• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Good News
More
  • Role Models
  • News
  • Feature

ലാസ്റ്റ് ബസ്സും നിര്‍ത്താതെ പോയപ്പോൾ സഹായത്തിന് പോലീസെത്തി, ചേസ് ചെയ്ത് അതേ ബസ്സിൽ കയറ്റി

Nov 24, 2020, 02:40 PM IST
A A A

നിവൃത്തിയില്ലാതായപ്പോള്‍ പോലീസ് വാഹനം കെഎസ്ആര്‍ടിസിയെ മുന്നില്‍ ബ്ലോക്ക് ചെയ്ത് ഞങ്ങളെ കയറ്റിവിടുകയായിരുന്നെന്നും സന്ധ്യ.

# അശ്വതി അനിൽ
Sandhya Jalesh
X

സന്ധ്യ ജലേഷ് | Photo: Mathrubhumi 

തൃശ്ശൂർ: കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗികളിലൊരാളെ ചികിത്സിച്ച നഴ്സാണ് സന്ധ്യ ജലേഷ്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ മൂലം ബസ്സുകളിൽ പരിമിതമായ യാത്രക്കാരെ കയറ്റുന്ന നിയമം വന്നപ്പോൾ ഒരു രാത്രിയിൽ അവർ പെരുവഴിയിലായി. എന്നാൽ അവർക്ക് രക്ഷയായി നല്ലവരായ ചില പോലീസുകാരെത്തി. സന്ധ്യയെപ്പോലെ ഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ മറ്റ് സ്ത്രീയാത്രക്കാരെയും കൂട്ടി പോലീസ് വണ്ടി കെഎസ്ആര്‍ടിസി ബസ്സിന് പിന്നാലെ പാഞ്ഞു. ബസ്സിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടു.

നവംബര്‍ 21, വൈകുന്നേരം 6.35 നായിരുന്നു സംഭവം. സ്ഥലം തൃശൂര്‍ ശക്തന്‍ സ്റ്റാന്റ്. എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് കാത്തുനില്‍ക്കുകയാണ് ഏതാനും യാത്രക്കാര്‍. സ്ത്രീകളും പുരുഷന്മാരുമുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നിറങ്ങുന്ന ബസുകള്‍ ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്തി യാത്രാക്കാരെ കയറ്റി പോവുന്നതാണ് പതിവ് രീതിയെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്താതെയാണ് പല ബസ്സുകളും പോവുന്നത്. വരുന്ന ബസ്സുകളെല്ലാം നിര്‍ത്താതെ പോയപ്പോള്‍ യാത്രക്കാരില്‍ പലരുടേയും ക്ഷമവിട്ടിരുന്നു. ഒന്നോ രണ്ടോ മണിക്കൂര്‍ യാത്ര ചെയ്ത് ദൂരെ സ്ഥലങ്ങളിലെത്തേണ്ട സ്ത്രീയാത്രക്കാരില്‍ പലരും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 7.35ന്റെ അവസാന ബസ്സും നിര്‍ത്താതെ പോയപ്പോഴേക്കും പിന്നെന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാര്‍ കുഴങ്ങി. നിസ്സഹായരായി നില്‍ക്കുമ്പോഴാണ് കുറച്ചകലെ മാറി പോലീസിന്റെ 112 പട്രോളിങ് വാഹനം കണ്ടത്. സ്ത്രീ യാത്രക്കാര്‍ നേരെ ചെന്ന് ബുദ്ധിമുട്ടറിയിച്ചു. പിന്നെ നടന്നത് അല്‍പം നാടകീയരംഗങ്ങളായിരുന്നു. പരാതി അറിയിച്ച യാത്രക്കാരേയും വാഹനത്തില്‍ കയറ്റി ഒരു കിലോമീറ്ററോളം പോലീസ് വാഹനം ബസ്സിനെ പിന്തുടര്‍ന്നു. വഴിയില്‍ കെഎസ്ആര്‍ടിസി തടഞ്ഞ് യാത്രക്കാരെ കയറ്റിവിട്ടു. ഇത്തരത്തില്‍ പെരുമാറരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ഉപദേശവും നല്‍കിയാണ് പോലീസുകാര്‍ മടങ്ങിയത്.

അന്ന് സംഭവിച്ചത് എന്ത്- യാത്രക്കാരിയും എഴുത്തുകാരിയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നേഴ്സുമായ സന്ധ്യ ജലേഷ് പറയുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ കോവിഡ് രോഗിയെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തക കൂടിയാണ് സന്ധ്യ.

'മെഡിക്കല്‍ കോളേജില്‍ ആറ് മണി വരെ ഡ്യൂട്ടിയും കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോവാനായാണ് ശക്തന്‍ സ്റ്റാന്റില്‍ ബസ് കാത്തിരുന്നത്. എന്നാല്‍ ഏഴ് മണി കഴിഞ്ഞിട്ടും ഒറ്റ ബസ് പോലും ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്തിയില്ല. എനിക്കുള്ള ലാസ്റ്റ് ബസ് 7.50നാണ്. എന്നെപ്പോലെ മറ്റ് യാത്രക്കാരും വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് പട്രോള്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസ് വാഹനം കണ്ടത്. അവരോട് പോയി കാര്യം പറഞ്ഞു. അതിനിടയ്ക്ക് അവസാനത്തെ ബസ് വന്നു. ഞങ്ങള്‍ യാത്രക്കാരെല്ലാം കൂടി റോഡില്‍ ബസ് തടയാനായി നിന്നു, അപ്പോള്‍ അത് മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ബസ് സ്ലോ ആക്കിയെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. അപ്പോഴേക്കും ഡ്യൂട്ടിയിലുള്ള പോലീസുകാരനും എത്തി. എറണാകുളം പോവേണ്ടതാണെന്ന് കാര്യം പറഞ്ഞപ്പോള്‍ ദൂരെ പോവേണ്ടവര്‍ വാഹനത്തില്‍ കയറിക്കോളൂവെന്ന് പോലീസുകാര്‍ പറഞ്ഞു. ഞങ്ങള്‍ കുറച്ചുപേര്‍ വാഹനത്തില്‍ കയറി. ഒരു കിലോമീറ്ററോളം ബസ്സിനെ പിന്തുടര്‍ന്നു. ബസ് നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. നിവൃത്തിയില്ലാതായപ്പോള്‍ പോലീസ് വാഹനം കെഎസ്ആര്‍ടിസിയെ മുന്നില്‍ ബ്ലോക്ക് ചെയ്ത് ഞങ്ങളെ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാലാണ് ആളുകളെ തിരുകികയറ്റാത്തത് എന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. പക്ഷെ ദൂരേയ്ക്ക് പോവേണ്ട സ്ത്രീകള്‍ എന്തുചെയ്യും അവരെ പരിഗണിക്കണമെന്ന് പോലീസ് അവര്‍ക്ക് നിര്‍ദേശവും നല്‍കി. അന്ന് ആ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യാനായത്. അവര്‍ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. അവരോട് ഒരുപാട് നന്ദിയുണ്ട്. എല്ലാ ദിവസവും ഇത്തരത്തില്‍ യാത്രക്കാര്‍ ഇതുപോലെ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമുണ്ടാവണമെന്നാണ് ഞങ്ങളെപ്പോലെയുള്ള പതിവ് യാത്രക്കാരുടെ ആവശ്യം.

ഇവരാണ് ആ പോലീസുകാര്‍

എസ്ഐ ബിജു പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് അന്ന് പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍. സംഭവത്തെക്കുറിച്ച് ബിജു പോള്‍ പറയുന്നതിങ്ങനെ,

സ്ത്രീകളാണ് യാത്രക്കാരിലേറെയും. അവര്‍ ബസ്സിന് കൈ കാണിച്ചെങ്കിലും നിര്‍ത്തുന്നില്ലെന്നാണ് പറഞ്ഞത്. പലരും എറണാകുളത്തേക്ക് വരെ എത്തേണ്ടവരാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ യാത്ര ചെയ്തവര്‍. ഇത്തരത്തില്‍ പരാതി പറഞ്ഞപ്പോള്‍ ഇടപെടാതിരിക്കുന്നതെങ്ങനെയാണ്. അതുകൊണ്ടാണ് കെഎസ്ആര്‍ടിസി ബസ്സ് പിന്തുടര്‍ന്ന് തടഞ്ഞത്. സ്ത്രീകളായ യാത്രക്കാരാണ്, ബസ് മാത്രമാണ് ഇപ്പോള്‍ ആശ്രയം, ദൂരെ സ്ഥലത്തേക്ക് എത്തേണ്ടതാണ് എന്നൊക്കെ ഡ്രൈവറെ പറഞ്ഞ് മനസ്സിലാക്കി. ഞങ്ങളുടെ വാഹനത്തില്‍ വന്ന നാലോ അഞ്ചോ പേരെ ബസ്സില്‍ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോളൊക്കെ തന്നെയാണ്. എന്നാല്‍ ഇത്തരത്തിലൊരു അവസ്ഥയിലെന്ത് ചെയ്യാനാണ്. യാത്രക്കാരുടെ ആവശ്യവും പ്രയാസവും കൂടി പരിഗണിക്കണമല്ലോ.

തൃശൂരില്‍ മാത്രമല്ല, കേരളത്തിലെ പലഭാഗത്തുനിന്നുള്ള പലരും സോഷ്യല്‍ മീഡിയയിലൂടെ സമാനമായ പരാതികള്‍ ഉന്നയിക്കുന്നുണ്ട്. പ്രൈവറ്റ് ബസ് ആയാലും സ്വകാര്യ ബസ് ആയാലും സാധാരണക്കാര്‍ക്ക് യാത്രയ്ക്കുള്ള മാര്‍ഗം ബസ് മാത്രമാണ്. ഒരു ദിവസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനും ശേഷം ഒന്ന് വീടണയാനായി അവസാന ബസ് എത്തുന്നതും കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളെ തകര്‍ക്കരുതെന്നാണ് ഇവര്‍ പറയുന്നത്.

Content Highlights: Sandhya Jalesh Experience sharing Kerala Police 

PRINT
EMAIL
COMMENT

 

Related Articles

പോലീസിൽ 125 ആദിവാസികൾക്കുകൂടി നിയമനം
Kerala |
Books |
കോവിഡ്കാല കവിതകള്‍ പുറത്തിറക്കി പോലീസ്
News |
വടിവാള്‍ വിനീതിനെ പിടികൂടാന്‍ നാട്ടുകാരും പോലീസും ഓടിയത് ഒരുമണിക്കൂര്‍
Videos |
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ സാഹസികമായി പിടികൂടി പോലീസ്; സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്
 
  • Tags :
    • Sandhya Jalesh
    • Kerala Police
    • 112
More from this section
abduppa
20 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ ഭൂമി; കാരുണ്യത്തിന്‍റെ കരസ്പർശമാണ് അബ്ദുപ്പ
boncuk
ചികിത്സയില്‍ കഴിയുന്ന ഉടമയ്ക്കു വേണ്ടി ആശുപത്രിക്കു മുന്നില്‍ ഒരാഴ്ചയോളം കാത്തുനിന്ന് ഒരു നായ
sneha bhavanam
സ്നേഹഭവനം കൈമാറി; ഓമനയ്ക്കും മക്കള്‍ക്കും തലചായ്ക്കാന്‍ ഇടമായി
beepathu dog
ഒരു ഗ്രാമം ഒത്തുചേരാന്‍ ഒരുങ്ങുന്നു; അവരുടെ പ്രിയപ്പെട്ട നായയെ ഓര്‍മിക്കാന്‍
sobha
'വാക്ക് പാലിക്കാനുള്ളതാണ്'; വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി. വാങ്ങിനല്‍കി തോറ്റസ്ഥാനാര്‍ഥി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.