• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Gulf
More
  • UAE
  • Saudi Arabia
  • Qatar
  • Kuwait
  • Oman
  • Bahrain
  • Columns
  • Super Selfie

ജോലിയില്ലെങ്കിലും ജീവനുണ്ടല്ലോ സമാധാനത്തോടെ സക്കീർ

Aug 10, 2020, 02:00 AM IST
A A A

# ടി.പി. അനൂപ്

അജ്മാൻ: കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രാതീരുമാനം അവസാനനിമിഷം മാറ്റിയെങ്കിലും അപകടവാർത്ത കേട്ട ഞെട്ടലിൽനിന്നും ഇപ്പോഴും പുറത്തുകടക്കാനായിട്ടില്ല മലപ്പുറം എടപ്പാൾ സ്വദേശി സക്കീർ താഴത്തുവളപ്പിന്. അഞ്ചുവർഷത്തോളം അജ്മാൻ മത്സ്യമാർക്കറ്റിൽ തൊഴിലാളിയായിരുന്നു. ശേഷം നാട്ടിലേക്ക് മടങ്ങി ഇപ്പോൾ മൂന്നുമാസത്തെ സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. എന്നാൽ വൈറസ് വ്യാപനം കാരണം കാര്യമായി ജോലിയന്വേഷിക്കാനോ നേടാനോ കഴിഞ്ഞില്ല. ആ നിരാശയിൽ നാട്ടിലേക്ക് മടങ്ങാൻ സുഹൃത്തിന്റെ സഹായത്തോടെ ഒരു ടിക്കറ്റ് തരപ്പെടുത്തി.

എന്നാൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്നും ഒരു ജോലി കണ്ടെത്തണമെന്നും നാട്ടിലെ സാഹചര്യം വളരെ മോശമാണെന്നുമുള്ള സഹോദരന്റെ വാക്കുകൾ മനസ്സിൽ വട്ടംകറങ്ങാൻ തുടങ്ങി. മറ്റൊരുവഴിയും മുന്നിൽ തെളിയാത്തതിനാൽ രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻത്തന്നെ തീരുമാനിച്ചു.

നാട്ടിൽ ചെന്നാൽ എന്തുചെയ്യുമെന്നുള്ള ചിന്ത ഉറക്കം കളഞ്ഞു. ഒടുവിൽ ദുബായിൽനിന്നും കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിനായി പെട്ടി കെട്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ 74-ാമത് യാത്രക്കാരനായിട്ടാണ് സക്കീറിന്റെ പേര് പട്ടികയിൽ വന്നത്. പക്ഷെ പാതിവഴിയിൽ വീണ്ടും നാട്ടിലെത്തിയാലുള്ള ജീവിതത്തിന്റെ അനിശ്ചിതത്വം ചിന്തകളിൽ പിടിമുറുക്കി. ഒടുവിൽ തത്‌കാലം നാട്ടിലേക്കില്ലെന്നുറപ്പിച്ച് തിരികെ അജ്മാനിലേക്ക് മടങ്ങി.

ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത സുഹൃത്തിനടക്കം നീരസം വന്നെങ്കിലും സക്കീറിന് ഇവിടെ പിടിച്ചുനിന്നേ മതിയാവുമായിരുന്നുള്ളു. തിരികെ താമസസ്ഥലത്ത് വന്ന് കടുത്ത നിരാശയിൽ ഇനിയെന്ത് എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ട വിവരവുമായി സുഹൃത്തിന്റെ വിളി. സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ. വാർത്തകളിൽ കൂടുതൽകാര്യങ്ങൾ അറിഞ്ഞതോടെ ഞെട്ടലിന്റെ ആഴംകൂടി. ഇപ്പോൾ പ്രതീക്ഷയോടെ അജ്മാനിലുണ്ട് സക്കീർ വിമാനയാത്രയോട് ഭയപ്പാടുള്ള മനസ്സുമായി.

സുഹൃത്തിന്റെ സഹായത്തോടെ സന്ദർശകവിസ പുതിയത് തരപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇടപ്പാളയം കൂട്ടായ്മയും ഈ ചെറുപ്പക്കാരന് സഹായവുമായി രംഗത്തുണ്ട്. നാട്ടിൽ ഭാര്യയും രണ്ടുമക്കളും ഇതുവരെ ഞെട്ടലിൽനിന്ന് പുറത്തുവന്നിട്ടില്ലെന്നും ഈ ചെറുപ്പക്കാരൻ പറഞ്ഞു.

PRINT
EMAIL
COMMENT
Next Story

12 റോഡുകളുടെ നിർമാണത്തിന് അനുമതി ലഭിച്ചു

തൊടുപുഴ : ജില്ലയിലെ 76.91 കിലോമീറ്റർ റോഡ് പ്രധാൻമന്ത്രി ഗ്രാമ സഡക് യോജന (ഫേസ് മൂന്ന്)പദ്ധതിയിൽ .. 

Read More
 

Related Articles

അണക്കെട്ടിലെ ജലനിരപ്പും ഉരുൾപൊട്ടലും; ഹൈക്കോടതി റിപ്പോർട്ട് തേടി
Kerala |
Kerala |
സ്വർണക്കടത്ത് നികുതിവെട്ടിപ്പുകേസ് മാത്രമല്ലെന്ന് കോടതി
Kerala |
സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കില്ല; പരീക്ഷാ സമയത്ത് പാഠഭാഗങ്ങൾ കുറച്ചേക്കും
Kerala |
വിമാനാപകടം: വ്യാജ പ്രചാരണങ്ങൾ കൂടുന്നു
 
  • Tags :
    • 10Aug2020
More from this section
12 റോഡുകളുടെ നിർമാണത്തിന് അനുമതി ലഭിച്ചു
കാത്തിരിപ്പിനു വിരാമം; ബൈപ്പാസ് യാഥാർഥ്യമായി
വിന്റർ കാർണിവൽ 25 മുതൽ
കെ.എം.സി.സി. ടാലന്റ് 2021 സംഘടിപ്പിച്ചു
പെരിയാറ്റിൽ രാസവസ്തു കലക്കി മീൻപിടിത്തം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.