്യത്യസ്തമാക്കുന്നത്. ഇതിനായി എത്തുന്ന ഡോക്ടര്‍മാരാകട്ടെ പതിറ്റാണ്ടുകളായി ഈ രംഗത്തെ സജീവ സാന്നിധ്യങ്ങളുമാണ്. ഓരോ വിഷയത്തിലെയും പ്രഭാഷണങ്ങള്‍ക്കുശേഷം സംശയങ്ങള്‍ ദൂരീകരിക്കാനും ഇവരുടെ സഹായം ലഭ്യമാവും.

പ്രഭാഷണങ്ങളുടെ സമയക്രമം ഇങ്ങനെ

രാവിലെ 11-11.30 വരെ

ഡോ. ബൈജു സേനാധിപന്‍

(ഗ്യാസ്‌ട്രോഎന്‍ട്രോളജി)

രാവിലെ 11.30-12.15 വരെ

ഡോ. മാത്യു പാപ്പച്ചന്‍

(റീപ്രൊഡക്ടീവ് മെഡിസിന്‍)

ഉച്ചയ്ക്ക് 12.15-12.45 വരെ

ഡോ. അനില്‍കുമാര്‍

(ന്യൂറോളജി)

ഉച്ചയ്ക്ക് 12.45-1.15 വരെ

ഡോ. രവി ചെറിയാന്‍

(കാര്‍ഡിയോളജി)

ഉച്ചയ്ക്ക് 1.45-2.30 വരെ

ഡോ. എം.ബി. വിനീത്

(ഓര്‍ത്തോപീഡിക്‌സ്)

ഉച്ചയ്ക്ക് 2.30-3.00 വരെ

ഡോ. ദിലീപ് പണിക്കര്‍

(ന്യൂറോ സര്‍ജന്‍)

ഉച്ചതിരിഞ്ഞ് 3-3.40 വരെ

ഡോ. പ്രസാദ് സുരേന്ദ്രന്‍

(കാര്‍ഡിയോളജി)

വൈകീട്ട് 3.40-4.00 വരെ

ഡോ. ഷജീം ഷാഹുദ്ദീന്‍

(റേഡിയോളജിസ്റ്റ്)

വൈകീട്ട് 4.00 മുതല്‍ 5.00 വരെ

ഡോ. വി.പി. ഗംഗാധരന്‍

(ഓങ്കോളജി)

വൈകീട്ട് 5.00-6.00 വരെ

ഡോ. ഷോണ്‍ ടി. ജോസഫ്

(ഓങ്കോ സര്‍ജന്‍)

PRINT
EMAIL
COMMENT
Next Story

1000 കലാകാരന്മാർക്ക് ദുബായ് വിസ അനുവദിക്കുന്നു

ദുബായ് : ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത 1000 കലാകാരന്മാർക്ക് സാംസ്കാരികവിസ നൽകുമെന്ന് .. 

Read More
 

Related Articles

വൻ ജനപങ്കാളിത്തത്തോടെ ഷാർജയിൽ കേരള ഹെൽത്ത് എക്സ്‌പോ
Gulf |
Health |
ആരോഗ്യകാര്യങ്ങളിലെ ആശങ്കകളകറ്റാം, കേരള ഹെല്‍ത്ത് എക്സ്പോ ഇന്ന് ഷാര്‍ജയില്‍
Health |
ഡോ. ദിലീപ് പണിക്കര്‍
Health |
Dr Anil Kumar
 
More from this section
1000 കലാകാരന്മാർക്ക് ദുബായ് വിസ അനുവദിക്കുന്നു
കുട്ടികളുടെ ഉത്പന്ന പരിശോധനയ്ക്ക് പുതിയ സംവിധാനം
‘മാതൃകാ വ്യവസായമേഖല’ ഉയരും; കുറ്റകൃത്യങ്ങൾ 70 ശതമാനം കുറഞ്ഞു
‘മാതൃകാ വ്യവസായമേഖല’ ഉയരും; കുറ്റകൃത്യങ്ങൾ 70 ശതമാനം കുറഞ്ഞു
യു.എ.ഇയിൽ താമസവാടക കുത്തനെ കുറഞ്ഞു
യു.എ.ഇയിൽ 16 കോവിഡ് മരണം; 2692 പുതിയ കേസുകൾ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.